കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...
ബെംഗളൂരു: ഒരുകാലത്ത് കോണ്‍ഗ്രസും ജെഡിഎസ്സും കര്‍ണാടകത്തില്‍ വിരുദ്ധ ചേരിയില്‍ ആയിരുന്നു. 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഐക്യത്തിന്റെ പാതയിലെത്തിയത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെ ഒന്നിച്ച കോണ്‍ഗ്രസും ജെഡിഎസ്സും രൂപീകരിച്ച സഖ്യസര്‍ക്കാര്‍ ബിജെപിയുടെ നീക്കത്തില്‍ അടിപതറി വീണിരിക്കുന്നു.
സര്‍ക്കാര്‍ വീണ സാഹചര്യത്തില്‍ ജെഡിഎസ്സും കോണ്‍ഗ്രസും പഴയ പോലെ അകലുമോ. ഇതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് കുമാരസ്വാമിയോട് ചോദിക്കാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മറുപടി എവിടെയും തൊടാതെ... കോണ്‍ഗ്രസുമായുള്ള സഖ്യമല്ല ജെഡിഎസ്സിന്റെ ഇപ്പോഴത്തെ പ്രധാന വിഷയമെന്ന് കുമാരസ്വാമിയുടെ വാക്കുകളില്‍ വ്യക്തം. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ലെന്ന് കുമാരസ്വാമി പറഞ്ഞു. നേരത്തെ ബിജെപിയുമായി സഖ്യം ചേര്‍ന്ന ചരിത്രമുണ്ട് ജെഡിഎസ്സിന്. കുമാരസ്വാമിയുടെ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍.....

പറയാന്‍ സാധിക്കില്ല
ഭാവിയിലും കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് കുമാരസ്വാമി പ്രതികരിച്ചത്. ഇരുപാര്‍ട്ടികളും നിലവിലെ സാചര്യത്തില്‍ സഖ്യസാധ്യത തുടരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലത്രെ. എന്നാല്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞത് ജെഡിഎസ് സഖ്യം തുടരുമെന്നാണ്.

14 മാസം മാത്രം
14 മാസം മാത്രം പ്രായമുള്ള സഖ്യസര്‍ക്കാരാണ് ബിജെപിയുടെ നീക്കത്തില്‍ വീണത്. ജെഡിഎസ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നു. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.

കാത്തിരുന്ന് കാണാം
ജനവിശ്വാസം നേടിയെടുക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യമാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് കുമാരസ്വാമി പറയുന്നു. കോണ്‍ഗ്രസുമായി സഖ്യം തുടരുന്ന കാര്യങ്ങള്‍ കാത്തിരുന്ന് കാണാം. ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഭാവി കാര്യങ്ങള്‍ സംബന്ധിച്ച തീരുമാനം എടുത്തോ എന്നറിയില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

മൈസൂരു മേഖലയില്‍
മൈസൂരു മേഖലയില്‍ ജെഡിഎസ് ശക്തമാണ്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസുമായി കടുത്ത ശത്രുതയിലുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ ഭിന്നത പ്രകടമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ തിളങ്ങിയത് ബിജെപിയാണ്. 28ല്‍ 25 സീറ്റും ബിജെപി നേടി. ഓരോ സീറ്റുകള്‍ കോണ്‍ഗ്രസും ജെഡിഎസ്സും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി സുമലതയും ജയിച്ചു.

ചൊവ്വാഴ്ച രാത്രി
ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും, ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.

103 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍
205 അംഗങ്ങളാണ് സഭയില്‍ വന്നത്. 103 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ സാധിക്കുമായിരുന്നു. നാല് പേരുടെ പിന്തുണ നേടാന്‍ സഖ്യസര്‍ക്കാരിന് സാധിച്ചില്ല. ബിഎസ്പി അംഗം എന്‍ മഹേഷ് സഭയില്‍ എത്തിയില്ല. ഇദ്ദേഹത്തെ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications