43 മണ്ഡലങ്ങള്‍, 306 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
കൊല്‍ക്കത്ത: കൊവിഡ് കേസുകള്‍ കുതിക്കുന്നതിനിടെ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആറാം ഘട്ടത്തില്‍ ഉത്തര്‍ ദിനാജ്പൂര്‍, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, പൂര്‍ബ ബര്‍ദ്ധമാന്‍ എന്നീ നാല് ജില്ലകളിലെ 43 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ് നടക്കുന്ന 10,897 പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറാം ഘട്ടത്തില്‍ 306 സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതിക്ക് 72 മണിക്കൂര്‍ മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണ സമയം കുറച്ചിരുന്നു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6.30 വരെയാണ്. കൊവിഡ് രോഗികള്‍ക്ക് അവസാനത്തെ മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.
1.03 കോടിയിലധികം വോട്ടര്‍മാര്‍ക്ക് ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുണ്ട്. 53.21 ലക്ഷം പുരുഷന്മാരും 50.65 ലക്ഷം സ്ത്രീകളും 256 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. ആറാം ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉജ്ജാല്‍ ബിശ്വാസിനെ കൃഷ്ണനഗര്‍ ദക്ഷിണയില്‍ മത്സരിക്കുന്നുണ്ട്. ടിഎംസി സ്ഥാനാര്‍ത്ഥി ചന്ദ്രീമ ഭട്ടാചാര്യയും സിപിഐ എം നേതാവ് തന്‍മോയ് ഭട്ടാചാര്യയും ദുംദം ഉത്തറില്‍ മത്സരിക്കുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയ് കൃഷ്ണനഗര്‍ ഉത്തറില്‍ നിന്ന് മത്സരിക്കുന്നു.
'ഡ്രൈവിങ് ലൈസൻസി'നേക്കാള്‍ സിനിമാറ്റിക് ആയി ഒരു ലൈസന്‍സ് പ്രശ്‌നം; കുടുങ്ങിയത് വിനോദ് കോവൂർ
കേന്ദ്രസർക്കാർ ജനങ്ങളെ അനുദിനം പട്ടിണിയിലേക്കും ദുരിതക്കയത്തിലേക്കും തള്ളിവിടുന്നു: ഡോ.വി.ശിവദാസൻ
അനൂപിന്റെ പെങ്ങളുടെ കല്യാണക്കാര്യം എടുത്തിട്ട് കിടിലം ഫിറോസ്, ഭിത്തിയിലൊട്ടിച്ച് മാസ്സായി അനൂപ്
Recommended Video