Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ എന്താണ് നടക്കുന്നത്? ഇടപെട്ട് മുസ്ലിം ലീഗ്, ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

ന്യൂഡല്‍ഹി: അസമില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ്. ജനങ്ങള്‍ക്കിടയില്‍ അശാന്തി പരത്തുന്ന തരത്തിലുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണം. ആശങ്കാജനകമായ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ദേശീയ മാനദണ്ഡം പാലിക്കുന്നതിനു പകരം ജില്ലാ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദവി പുനര്‍നിര്‍വചിക്കാനാണ് അസം സര്‍ക്കാരിന്റെ നിര്‍ദേശം. ഇത് ജനങ്ങളില്‍ സുരക്ഷിതത്വം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. ക്ഷേമ പദ്ധതികളിലെ വിവേചനത്തെ കുറിച്ചുള്ള ഭയത്തിനും കാരണമായി. ആറ് മത വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള പദ്ധതി ബംഗാളി വംശജരായ മുസ്ലിംകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

muslim leagueassam resoliution-

നിരവധി ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളായി മാറിയിട്ടുണ്ടെന്നും കുടുംബാസൂത്രണം, ബഹുഭാര്യത്വം നിരോധിക്കല്‍ തുടങ്ങിയ നടപടികളിലൂടെ ജനസംഖ്യാ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടിരിക്കുകയാണ്. കൃത്യമായ രേഖകള്‍ ഉണ്ടായിട്ട് പോലും ഭൂമി ഒഴിപ്പിക്കല്‍ നീക്കങ്ങള്‍ വിവേചനപരമായി നടപ്പാക്കപ്പെടുന്നുണ്ട്.

ബംഗ്ല ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിവേചനപരമായി ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അസമില്‍ വ്യാപകമാണ്. മറ്റു വിഭാഗങ്ങളുടെ കൈയേറ്റങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. 'അനധികൃത കുടിയേറ്റക്കാര്‍' എന്ന് വിളിക്കപ്പെടുന്നവരെ നാട് കടത്താനുള്ള ശ്രമങ്ങള്‍ അസം സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. നിരവധി വ്യക്തികളെ, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലീങ്ങളെ, അസമിലെ ട്രൈബ്യൂണലുകള്‍ 'വിദേശികള്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

പലരെയും വര്‍ഷങ്ങളോളം തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചു. ഇന്ത്യന്‍ പൗരന്മാരെ തെറ്റിദ്ധരിച്ച് അവരുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പെടുത്തിയ സംഭവങ്ങളുമുണ്ടായി. അടുത്തിടെ, അസം സര്‍ക്കാര്‍ ഒരുകൂട്ടം ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തി.

മൊത്തത്തില്‍, ഈ സംഭവവികാസങ്ങള്‍ ഭരണത്തിലെ വര്‍ഗീയ ചട്ടക്കൂട്, പ്രത്യേക സമുദായങ്ങളെ അരികുവല്‍ക്കരിക്കല്‍, അസമിലെ ഭരണഘടനാ സംരക്ഷണങ്ങള്‍ ദുര്‍ബലപ്പെടുത്തല്‍ എന്നിവയുടെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യങ്ങളില്‍ പാര്‍ലമെന്റ് അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നിയമനിര്‍മാണം നടത്തുകയും വേണമെന്ന് മുസ്ലിം ലീഗ് എംപിമാര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+