രാഷ്ട്രപതി തിരഞ്ഞെടുപ്പ് !!! ബിജെപിയെ വെട്ടിലാക്കി പ്രതിപക്ഷം!!! പോരാട്ടം കടുക്കും!!!!
ബിജെപിക്കെതിരെ തിരിച്ചടിച്ച് പ്രതിപക്ഷം
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കനത്ത പേരാട്ടത്തിനു ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും സൂചന. . ബിജെപി പ്രതിപക്ഷത്തെ വെട്ടിലാക്കാൻ പ്രയോഗിച്ച ആയുധം തന്നെയാണ് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ തൊടുത്തത്.മീരാ കുമാറിനെ രാഷ്ട്രുപതി സ്ഥാനാർഥിയായി പ്രതിപക്ഷം തീരുമാനിച്ചത് മേദി സർക്കാരിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി തന്നെയാണെന്നാണ് നിരീക്ഷണം.
ബീഹാർ ഗവർണർ കോവിന്ദിനെ നേരിടാൻ തികച്ചു അനിയോജ്യ മീരാ കുമാർ തന്നെയാണെന്നാണ് രാഷ്ട്രീയ വിദഗ്ദരുടെ അഭിപ്രായം.ഇന്ത്യ കളമൊരുങ്ങുന്നത് ഒരു രാഷ്ട്രീയ അംഗത്തിനു തന്നെയാണ്. ഭരണപക്ഷം ദലിത് സ്ഥാനാർഥിയെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ തിരുമാനിച്ചപ്പോൾ പ്രതിപക്ഷം അതിനെരു തിരിച്ചടിയെന്ന രീതിയിലാണ് ദലിത് വനിതയായ മീര കുമാറിനെ കളത്തിലിറക്കിയത്. ആദ്യ ദലിത് വനിതയായ രാഷ്ട്രപതി സ്ഥാനാർഥിയെന്ന റിക്കോഡും മീരകുമാറിന് അവകാശപ്പെട്ടതാണ്.
അതെ നാണയത്തിൽ തിരിച്ചടി
ബിജെപിക്കു ഒരു തിരിച്ചടി നൽകനാണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയിൽ മീരാ കുമാറിനെ പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.ബിജെപി ഒരു ദളിത് സ്ഥാനാർഥിയെ നിർത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ നോക്കി. എന്നാൽ അതോ നണയത്തിൽ തന്നെയാണ് പ്രതിപക്ഷ പാർട്ടികളും തിരിച്ചടിച്ചത്.
ബിജെപിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം
രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കി ദളിത് വിഭാഗത്തിലുള്ള പ്രതിപക്ഷ പാർട്ടികളെ ഒപ്പം കൂട്ടി വിജയം നേടാമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടാൽ എന്നാൽ ഇപ്പോൽ പ്രതിരോധത്തിലായത് ഭരണപക്ഷം തന്നെയാമ്. പ്രതിപക്ഷവും തുല്യ ശക്തിയുള്ള സ്ഥാനാർഥിയെയാണ് രാഷ്ട്രപതി സ്ഥാനാർഥിയായി കളത്തിലിറക്കിയിരിക്കുന്നത്.
മീരാ കുമാർ മികച്ച നേതാവ്
രാംനാഥ്
കോവിന്ദിനോട്
ഏറ്റുമുട്ടാൻ
ഏര്രവും
അനിയോജ്യ
മീരാ
കുമാറാണെന്നു
കോൺഗ്രസ്
നേതാവ്
ഗുലാ
നബി
ആസാദ്
പറഞ്ഞു.
വിജയം ഉറപ്പിച്ച എൻഡിഎ
രാംനാഥ് കോവിന്ദിന്റെ വിജയം ഉറപ്പിച്ച് ബിജെപി.കോവിന്ദിന് എൻഡിഎയിൽ നിന്നും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നും 63.1 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സൂചനകള്‍
രാംനാഥ് കോവിന്ദിന് പിന്തുണ നൽകി പ്രതിപക്ഷ പാർട്ടികൾ
ബിജെപിക്കു പുറമേ അണ്ണാ ഡിഎംകെ, ശിവസേന, ജെഡിയു, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ വോട്ടും രാംനാഥ് കോവിന്ദിന് പിന്തുണ അറിയിച്ചിരുന്നു. ജെഡിയു(1.91%), അണ്ണാ ഡിഎംകെ(5.39%), ബിജെഡി(2.99%0, ടിആർഎസ് (2%), വൈഎസ്ആർ(1.53%), ഐഎൻഎൽഡി(0.38) എന്നിങ്ങനെയാണ് എൻഡിഎയ്ക്ക് ലഭിയ്ക്കുന്ന വോട്ടുകൾ. ഇതിനെല്ലാം പുറമേ ശിവസേനയുടെ 2.34 ശതമാനം വോട്ടുകളും കോവിന്ദിനെ പിന്തുണച്ചുകൊണ്ട് ലഭിക്കും.