ദളിതരായത് കൊണ്ട് വെള്ളമില്ല; ഭാര്യയ്ക്ക് വേണ്ടി 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ചു
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ജനങ്ങളുടെ വരള്‍ച്ചാ ദുരിതങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു കുടം വെള്ളത്തിനായി കിലോമീറ്ററുകളോളം നടന്ന് അയ്യല്‍ ഗ്രാമങ്ങളിലും കിണറുള്ള വീടുകളിലും കയറി ഇറങ്ങി വെള്ളത്തിന് വേണ്ടി യാചിക്കുകയാണിവര്. അവിടെയും ജാതിമത വിവേചനങ്ങള്‍ക്ക് ഇരകളാകുന്നവര്‍ ഏറെയാണ്. ദളിതനാണെന്ന പേര് പറഞ്ഞ് കുടിവെള്ളം നിഷേധിച്ച തജ്നെ സ്വന്തമായി കിണര്‍ പണിതു.
വെള്ളം എടുക്കാന്‍ അന്യമതക്കാരന്റെ വീട്ടില്‍ പോയപ്പോള്‍ ഭാര്യയെ അഭമാനിച്ച് വിട്ടത് തജ്നെയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട് 40 ദിവസം കഠിന പ്രയത്നമായിരുന്നു. ഒടുവില്‍ ദളിതന്റെ കിണറിലും വെള്ളമെത്തി. ഇനി മതത്തിന്റെ പേര് പറഞ്ഞ് വെള്ളം നിഷേധിക്കപ്പെടുന്നവര്‍ക്ക് തജ്നെയുടെ വീട്ടില്‍ എത്താം.

മഹാരാഷ്ട്രയിലെ ജനങ്ങള്‍
കുടിവെള്ളത്തിനായി കേഴുന്ന ഗ്രാമത്തിലെ ജനങ്ങളുടെ അവസ്ഥ അറിയണമെങ്കില്‍ ഇന്ത്യയിലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ എത്തണം. ശുദ്ധമായ വെള്ളമില്ലാതെ വിശപ്പടക്കാന്‍ മലിനജലം കുടിച്ച് മരിക്കുന്നവരെ ഇവിടെ എത്തിയാല്‍ കാണാം. ഇതില്‍ ജാതിമത വിവേചനങ്ങള്‍ കൂടിയായപ്പോള്‍ ദളിതര്‍ വെള്ളമില്ലാതെ മരിക്കുന്ന അവസ്ഥയായി.

അധ്വാനത്തിന്റെ വില
അന്യമത വിഭാഗത്തില്‍പ്പെട്ടയാളുടെ വീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ ഭാര്യയെ ദളിരാണെന്ന് പറഞ്ഞ് അഭമാനിച്ചതാണ് സ്വന്തം സ്ഥലത്ത് 40 ദിവസം കൊണ്ട് കിണര്‍ പണിയാന്‍ തജ്നെ എന്ന യുവാവിനെ പ്രേരിപ്പിച്ചത്.
ആറ് മണിക്കൂര്‍
ദിവസത്തില്‍ ആറ് മമിക്കൂറാണ് കിണര്‍ കുഴിക്കുന്നതിന് മാറ്റിവെച്ചത്. ആരുടെയും സഹായമില്ലതെ തുടങ്ങിയ ജോലിയ്ക്ക് പിന്നീട് വീട്ടിലുള്ള മുഴുവന്‍ ആളുകളും സഹായിക്കുകയായിരുന്നു.

വെളളം ലഭിച്ചു
15 ആഴത്തില്‍ വെള്ളം കണ്ടതിന് ശേഷമാണ് വീട്ടുക്കാര്‍ക്കും നാട്ടുക്കാര്‍ക്കും വിശ്വാസമായത്.വലിയൊരു പാറയ്ക്ക് അടിയിലായിരുന്നു വെള്ളത്തിന്റെ ഉറവിടം. ഇത് തകര്‍ത്ത് വെള്ളം കിട്ടിയതോടെ ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്.

ഹീറോ
കിലോമീറ്ററുകള്‍ മാത്രം നടന്നാലാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് വെള്ളം കിട്ടിയിരുന്നത്. തങ്ങളുടെ വീടിന്റെ അടുത്ത് തന്നെ കുടിവെള്ളം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് നാട്ടുക്കാര്. ഇപ്പോള്‍ നാട്ടിലും വീട്ടിലും ഹീറോയാണ് തജ്നെ എന്ന യുവാവ്. ഭാര്യയ്ക്ക് വേണ്ടി കിണര്‍ കുഴിച്ച അദ്ദേഹത്തിന്റെ മനസ്സിനെ പ്രശംസ്ക്കാത്തവര് ഇല്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications