Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തുകൊണ്ട് പള്ളികളിലെ ഉച്ചഭാഷിണികളും ഹലാൽ മാംസവും ഹിജാബും നിരോധിക്കുന്നു'; ചോദ്യവുമായി ഒമർ അബ്ദുള്ള

ദില്ലി; പള്ളികളിൽ ഉച്ചഭാഷിണി വിലക്കുന്നതിനെതിരേയും ഹിജാബ്, ഹലാൽ ഭക്ഷണം നിരോധിക്കുന്നതിനെതിരേയും രൂക്ഷ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ട് പള്ളികളിൽ പാടില്ലെന്നും എന്തുകൊണ്ട് തങ്ങളുടെ മതം പറയുന്ന രീതിയിൽ തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഒമർ അബ്ദുള്ള ചോദിച്ചു. ഇന്ത്യയ്ക്കൊപ്പം ചേരാൻ ജമ്മു കാശ്മീർ തിരുമാനിച്ചപ്പോൾ ഉള്ള സാഹചര്യമല്ല ഇപ്പോൾ രാജ്യത്ത് ഉള്ളത്. മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് അറിയാമായിരുന്നുവെങ്കിൽ അന്നത്തെ തിരുമാനം മറ്റൊന്നായേനേയെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

 yy-1649331605.jpg -Pr

'ഞങ്ങൾ ഇന്ത്യയിൽ ചേരാൻ തീരുമാനിച്ചപ്പോൾ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്തേക്കായിരുന്നു ഞങ്ങൾ എത്തിയത്. ഒരു മതത്തിന് മുൻഗണന നൽകുമെന്നും മറ്റുള്ളവരെ അടിച്ചമർത്തുമെന്നും ഞങ്ങളോട് അന്ന് പറഞ്ഞിട്ടില്ല.അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങളുടെ തീരുമാനം മറ്റെന്തെങ്കിലുമാകുമായിരുന്നു. എല്ലാ മതങ്ങൾക്കും തുല്യ അവകാശം ലഭിക്കുമെന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് ഞങ്ങൾ ഇന്ത്യക്കൊപ്പം ചേർന്നത് ', ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞു.

കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രാർത്ഥനയ്ക്കിടെ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനെതിരേയും ഹിജാബ്, ഹലാൽ ഭക്ഷണ വിവാദങ്ങളെ കുറിച്ചും അദ്ദേഹം ശക്തമായി പ്രതികരിച്ചു. മുസ്‌ലീങ്ങൾ അവരുടെ മതവിശ്വാസങ്ങളുടെ പേരിലും ജീവിത രീതിയുടെ പേരിലും അടിച്ചമർത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

'എന്തുകൊണ്ട് നമ്മുക്ക് പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല?മറ്റ് ആരാധനാലയങ്ങൾക്ക് അത് ഉപയോഗിക്കാൻ അവകാശമുണ്ടെങ്കിൽ പള്ളികൾക്ക് ഉപയോഗിക്കാൻ കഴിയില്ലേ?'അബ്ദുള്ള ചോദിച്ചു. 'ഹലാൽ മാംസം വിൽക്കരുതെന്നാണ് നിങ്ങൾ ഞങ്ങളോട് പറയുന്നത്. എന്തുകൊണ്ട് ഞങ്ങൾക്ക് ഹലാൽ മാംസം കഴിച്ചൂട?ഹലാൽ മാംസം കഴിക്കാനാണ് നമ്മുടെ മതം ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ അത് നിർത്തലാക്കാൻ ശ്രമിക്കുന്നത്. ഹലാൽ കഴിക്കാൻ ഞങ്ങൾ നിങ്ങളെ നിർബന്ധിക്കുന്നില്ല. ഹലാൽ കഴിക്കാൻ ഏതെങ്കിലും മുസ്ലീം നിങ്ങളെ നിർബന്ധിച്ചിട്ടുണ്ടോ? നിങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ കഴിക്കുന്നു, ഞങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ ഞങ്ങൾ ഭക്ഷണം കഴിക്കുന്നു, ഒമർ അബ്ദുള്ള പറഞ്ഞു. ക്ഷേത്രങ്ങളിലെ ലൗഡ് സ്പീക്കർ ഉപയോഗത്തിനെതിരെ മുസ്ലീങ്ങളാരും ഇതുവരെ എതിർപ്പുയർത്തിയിട്ടില്ലെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി.

'ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് മുസ്ലീങ്ങൾ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ഞങ്ങൾ മൈക്ക് ഉപയോഗിച്ചാൽ അത് നിങ്ങളെ ബുദ്ധിമുട്ടിക്കും. ഞങ്ങളെ മതം മാത്രമാണ് നിങ്ങളെ വിറളിപിടിപ്പിക്കുന്നത്. ഞങ്ങളുടെ വസ്ത്രധാരണ രീതിയും പ്രാർത്ഥന രീതിയും നിങ്ങൾക്ക് ഇഷ്ടമല്ല. നിങ്ങള്‌ക്ക് മറ്റാരുമായും പ്രശ്നമില്ല. യഥാർത്ഥത്തിൽ അവർ വിദ്വേഷണം പ്രചരിപ്പിക്കുകയാണ്, ഒമർ അബ്ദുള്ള പറഞ്ഞു.

ബി ജെ പി നിയന്ത്രണത്തിലുള്ള സർക്കാരുകൾ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 100 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പരാമർശം. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ എസ് എ) ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, ഡൽഹി മുൻ ലെഫ്റ്റണന്റ് ഗവർണർ നജീബ് ജങ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ തുടങ്ങി 108 ഓളം പേരായിരുന്നു കത്തിൽ ഒപ്പുവെച്ചിട്ടുണ്ടായിരുന്നത്. രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇന്നുവരെ കാണാത്ത സാഹചര്യമാണെന്നും ഈ ഭീകരമായ സമൂഹ വിപത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ ഭീമമായ മൗനം പ്രശ്നമാണെന്നുമാണ് കത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+