Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമം; മരണം 14 ആയി, മമത അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് മന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെ തുടര്‍ന്ന് മരണസംഖ്യ 14 ആയി. അഞ്ച് മണി വരെ 66.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാപക അക്രമങ്ങളാണ് പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമത അക്രമികള്‍ക്കും, കൈയ്യേറ്റക്കാര്‍ക്കും ബംഗാളില്‍ സംരക്ഷണമൊരുക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക് ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ബാലറ്റില്‍ അല്ല വെടിയുണ്ടയിലാണ് വിശ്വസിക്കുന്നത്. തൃണമൂല്‍ ഗുണ്ടകള്‍ക്ക് അടക്കം സുരക്ഷിത വലിയമൊരുക്കുന്നത് മമത ബാനര്‍ജിയാണെന്നും പ്രമാണിക് ആരോപിച്ചു. കേന്ദ്ര സേനയെ വേണ്ടത്ര വിന്യസിച്ചില്ലെന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനാവശ്യമായി തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ നടത്താമെന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രമാണിക് പറഞ്ഞു.അതേസമയം സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയിച്ചിരിക്കുകയാണ്.

west-bengal-panchayat-election-2023

പലയിടത്തും കേന്ദ്ര സേനകളെ വിന്യസിച്ചില്ലെന്നാണ് മജുംദാര്‍ ആരോപിക്കുന്നത്. 17 ജില്ലകളില്‍ കള്ള വോട്ട്, ബൂത്ത് പിടിച്ചെടുക്കല്‍, എന്നിവ നടന്നതായി മജുംദാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമത്തിന് കാരണക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നും, ഗവര്‍ണര്‍ക്കും അതില്‍ പങ്കുണ്ടെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. മുര്‍ഷിദാബാദിലെ അക്രമത്തില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍, ജെപി നദ്ദയുമായി ഫോണിലൂടെ സംസാരിച്ചു. സംസ്ഥാനത്തെ അക്രമങ്ങളെ കുറിച്ച് നദ്ദ ചോദിച്ചറിഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തടയുമെന്ന് നദ്ദ വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയില്‍ ഈ അക്രമത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുര്‍ഷിദാബാദിലും, കൂച്ച്ബീഹാറിലുമാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാല്‍ചിനിയില്‍ ബാലറ്റ് ബോക്‌സ് അക്രമികള്‍ കത്തിച്ചു. ബാലറ്റ് പേപ്പറുകള്‍ അടക്കം കത്തിച്ചാമ്പലായി. ബിജെപി ബൂത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. സിന്ധ്രാണി ഗ്രാമത്തിലും ബാലറ്റ് ബോക്‌സുകള്‍ അക്രമികള്‍ തകര്‍ത്തു.കല്‍ക്കത്ത ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ ഗേറ്റ് അധികാരി പൂട്ടാന്‍ ശ്രമിച്ചത് ഇതിനിടെ വിവാദമാവുകയും ചെയ്തു. എന്നാല്‍ പൂട്ടാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു.

തൃണമൂലും, ബിജെപിയും പരസ്പരം ആരോപണങ്ങളുന്നയിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെടാനാണ് സാധ്യത. കേന്ദ്ര സര്‍ക്കാര്‍ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കൂച്ച് ബീഹാറില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റെന്നും, തൃണമൂലാണ് അതിന് പിന്നിലെന്നും ബിജെപി നേതാവ് അജയ് റായ് ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ പോലും അനുവദിച്ചില്ലെന്നും റായ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+