Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് ആരാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍? ലോകത്തിന്‍റെ പോലീസോ? ആഞ്ഞടിച്ച് ഒവൈസി

ഹൈദരാബാദ്: കശ്മീര്‍ വിഷയം ട്രംപുമായി ചര്‍ച്ച ചെയ്ത മോദിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസാസുദ്ദീന്‍ ഒവൈസി. വിഷയം ട്രംപുമായി മോദി ചര്‍ച്ച നടത്തിയത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നുവെന്നും ഒവൈസി പറഞ്ഞു.

trumpowaisi-

കാശ്മീര്‍ വിഷയം ട്രംപുമായി ചര്‍ച്ച നടത്തിയത് ഒരേ സമയം അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. മോദിയുടെ ഈ നടപടി ട്രംപിന്‍റെ വിവാദ വെളിപ്പെടുത്തല്‍ ശരിവെയ്ക്കുന്നതാണ്.കാശ്മീര്‍ പാകിസ്താനുമായുള്ള ഉഭയകക്ഷി വിഷയമാണ്. അതില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവിശ്യമില്ലെന്നും ഒവൈസി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ട്രംപ് ആരാണ് ലോകത്തിന്‍റെ പോലീസോ അതോ ലോകത്തിന്‍റെ ചൗധരിയോ (strong man) ഒവൈസി ചോദിച്ചു.

തുടക്കം മുതല്‍ തങ്ങള്‍ പറയുന്നതാണ് കാശ്മീര്‍ പ്രശ്നം ഉഭയകക്ഷി വിഷമയാണെന്ന്. ഇന്ത്യയ്ക്ക് വിഷയത്തില്‍ വ്യക്തമായൊരു നിലപാടുണ്ട്. പിന്നെ എന്തിനാണ് ട്രംപിനെ വിളിച്ച് മോദി വിഷയത്തില്‍ പരാതി പറഞ്ഞതെന്നും ഒവൈസി ചോദിച്ചു. തിങ്കളാഴ്ച രാത്രിയാണ് കാശ്മീര്‍ വിഷയം സംബന്ധിച്ച് ട്രംപ് മോദിയുമായി ഫോണില്‍ സംഭാഷണം നടത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച് ട്രംപ് രംഗത്തെത്തിയത്.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നീ രണ്ട് നല്ല സുഹൃത്തുക്കളുമായും ഞാന്‍ സംസാരിച്ചു.വ്യാപാര ബന്ധങ്ങള്‍, തന്ത്രപ്രധാന ബന്ധങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ഏറ്റവും പ്രധാനമായി കാശ്മീരിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. കഠിനമായ സാഹചര്യമാണ്. എന്നിരുന്നാലും നല്ല സംഭാഷണമായിരുന്നു, ​എന്നായിരുന്നു ട്രംപ് പറഞ്ഞത്.

നേരത്തേ ഒസാക്കയില്‍ വെച്ച് കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ യുഎസ് ഇടപെടലിനായി മോദി സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. സംഭവം വിവാദമായതോടെ ട്രംപിന്‍റെ വാദം ഇന്ത്യ തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+