കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ദില്ലി: കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനം An-32 വിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ പായൂം പ്രദേശത്താണ് വ്യോമ സേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കാണാതായ വിമാനത്തിനായി വോമസേന ഹെലിക്കോപ്ടറില്‍ തിരച്ചില്‍ നടത്തിയ സംഘമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 13 പേരുമായി ആസാമിലെ ജോഹാര്‍ട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷിയോമി ജില്ലയിലെ മെച്ചുക്കുളയിലേക്ക് പുറപ്പെട്ടെ ഇന്ത്യന്‍ വ്യോമസേന വിമാനം കാണതാവുന്നത്. അന്നേ ദിവസം ഉച്ചക്ക് ഒരു മണിക്കായിരുന്നു വിമാനത്തിൽ നിന്നും അവസാനത്തെ സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Indian Air Force: The wreckage of the missing AN-32 was spotted today 16 Kms North of Lipo, North East of Tato, at an approximate elevation of 12000 ft, by the IAF Mi-17 Helicopter undertaking search in the expanded search zone pic.twitter.com/oYzPheEYIl
— ANI (@ANI) June 11, 2019
കോന്നിയില്‍ ശോഭാ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്
വിമാനം കണ്ടെത്താനായി സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ വലിയ സന്നാഹങ്ങളോടു കൂടിയ തിരച്ചിലായിരുന്നു മേഖലയില്‍ തുടര്‍ന്നു വന്നിരുന്നത്. പ്രദേശത്തെ മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. കാണാതായെ വിമാനത്തെക്കുറിച്ച് വിവരം നല്കുന്നവര് വ്യോമസേന കഴിഞ്ഞ ദിവസം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയവരെ ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ആളില്ലാതായേനെ: രാഹുല്‍