എന്ത് സര്‍ജിക്കല്‍ സ്ട്രൈക്ക്? കേന്ദ്രത്തെ വെല്ലുവിളിച്ച് കമല്‍നാഥ്, മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി
ഭോപ്പാല്‍: ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്. മൂന്ന് ചോദ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മറുപടി പറണമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ആക്രമണം നടന്നത്, എവിടെയാണ് ആക്രമണം നടത്തിയത്, എന്തായിരുന്നു ആക്രമണത്തിന്റെ അനന്തര ഫലം...

ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കാതെ സര്‍ജിക്കല്‍ സ്ട്രൈക്ക് സംബന്ധിച്ച് പറയുന്നതില്‍ അര്‍ഥമില്ലെന്നും കമല്‍നാഥ് പറഞ്ഞു. സ്വന്തം നാടായ ഛിന്ദ്വാരയില് നടന്ന സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല്‍നാഥ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ 90000 പാകിസ്താന് സൈനികരാണ് ഇന്ത്യയ്ക്ക് മുമ്പില്‍ കീഴടങ്ങിയത്. 1972ലെ ബംഗ്ലാദേശ് യുദ്ധകാലം മറക്കരുത്.
എന്നാല്‍ ഇവിടെ ചിലര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് സംബന്ധിച്ച് പറയുന്നു. എന്ത് സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് എന്നും അത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കണമെന്നും കമല്‍നാഥ് പറഞ്ഞു. ആക്രമണം നടന്നു എന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ എന്തിനാണ് രഹസ്യമാക്കി വച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്നും കമല്‍നാഥ് പറഞ്ഞു.
മോദിയും ബിജെപിയും ഇപ്പോള്‍ ദേശീയത പഠിപ്പിക്കുകയാണ്. മോദിയെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളാണത്രെ. എന്നാല്‍ ജനങ്ങള്‍ നിങ്ങളോട് പറയും ആരാണ് രാജ്യദ്രോഹി എന്ന്- ബിജെപിയെയും മോദിയെയും ഉന്നമിട്ട് കമല്‍നാഥ് പറഞ്ഞു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications