സുപ്രീംകോടതിയിലും സ്റ്റേ കിട്ടിയില്ലെങ്കില്‍ രാഹുലിനെ കാത്തിരിക്കുന്നതെന്ത്?; ഇനി മത്സരിക്കാനാകില്ല..!!?
ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്യിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാകെ നിര്‍ണായകമാണ്. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും എന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാനായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമല്ല ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെപ്പോലും സാരമായി ബാധിക്കുന്ന സാഹചര്യമായിരിക്കും വന്ന് ചേരുക. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) പ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം നഷ്ടമായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ വരുന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാകില്ല. അങ്ങനെ വന്നാല്‍ 2024 ലേയും 2029 ലേയും ലോക്സഭാ തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിക്ക് നഷ്ടമാകും. ഒരു ജനപ്രതിനിധിഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ അയോഗ്യനാക്കപ്പെടുകയും ആറ് വര്‍ഷത്തേക്ക് അയോഗ്യത തുടരുകയും ചെയ്യും.
ശിക്ഷ ആരംഭിക്കുന്ന ദിവസം മുതല്‍ എട്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ ഒഴിവാക്കാന്‍ ജീവന്മരണ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ശിക്ഷാ വിധിയില്‍ സുപ്രീം കോടതി സ്റ്റേ അനുവദിക്കുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് നീങ്ങും.
അതോടൊപ്പം ശിക്ഷയുടെ അളവ് രണ്ട് വര്‍ഷത്തില്‍ താഴെയായി കുറയ്ക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയെ അസാധുവാക്കാന്‍ സഹായിക്കും. അതിനാല്‍ ശിക്ഷാ ഇളവിനും സ്റ്റേയ്ക്കുമായാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇന്നാണ് ശിക്ഷ സ്റ്റേ ചെയ്യണം എന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നും തന്നെയില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് ഹേമന്ത് പ്രചക്കിന്റെ ബെഞ്ച് ഹര്‍ജി തള്ളിയത്.
രാഹുല്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിനെതിരെ 10 കേസുകള്‍ നിലവിലുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജില്‍ വെച്ച് സവര്‍ക്കര്‍ക്കെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ ചെറുമകന് പൂനെ കോടതിയില്‍ നല്കിയ ഹര്‍ജിയും ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവത്തിനിടെ ചൂണ്ടിക്കാട്ടി.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications