കേന്ദ്ര ബജറ്റ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് എന്തുകിട്ടി? തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍
ന്യൂഡല്‍ഹി: മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടത് കേരളത്തിന് മാത്രം. അസം, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേരളത്തെ അപേക്ഷിച്ച് ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിച്ചു. അതിവേഗ റെയില്‍ പാതകളിലും ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇവര്‍ക്ക് ലഭിച്ചപ്പോള്‍ കേരളത്തിന്റെ മിക്ക ആവശ്യങ്ങളും പരിഗണിച്ചില്ല.
രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളില്‍ മൂന്നെണ്ണവും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ്. ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു എന്നീ രണ്ട് അതിവേഗ പാതകള്‍ തമിഴ്നാടിന് കരുത്താകും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 63,246 കോടി രൂപ, ഹൈവേ ഇടനാഴികള്‍ക്ക് 1.03 ലക്ഷം കോടി രൂപ, മേജര്‍ ഫിഷിംഗ് ഹാര്‍ബറുകളുടെ വികസനം എന്നിവയും തമിഴ്നാടിന് ലഭിച്ചു.

ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്ന് സിലിഗുരിയെ ബന്ധിപ്പിക്കുന്ന അതിവേഗ പാതയും ദന്‍കുനി മുതല്‍ ഗുജറാത്തിലെ സൂറത്ത് വരെയുള്ള ചരക്ക് ഇടനാഴിയും ബംഗാളിന് ലഭിച്ചു. ദുര്‍ഗാപൂരില്‍ പുതിയ വ്യവസായ ഇടനാഴി പ്രഖ്യാപിച്ചു. പുര്‍വോദയ സംസ്ഥാനങ്ങളില്‍ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകള്‍, 4000 ഇലക്ട്രിക് ബസുകള്‍ എന്നിവയും ഉള്‍പ്പെടുത്തി.
അസമിലെ തേജ്പൂരില്‍ മാനസികാരോഗ്യ കേന്ദ്രമായ നിംഹാന്‍സിന്റെ പുതിയ ശാഖ പ്രഖ്യാപിച്ചു. അസമില്‍ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് വികസിപ്പിക്കാനും തുക അനുവദിച്ചു. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ അടിസ്ഥാന സൗകര്യത്തിനായി 20,000 കോടി രൂപ, തേയിലത്തോട്ടം തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എന്നിവ പ്രഖ്യാപിച്ചത് അസമിന് നേട്ടമായി. എന്നാല്‍ കഴിഞ്ഞ തവണ ബിഹാറിന് കിട്ടിയ പോലെ ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചില്ല എന്നതും എടുത്തു പറയണം.
കഴിഞ്ഞ ബജറ്റില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി വാഗ്ദാനം ചെയ്ത തുക ചെലവഴിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്. പത്ത് പ്രധാന ക്ഷേമ പദ്ധതികളില്‍ ബജറ്റ് വിഹിതത്തേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. എടുത്തു പറയേണ്ടത് ജല്‍ ജീവന് മിഷന്റെ കണക്കുകളാണ്.
ഗ്രാമീണ മേഖലയില്‍ ശുദ്ധജലം എത്തിക്കാനുള്ള ഈ പദ്ധതിക്കായി 67,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, പുതുക്കിയ കണക്കുകള്‍ പ്രകാരം ചെലവഴിച്ചത് വെറും 17,000 കോടി രൂപ മാത്രമാണ്. ഭവന പദ്ധതിയായ പിഎം ആവാസ് യോജന പ്രകാരമുള്ള വീട് നിര്‍മ്മാണത്തിനുള്ള പദ്ധതികളിലും വന്‍ കുറവുണ്ടായി. നഗര മേഖലയില്‍ ഏകദേശം 19,794 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയില്‍ 22,332 കോടി രൂപയും കുറഞ്ഞു.
അതേസമയം, കേരളത്തെ അവഗണിച്ചു എന്ന പ്രതികരണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഗൗരവത്തിലെടുത്തില്ല. നേരത്തെ അനുവദിച്ച പദ്ധതികളില്‍ കേരളം സ്വീകരിച്ച സമീപനം എന്താണ് എന്ന് അദ്ദേഹം ചോദിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications