പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; എട്ട് ഘട്ടങ്ങളില്‍; മാര്‍ച്ച് 27ന് തുടക്കം
ദില്ലി: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കുക. എട്ട് ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടം മാര്‍ച്ച് 27ന് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഇതോടൊപ്പം നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12നുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് വോട്ടെണ്ണല്‍. മെയ് രണ്ടിനാണ് വോട്ട് എണ്ണുക.
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയ്യതികളിലാണ് പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത് ബംഗാളിലാണ്. സംഘര്‍ഷ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങല്‍ ബംഗാളിലുണ്ട്. ശക്തമായ സുരക്ഷാ സംവിധാനം ബംഗാളില്‍ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം