മുന്‍ നിരയില്‍ യുവനേതാക്കള്‍; തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്പണി; തെരഞ്ഞെടുപ്പൊരുക്കം
കൊല്‍ക്കത്ത: കൊവിഡ്-19 പ്രതിസന്ധി തുടരുന്നതിനിടയിലും പശ്ചിമബംഗാള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ബിജെപി ഇതിനകം തന്നെ സംസ്ഥാനത്ത് വെര്‍ച്വല്‍ റാലികള്‍ അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജി. ഇതിന്റെ ഭാഗമായി പാര്‍ട്ടില്‍ അഴിച്ചുപണികള്‍ നടത്താനാണ് മമതയുടെ തീരുമാനം. ഇതിനായി യുവ നിരയെ അണി നിരത്താനാണ് മമതയുടെ തീരുമാനം.

ഏഴാംഗ കമ്മിറ്റി
ലോകസഭാ അംഗമായ മെഹുവ മൊയിത്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും മന്ത്രിയുമായിരുന്ന ലക്ഷ്മി രത്തന്‍ ശുക്ല എന്നിവര്‍ക്കാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ജില്ലയുടെ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഒപ്പം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച മണ്ഡലങ്ങളില്‍ ഏഴംഗ കോര്‍കമ്മിറ്റിയേയും മമത ചുമതലപ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നീക്കങ്ങള്‍
അഭിഷേക് ബാനര്‍ജി, ഫിര്‍ഹാദ് ഹക്കിം, ഷുവേന്ദു അധികാരി, കല്യാണ്‍ ബാനര്‍ജി, സുബ്രത ഭക്ഷി, പാര്‍ത്ഥ ചാറ്റര്‍ജി, ശന്ത ഛേത്രി എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍ കമ്മറ്റിയിലുള്ളത്. ഇവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടക്കുന്നത്.

പ്രതിരോധം
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40.64 ശതമാനം ലഭിക്കുകയും സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന് 43.69 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. 22 സീറ്റുകള്‍ നേടിയിരുന്നു. നേരത്തെയുണ്ടായിരുന്ന മൂന്ന് സീറ്റില്‍ നിന്നുമാണ് ബിജെപി 18 സീറ്റിലേക്ക് ഉയര്‍ന്നത് എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
എന്നാല്‍ പശ്ചിമ മിഡ്നാപ്പൂരില്‍ ആയിരത്തിലധികം ബിജെപി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ ശക്തി പകര്‍ന്നിരിക്കുകയാണ്. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് അടിസ്ഥാനത്തില്‍ നടത്തിയ പരിപാടികളുടെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും എത്തിയത്.
Recommended Video

കനത്ത തിരിച്ചടി
പിണ്ഡരൂയി ബ്ലോക്കില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരും ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ബിജെപി സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗന്ധാര്‍പൂരില്‍ നിന്നുള്ള 300 ലധികം പേര് വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബംഗാളില്‍ വേരുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് കനത്ത തിരിച്ചടിയാണ്.

യുവജനവിഭാഗം
തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിലും വലിയ അഴിച്ചുപണികള്‍ മമത നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനന്തരവന് കൂടിയായ അഭിഷേക് ബാനര്‍ജിയാണ് യുവജന വിഭാഗത്തിന്റെ പ്രസിഡണ്ട്. ഇതില്‍ ജില്ലാ പ്രസിഡണ്ട് ചുമതലയിലാണ് അഴിച്ചുപണി നടത്തിയത്. പാര്‍ട്ടി നേതൃത്വവും യുവജന വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശത്തിലാണ് ജില്ലാ പ്രസിഡണ്ടുമാരെ നിയമിച്ചത്.

9 കുറ്റപത്രം
തുടര്‍ച്ചയായി 9 ാം വര്‍ഷവും സംസ്ഥാനം ഭരിക്കുന്ന മമതക്കെതിരെ 9 കുറ്റപത്രം എന്ന പേരില്‍ പോരാമയ്കള്‍ ചുണ്ടികാട്ടുന്ന പത്രിക ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം ബിജെപിയുടെ പ്രചരണങ്ങള്‍ മുന്നില്‍ കണ്ട് കളത്തിലിറങ്ങാന്‍ തന്നെയാണ് മമതയുടേയും തീരുമാനം. കൊവിഡ് രൂക്ഷമായപ്പോള്‍ ബിജെപി മമതക്കെതിരെ വലിയ പ്രതിരോധം തീര്‍ക്കാമുള്ള ശ്രമം നടത്തിയിരുന്നു.

രാജി
മമത ബാര്‍ജി ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ് സംസ്ഥാനത്ത് മുഴുവന്‍ സമയ ആരോഗ്യവകുപ്പ് മന്ത്രിയെ നിയമിക്കാനായിരുന്നു ബിജെപി ആവശ്യം.ആരോഗ്യവകുപ്പിന് പുറമേ മറ്റ് നിരവധി ചുമതലകള്‍ വഹിക്കുന്നത് കൊണ്ട് തന്നെ മമത ബാനര്‍ജിക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications