Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം മുസ്ലിങ്ങളെ അപമാനിച്ച് പ്രസ്താവന, ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയെ.... ബിജെപി നേതാവ് കുടുങ്ങി

ചെന്നൈ: തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് ആര്‍ കല്യാണരാമനെ പോലീസ് അറസ്റ്റ് ചെയ്തു. ട്വിറ്ററില്‍ അപമാനകരമായ പ്രസ്താവന നടത്തിയതിനാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കല്യാണരാമന്‍ ഇപ്പോള്‍ ജയിലിലാണ്. വിദ്വേഷ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാലിന്റെ നടപടി കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. അദ്ദേഹത്തെയും പിണറായി വിജയനെയും താരതമ്യം ചെയ്താണ് പലരുടെയും കമന്റുകള്‍. എന്തിനാണ് കല്യാണരാമനെ അറസ്റ്റ് ചെയ്തത്? വിശദീകരിക്കാം...

1

ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ് ആര്‍ കല്യാണരാമന്‍. ഇതര മതസ്ഥര്‍ക്കെതിരെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഇയാള്‍ നേരത്തെയും വിദ്വേഷകരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. അടുത്തിടെ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് പരാതിയില്‍ കഴമ്പുണ്ടോ എന്ന് പോലീസ് പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംകെ കരുണാനിധി, നടി ഡോ. ശാര്‍മിള എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയാണ് പുതിയ പരാതികള്‍ക്ക് ഇടയാക്കിയത്. ഡിഎംകെയുടെ ധര്‍മപുരി എംപി സെന്തില്‍കുമാര്‍, വികെസിയുടെ അഡ്വ. മാ ഗോപിനാഥ് എന്നിവരുടെ പരാതിയാണ് പോലീസ് പരിഗണിച്ചത്. കല്യാണരാമന്റെ ട്വീറ്റുകള്‍ പോലീസ് വിശദമായി പരിശോധിച്ചു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് ചെന്നൈ പോലീസ് അറിയിച്ചു.

3

വിരുകംമ്പാക്കത്ത് വച്ചാണ് കല്യാണരാമനെ പോലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി (153-എ), ശത്രുത വളര്‍ത്തല്‍ (505-2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കല്യാണരാമന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

4

ഭാരതീയ ജനതാ മസ്ദൂര്‍ മഹാസംഘിന്റെ മുന്‍ ദേശീയ സെക്രട്ടറിയായ കല്യാണരാമനെ നേരത്തെ രണ്ട് തവണ അറസ്റ്റ് ചെയ്തിരുന്നു എന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷപരമായി സംസാരിച്ചതിന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഗുണ്ടാ നിയമ പ്രകാരവും പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ വകുപ്പ് റദ്ദാക്കി. സമാനമായ രീതിയില്‍ പ്രസംഗിച്ചതിന് 2016ലും കല്യാണരാമനെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

5

പതിവായി കുറ്റം ചെയ്യുന്ന വ്യക്തിയാണ് കല്യാണരാമന്‍ എന്ന് ഡിഎംകെ എംപി സെന്തില്‍കുമാര്‍ ആരോപിക്കുന്നു. സ്ത്രീവിരുദ്ധമായ പ്രസ്താവനകളും ഇയാള്‍ നടത്താറുണ്ടത്രെ. വിഷയങ്ങളില്‍ ബിജെപി ചര്‍ച്ച നടത്താന്‍ തയ്യാറല്ല. സംവാദത്തിന്റെ ഭാഷ അവര്‍ക്ക് അറിയില്ല. ഇത്തരം ഘട്ടത്തില്‍ സ്ത്രീകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ അപമാനകരമായ പ്രതികരണമാണ് അവര്‍ നടത്താറെന്നും സെന്തില്‍ കുമാര്‍ കുറ്റപ്പെടുത്തി.

6

സോഷ്യല്‍ മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ് കല്യാണരാമന്‍ എന്ന് ഡോ. ശര്‍മിള പറഞ്ഞു. വസ്തുതകളുടെ പിന്‍ബലത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വഭാവഹത്യ നടത്തുകയാണ് അവര്‍ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ സ്ത്രീകള്‍ പിന്‍മാറുമെന്നാണ് അവര്‍ കരുതുന്നത്. അതൊരിക്കലുമില്ലെന്നും ശര്‍മിള പറഞ്ഞു.

എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

7

കല്യാണരാമന്‍ ജയില്‍ അര്‍ഹിക്കുന്നുണ്ട്. നേരത്തെ അറസ്റ്റ് ചെയ്ത വേളയില്‍ ജാമ്യം നല്‍കരുതായിരുന്നു. അത്തരം വ്യക്തികള്‍ സമൂഹത്തിന് നാശമുണ്ടാക്കും. സ്ത്രീകളെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിടുകയാണ് അവര്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും ഡോ. ശര്‍മിള കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+