കേന്ദ്ര ബജറ്റ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് എന്തുകിട്ടി? തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍
ന്യൂഡല്‍ഹി: മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടത് കേരളത്തിന് മാത്രം. അസം, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേരളത്തെ അപേക്ഷിച്ച് ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിച്ചു. അതിവേഗ റെയില്‍ പാതകളിലും ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇവര്‍ക്ക് ലഭിച്ചപ്പോള്‍ കേരളത്തിന്റെ മിക്ക ആവശ്യങ്ങളും പരിഗണിച്ചില്ല.
രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളില്‍ മൂന്നെണ്ണവും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ്. ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു എന്നീ രണ്ട് അതിവേഗ പാതകള്‍ തമിഴ്നാടിന് കരുത്താകും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 63,246 കോടി രൂപ, ഹൈവേ ഇടനാഴികള്‍ക്ക് 1.03 ലക്ഷം കോടി രൂപ, മേജര്‍ ഫിഷിംഗ് ഹാര്‍ബറുകളുടെ വികസനം എന്നിവയും തമിഴ്നാടിന് ലഭിച്ചു.

ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്ന് സിലിഗുരിയെ ബന്ധിപ്പിക്കുന്ന അതിവേഗ പാതയും ദന്‍കുനി മുതല്‍ ഗുജറാത്തിലെ സൂറത്ത് വരെയുള്ള ചരക്ക് ഇടനാഴിയും ബംഗാളിന് ലഭിച്ചു. ദുര്‍ഗാപൂരില്‍ പുതിയ വ്യവസായ ഇടനാഴി പ്രഖ്യാപിച്ചു. പുര്‍വോദയ സംസ്ഥാനങ്ങളില്‍ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകള്‍, 4000 ഇലക്ട്രിക് ബസുകള്‍ എന്നിവയും ഉള്‍പ്പെടുത്തി.
അസമിലെ തേജ്പൂരില്‍ മാനസികാരോഗ്യ കേന്ദ്രമായ നിംഹാന്‍സിന്റെ പുതിയ ശാഖ പ്രഖ്യാപിച്ചു. അസമില്‍ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് വികസിപ്പിക്കാനും തുക അനുവദിച്ചു. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ അടിസ്ഥാന സൗകര്യത്തിനായി 20,000 കോടി രൂപ, തേയിലത്തോട്ടം തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എന്നിവ പ്രഖ്യാപിച്ചത് അസമിന് നേട്ടമായി. എന്നാല്‍ കഴിഞ്ഞ തവണ ബിഹാറിന് കിട്ടിയ പോലെ ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചില്ല എന്നതും എടുത്തു പറയണം.
കഴിഞ്ഞ ബജറ്റില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി വാഗ്ദാനം ചെയ്ത തുക ചെലവഴിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്. പത്ത് പ്രധാന ക്ഷേമ പദ്ധതികളില്‍ ബജറ്റ് വിഹിതത്തേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. എടുത്തു പറയേണ്ടത് ജല്‍ ജീവന് മിഷന്റെ കണക്കുകളാണ്.
ഗ്രാമീണ മേഖലയില്‍ ശുദ്ധജലം എത്തിക്കാനുള്ള ഈ പദ്ധതിക്കായി 67,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, പുതുക്കിയ കണക്കുകള്‍ പ്രകാരം ചെലവഴിച്ചത് വെറും 17,000 കോടി രൂപ മാത്രമാണ്. ഭവന പദ്ധതിയായ പിഎം ആവാസ് യോജന പ്രകാരമുള്ള വീട് നിര്‍മ്മാണത്തിനുള്ള പദ്ധതികളിലും വന്‍ കുറവുണ്ടായി. നഗര മേഖലയില്‍ ഏകദേശം 19,794 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയില്‍ 22,332 കോടി രൂപയും കുറഞ്ഞു.
അതേസമയം, കേരളത്തെ അവഗണിച്ചു എന്ന പ്രതികരണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഗൗരവത്തിലെടുത്തില്ല. നേരത്തെ അനുവദിച്ച പദ്ധതികളില്‍ കേരളം സ്വീകരിച്ച സമീപനം എന്താണ് എന്ന് അദ്ദേഹം ചോദിച്ചു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications