Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഎസ്ടി കൗൺസിൽ യോഗം: അജണ്ടകൾ എന്തൊക്കെ? മറ്റ് വിശദാംശങ്ങൾ എന്ത്? അറിയാം

ജിഎസ്ടി കൗൺസിൽ യോഗം: അജണ്ടകൾ എന്തൊക്കെ? മറ്റ് വിശദാംശങ്ങൾ എന്ത്? അറിയാം

ഡൽഹി: ഇന്നത്തെ ജി എസ് ടി കൗൺസിൽ യോഗത്തിൽ എന്തൊക്കെ തീരുമാനങ്ങൾ എടുക്കും എന്നത് നിർണ്ണായകമാണ്. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം. രാജ്യത്തെ നിരക്ക് സംബന്ധിച്ച സംസ്ഥാന മന്ത്രിമാരുടെ സമിതി റിപ്പോർട്ട് ഉൾപ്പെടെയുള്ളവ യോഗത്തിൽ ചർച്ചയാകുന്നുണ്ട്. 46 - മത് ജി എസ് ടി കൗൺസിൽ യോഗമാണ് ഡൽഹിയിൽ ചേരുന്നത്.

പണ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനുളള കാര്യങ്ങളും പാനൽ അവലോകനം ചെയ്തിട്ടുണ്ട്.

ഇന്നത്തെ ജി എസ് ടി കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ എന്താണ്?

1

പാദരക്ഷകളുടെയും തുണിത്തരങ്ങളുടെയും നികുതി വർധിപ്പിക്കുന്നതിനെ കുറിച്ച് ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്തേക്കും. സർക്കാർ വിജ്ഞാപനമനുസരിച്ച്, 1000 രൂപയിൽ താഴെയുള്ള എല്ലാ പാദരക്ഷകൾക്കും 12 ശതമാനം ജി എസ് ടി ഏർപ്പെടുത്തും. മറു വശത്ത്, പരുത്തി ഉപയോഗിച്ച ബാക്കിയുളള എല്ലാ റെഡിമെയ്ഡ് തുണി തരങ്ങൾക്കും 12 ശതമാനം ജി എസ് ടി ബാധകമാകും. മുമ്പ് 5 ശതമാനം ജി എസ് ടി നിരക്കിൽ ആണ് രാജ്യത്ത് ഇവ വിറ്റിരുന്നത്.

2

എന്നാൽ, നിരവധി ചെറുകിട വ്യവസായങ്ങളെ ഇത് ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുകളും വ്യാപാരി സംഘടനകളും ഈ വർദ്ധനവ് മാറ്റി വെയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വസ്ത്രം വാങ്ങാൻ പോലും കഴിയാത്ത പാവപ്പെട്ടവർക്ക് ഈ നീക്കം ഒരു ശാപമായി മാറുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

3

ഇതിന് പുറമെ, നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിമാരുടെ സംഘം (ജി ഒ എം) സമർപ്പിച്ച റിപ്പോർട്ടും ജി എസ് ടി കൗൺസിൽ ചർച്ച ചെയ്യും. പണത്തിന്റെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനുള്ള മാർഗങ്ങൾ പാനൽ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം, സ്ലാബും നിരക്ക് മാറ്റങ്ങളും ഒഴിവാക്കൽ ലിസ്റ്റിൽ നിന്ന് ഇനങ്ങളെ പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇത് മന്ത്രിമാരുടെ സംഘം നിരവധി ശുപാർശകൾ നൽകിയിട്ടുണ്ട്.

4

നിലവിൽ, 5, 12, 18, 28 ശതമാനം എന്നിങ്ങനെ ഉള്ള നാല് - ടയർ സ്ലാബ് ഘടനയാണ് ജി എസ് ടി. ഇതിൽ അവശ്യ ഇനങ്ങൾ ഏറ്റവും കുറഞ്ഞ സ്ലാബിൽ ഒഴിവാക്കപ്പെടുകയോ നികുതി ചുമത്തുകയോ ചെയ്യുന്നു. അതേസമയം , ആഡംബരവും ദുരുപയോഗം വരുന്നതുമായ ഇനങ്ങൾ ഏറ്റവും ഉയർന്ന സ്ലാബിലേക്ക് ആകർഷിക്കുന്നു. ഏറ്റവും ഉയർന്ന സ്ലാബിന് മുകളിൽ, ആഡംബര, ദുരുപയോഗ സാധനങ്ങൾക്ക് സെസ് ചുമത്തുന്നു.

5

ഇതിലൂടെ ഒരു ലക്ഷത്തോളം വരുന്ന ടെക്‌സ്‌റ്റൈൽ യൂണിറ്റുകൾ അടച്ചു പൂട്ടുന്നതിനും 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനും കാരണമായി. ടെക്‌സ്‌റ്റൈൽ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തി. ഈ നടപടി പിൻവലിക്കണം എന്ന് പശ്ചിമ ബംഗാളിന്റെ മുൻ ധനമന്ത്രി അമിത് മിത്ര കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

6

എന്നാൽ, ജി എസ് ടി നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതി പിൻവലിക്കണം എന്ന് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവന്റെ വസ്ത്രങ്ങൾ വിലയേറിയതാക്കി മാറ്റുകയല്ല വേണ്ടത്. പ്രത്യേകിച്ച് അസംഘടിത മേഖലയ്ക്കുളള ഉയർന്ന നികുതി ചെലവ് അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി അഞ്ച് ശതമാനത്തിൽ നിന്ന് ഉയർത്തുന്നതിനെ രാമറാവു എതിർത്തിരുന്നു.

7

ഇതിനു പുറമെ, കോവിഡ് - 19 മഹാമാരി തങ്ങളുടെ വരുമാനത്തെ ബാധിച്ചതിനാൽ ജി എസ് ടി നഷ്ടപരിഹാര സെസ് വ്യവസ്ഥ അഞ്ച് വർഷത്തേക്ക് കൂടി നീട്ടണം എന്നും കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം ഉയർത്തണം എന്നും നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃത ദേശീയ നികുതി ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) വാറ്റ് പോലുള്ള പ്രാദേശിക നികുതികൾ ഉൾപ്പെടുത്തി. എന്നാൽ, സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി നഷ്ട പരിഹാരം അടുത്ത വർഷം ജൂണിൽ അവസാനിക്കും.

8

ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് നികുതി കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. "പല സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ജി എസ് ടി നഷ്ട പരിഹാരം നീട്ടാനും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നീട്ടിയില്ല എങ്കിൽ, പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി മോശമാകും," ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ധനമന്ത്രി നിർമ്മലാ സീതാരാമനുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം പറഞ്ഞു.

Recommended Video

cmsvideo
    Experts says omicron will spread in Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+