ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വ്യാപക സംഘർഷം, സിപിഎം പ്രവർത്തകനെ ചുട്ടുകൊന്നു...
നോർത്ത് 24 പരഗാനയിൽ സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു.
Recommended Video

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. നോർത്ത് 24 പർഗാന, ബുർദ്വാൻ, കൂച്ച്ബിഹാർ, സൗത്ത് 24 പർഗാന എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സിപിഎം-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പലയിടങ്ങളിലും ഏറ്റുമുട്ടി. ചിലയിടത്ത് ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
നോർത്ത് 24 പരഗാനയിൽ സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് സിപിഎം പ്രവർത്തകന്റെ വീടിന് അക്രമിസംഘം തീവച്ചത്. ഗുരുതരമായി പൊള്ളലേറ്റ സിപിഎം പ്രവർത്തകനും ഭാര്യയും തിങ്കളാഴ്ച രാവിലെ മരണപ്പെട്ടു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

ബംഗാളിൽ...
പശ്ചിമബംഗാളിലെ 58000ത്തോളം പഞ്ചായത്ത് സീറ്റുകളിൽ 38000ൽ ഏറെ സീറ്റുകളിലേക്കാണ് മെയ് 14ന് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്തെ പലയിടങ്ങളിലും സംഘർഷമുണ്ടായിരുന്നു. ഭൂരിപക്ഷം ജില്ലാ പരിഷത്തുകളും പഞ്ചായത്ത് സമിതികളും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസാണ് വിവിധഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടത്. പലയിടത്തും തൃണമൂൽ ആക്രമണം കാരണം സിപിഎം, ബിജെപി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പതിനായിരത്തിലേറെ സീറ്റുകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പും നടക്കുന്നില്ല.

ആക്രമണം...
വോട്ടെടുപ്പ് സമാധാനപരമാകണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നെങ്കിലും സംസ്ഥാനത്ത് പലയിടത്തും തിങ്കളാഴ്ച രാവിലെ മുതൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ബാങ്കറിലെ രണ്ട് പോളിങ് ബൂത്തുകൾ തൃണമൂൽ പ്രവർത്തകർ പിടിച്ചെടുത്ത് എതിർ സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോയി. കൂച്ച്ബിഹാറിൽ സിപിഎം-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബുർദ്വാനിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി. സ്ത്രീകളടക്കം ഒട്ടേറെപേർക്കാണ് ഈ സംഘർഷങ്ങളിൽ പരിക്കേറ്റത്.

ചുട്ടുകൊന്നു...
നോർത്ത് 24 പരഗാനയിൽ സിപിഎം പ്രവർത്തകനെയും ഭാര്യയെയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചുട്ടുകൊന്നു. സിപിഎം പ്രവർത്തകന്റെ വീടിന് തീവച്ചാണ് ഇരുവരെയും തൃണമൂൽ അക്രമിസംഘം കൊലപ്പെടുത്തിയത്. ബിർപാരയിൽ വോട്ട് ചെയ്യാനെത്തിയവരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിന് കാരണമായി. ഇവിടെ തൃണമൂൽ പ്രവർത്തകർ പോളിങ് സ്റ്റേഷനുകളിൽ നിന്ന് വോട്ടർമാരെ വിരട്ടിയോടിക്കുകയും ചെയ്തു.

അക്രമങ്ങൾ...
ബാങ്കറിൽ തൃണമൂൽ പ്രവർത്തകർ മാധ്യമ പ്രവർത്തകരെ അക്രമിച്ചു. മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും ക്യാമറകളും തല്ലിതകർത്തു. ഹാത്തിനഗറിൽ കോൺഗ്രസിന്റെ പോളിങ് ഏജന്റുമാരെ തൃണമൂൽ പ്രവർത്തകർ ഇറക്കിവിട്ടതായും പരാതിയുണ്ട്. കൂച്ച്ബിഹാറിലെ പോളിങ് ബൂത്തിൽ മന്ത്രി രവീന്ദ്രനാഥ ഘോഷ് ഒരു ബിജെപി പ്രവർത്തകന്റെ മുഖത്തടിച്ചതായും റിപ്പോർട്ടുകളുണ്ട്. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രിയുടെ ആക്രമണം. അതേസമയം, തൃണമൂൽ പ്രവർത്തകരുടെ ആക്രമണം തടയാൻ സംസ്ഥാന സർക്കാരോ പോലീസോ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസും സിപിഎമ്മും ബിജെപിയും ഒരുപോലെ ആരോപിച്ചു. തൃണമൂലുകാരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും പോലീസ് കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
-
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
ബെംഗളൂരുകാരുടെ കഷ്ടപ്പാട്; 30,000 വാടക കൊടുത്താലും നല്ല 1 ബിഎച്ച്കെ പോലും കിട്ടാനില്ല,ചർച്ച -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി!












Click it and Unblock the Notifications