വിശ്വസ്തരും ശക്തരുമെല്ലാം പുറത്ത്; ഒഡിഷ മന്ത്രിസഭ നവീന്‍ പട്നായിക്ക് ഉടച്ചുവാര്‍ത്തത് എന്തിന്?
പാട്ന: കഴിഞ്ഞ ദിവസമാണ് ഒഡിഷയില്‍ നവീന്‍ പട്നായിക്കിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഉടച്ചുവാര്‍ത്തത്. നവീന്‍ പട്നായിക്കിന്റെ വിശ്വസ്തരടക്കമുള്ളവരെ മാറ്റി ഞായറാഴ്ചയാണ് ബി ജെ ഡി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. പല മന്ത്രിമാരുടേയും സ്ഥാനം തെറിച്ചതിന് പിന്നില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാദം ബി ജെ ഡി തള്ളിയിട്ടുണ്ട്.
പട്നായിക്ക് മന്ത്രിസഭയിലെ ഏറ്റവും വിശ്വസ്തരും ശക്തരുമായ മന്ത്രിമാരില്‍ ഒരാളായിരുന്ന പ്രതാപ് ജെന, ദിബ്യ ശങ്കര്‍ മിശ്ര, അരുണ്‍ സാഹു എന്നിവരടക്കമുള്ളവരുടെ മന്ത്രിസ്ഥാനമാണ് തെറിച്ചത്. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്നായിക്ക് എന്തിനാണ് ഇവരെ പുതുതായി രൂപീകരിച്ച മന്ത്രിസഭയില്‍ നിന്ന് അകറ്റി നിര്‍ത്തിയത് എന്ന ചോദ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

മഹാംഗ ഇരട്ടക്കൊലക്കേസില്‍ മുന്‍ നിയമമന്ത്രി പ്രതാപ് ജെനയ്ക്ക് പങ്കുണ്ടെന്ന ആരോപണം ബിജു ജനതാദളിനെ (ബി ജെ ഡി) പ്രതിസന്ധിയിലാക്കിയിരുന്നു. എഫ് ഐ ആറില്‍ പേരുണ്ടായിട്ടും അന്വേഷണ പരിധിയില്‍ പൊലീസ് പേര് ഉള്‍പ്പെടുത്താത്തതില്‍ അന്ന് ഏറെ മുറവിളി ഉയര്‍ന്നിരുന്നു. മമത മെഹര്‍ വധക്കേസില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ദിബ്യാശങ്കര്‍ മിശ്രയുടെ പങ്കാളിത്തവും ബി ജെ ഡിയെ പ്രതിരോധത്തിലാക്കിയിരുന്നു.
ഈ സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ ആളിക്കത്തിച്ചിരുന്നു. സമാനമായി പരി വധക്കേസില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടതിന്റെ വിലയാണ് അരുണ്‍ സാഹു നല്‍കിയതെന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എ സി എഫ് സൗമ്യ രഞ്ജന്‍ മോഹപത്രയുടെ മരണക്കേസില്‍ ബിക്രം കേസരി അരൂഖയുടെ പേരും കുടുങ്ങിയിരുന്നു.
എന്നാല്‍ ഇത്തരം അനുമാനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി ജെ ഡി നേതാവ് സുബാഷ് സിംഗ് പറഞ്ഞു. ഒഡീഷ ജനതയുടെ സേവനത്തിനായി മുഖ്യമന്ത്രി കുറച്ചുകൂടി മികച്ച മന്ത്രിസഭ രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ സുദം മാര്‍ണ്ടി, പത്മനാഭ ബെഹ്റ, രഘുനന്ദന് ദാസ്, പത്മിനി ഡയാന്, പ്രേമാനന്ദ നായക്, ജ്യോതിപ്രകാശ് പാണിഗ്രഹി, സുശാന്ത് സിംഗ് എന്നിവരെയും ക്യാബിനറ്റിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.
സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ മൂന്ന് വര്‍ഷം ഇവര്‍ മോശം പ്രകടനമാണ് കാഴ്ച വെച്ചത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം താന്‍ ആത്മാര്‍ത്ഥമായി നിറവേറ്റി എന്നും പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനത്തെ താന്‍ മാനിക്കുന്നു, എന്നുമായിരുന്നു ജ്യോതിപ്രകാശ് പാണിഗ്രഹി പറഞ്ഞത്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications