Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിഡിപിയുമായി സഖ്യമോ? ദുരന്തമാകും ഉറപ്പ്, കോണ്‍ഗ്രസിന് പറ്റിയത് മറക്കരുത്, ബിജെപിക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വീണ്ടുമൊരു ബിജെപി-ടിഡിപി സഖ്യം വരുമോ. ആന്ധ്രരാഷ്ട്രീയം ഉറ്റുനോക്കുകയാണ് അത്തരമൊരു സാധ്യതയിലേക്ക്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് ചര്‍ച്ചകളില്‍ നിറയുന്നത്.

എന്‍ഡിഎ ക്യാമ്പിലേക്ക് ചന്ദ്രബാബു നായിഡു വരേണ്ട എന്ന നിലപാടാണ് തെലങ്കാനയിലെയും ആന്ധ്രയിലെയും ബിജെപി നേതാക്കള്‍ക്കുള്ളത്. ആന്ധ്രയില്‍ ചന്ദ്രബാബുവുമായി ഉണ്ടാക്കിയ സഖ്യം പൊളിച്ചത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

amit shah chandrababu naidu

തെലങ്കാനയിലാണ് ബിജെപിയുമായി നായിഡു സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. തെലങ്കാനയില്‍ വട്ടപൂജ്യമാണ് ഇപ്പോള്‍ ടിഡിപി. നേരത്തെ അവര്‍ക്ക് രണ്ട് സീറ്റുണ്ടായിരുന്നു. രണ്ട് എംഎല്‍എമാരും ബിആര്‍എസ്സില്‍ ചേരുകയായിരുന്നു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്നില്ലെന്നായിരുന്നു എന്‍ഡിഎ വിടാനായിരുന്നു നായിഡു കാരണം പറഞ്ഞത്. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി തകര്‍ന്ന് തരിപ്പണമായി. പിന്നീട് ഇതുവരെ തിരിച്ചുവന്നിട്ടില്ല.

ദീര്‍ഘകാലമായി ആന്ധ്രയില്‍ അടക്കം എന്‍ഡിഎയുടെ ഭാഗമാവാന്‍ ചന്ദ്രബാബു നായിഡു ശ്രമിക്കുന്നുണ്ട്. ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തില്‍ അല്ല.

തെലങ്കാനയില്‍ നഷ്ടമായ ആധിപത്യം തിരിച്ചുപിടിക്കാനാണ് ടിഡിപി ശ്രമിക്കുന്നത്. 2022 ഡിസംബറിലാണ് ഈ പ്ലാന്‍ ആരംഭിച്ചത്. ഖമാമ്മിലെ റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കഠിനാധ്വാനത്തിലൂടെ തിരിച്ചുവരാന്‍ നായിഡു ആഹ്വാനം ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവ്രവാദി എന്നെല്ലാം നായിഡു വിശേഷിപ്പിച്ചിരുന്നു. അതോടെ ടിഡിപിക്ക് ഇനി എന്‍ഡിഎയിലേക്ക് വരാനാവില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ ബിജെപി പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യയിലെ തന്ത്രങ്ങള്‍ മൊത്തം മാറ്റാന്‍ ബിജെപി നിര്‍ബന്ധിതരാവുകയായിരുന്നു.

തെലങ്കാനയില്‍ എന്ത് വന്നാലും വിജയിച്ചേ തീരൂ എന്നാണ് ഇപ്പോള്‍ ബിജെപി പ്ലാന്‍. ടിഡിപിക്ക് ഇപ്പോഴും അവരുടേതായ പോക്കറ്റുകളില്‍ കരുത്തുണ്ടെന്നാണ് ബിജെപി കരുതുന്നത്. പക്ഷേ ഇത്തവണ മുന്‍തൂക്കം ബിജെപിക്കാണ്. കാരണം അവര്‍ പറയുന്നത് പോലെ മാത്രമേ ടിഡിപിക്ക് പ്രവര്‍ത്തിക്കാനാവൂ. തീരദേശ ആന്ധ്രയില്‍ നിന്ന് ഹൈദരാബാദില്‍ താമസമാക്കിയ വോട്ടര്‍മാരാണ് ടിഡിപിക്കൊപ്പം ഉള്ളത്. ഇവരെ ബിജെപിക്ക് ആവശ്യമാണ്.

ഖമ്മാം, വാറംഗല്‍, രംഗറെഡ്ഡി ജില്ലകളിലാണ് ടിഡിപിയുടെ പ്രതീക്ഷ. എന്നാല്‍ ബിജെപിയുടെ തെലങ്കാന നേതൃത്വം ആകെ ഭയത്തിലാണ്. ചന്ദ്രബാബു നായിഡു വരുന്നതോടെ കെസിആറിന് പ്രചാരണം എളുപ്പമാകും. പ്രാദേശികത ആളിക്കത്തിക്കാനും സാധിക്കും.

തെലങ്കാനയുടെ രൂപീകരണത്തെ എതിര്‍ത്ത നേതാവാണ് നായിഡു. ഇത് ചന്ദ്രശേഖര റാവുവിന് എളുപ്പത്തില്‍ ജയിക്കാനുള്ള വഴിയൊരുക്കും. 2018ല്‍ കോണ്‍ഗ്രസ് ടിഡിപിക്കൊപ്പം ചേര്‍ന്നതിലൂടെ രാഷ്ട്രീയ ആത്മഹത്യയാണ് ചെയ്തത്.

കോണ്‍ഗ്രസ് തെലങ്കാനയിലെ ജനങ്ങള്‍ക്കെതിരാണ് എന്ന് വരുത്തി തീര്‍ക്കാനും കെസിആറിന് സാധിച്ചു. കെസിആര്‍ വമ്പന്‍ ജയമാണ് ഇതിലൂടെ നേടിയത്. ബിജെപി അതേ വഴിയിലൂടെയാണ് പോകുന്നത്. നേതാക്കളെല്ലാം കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിന് കെസിആറിനെ നേരിടാന്‍ സാധിക്കും. പക്ഷേ നായിഡു വന്നാല്‍ കെസിആര്‍ മത്സരം ഉറപ്പായും ജയിച്ചത് പോലെയാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+