ദാദാ ബംഗാള്‍ രാഷ്ട്രീയത്തിലേക്ക്? എല്ലാം മാറ്റി മറിച്ചത് അമിത് ഷായുടെ വീട്ടിലെ ആ ഒറ്റ രാത്രി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ ബിസിസിഐയുടെ പുതിയ പ്രസിഡന്റായപ്പോള്‍ പിറന്നത് പുതിയൊരു ചരിത്രമായിരുന്നു. 65 വര്‍ഷത്തിനിടെ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ)യുടെ മുഴുവന്‍ സമയ അധ്യക്ഷനായെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായിരിക്കുകയാണ് ഗാംഗുലി. ലോകം മുഴുവന്‍ ആകാംഷയോടെയാണ് വാര്‍ത്തയെ നോക്കി കണ്ടത്. എന്നാല്‍ അല്പം ആശങ്കയോടും പ്രതീക്ഷയോടെയുമാണ് ബംഗാള്‍ രാഷ്ട്രീയം ദാദയുടെ വരവിനെ എതിരേറ്റത്.
കാരണം വരാന്‍ പോകുന്ന ദിനങ്ങളില്‍ ക്രിക്കറ്റിന്റെ ദാദ ബംഗാള്‍ രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനമായി മാറിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒരു പക്ഷേ മുഖ്യമന്ത്രി മമതാ ബാനര്ക്കെതിരെയുള്ള ബിജെപിയുടെ ട്രംപ് കാര്‍ഡ് ആയി തന്നെ(?). വിശദാംശങ്ങളിലേക്ക്

ആദ്യ ഘട്ട വിജയം
മമത ബാനര്‍ജിയെന്ന അതിശക്തയായ നേതാവിന്റെ ചിറകരിയുകയെന്ന ലക്ഷ്യവുമായി ബംഗാളില്‍ ഗാംഗുലിയെ മുന്‍നിര്‍ത്തി കളം കീഴടക്കാന്‍ ബിജെപി കൊണ്ട് പിടിച്ച് ശ്രമത്തിലായിരുന്നു. ആ നീക്കത്തിന്റെ ആദ്യഘട്ട വിജയമാണ് ബിസിസിഐയുടെ 'അധ്യക്ഷ' കസേരയിലൂടെ ബിജെപി നേടിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദീദിയ്ക്കൊപ്പം
മുതിര്‍ന്ന പരിചയ സമ്പന്നരായവരേയെല്ലാം തഴഞ്ഞ് കൊണ്ടായിരുന്നു മമതയുടെ നീക്കം. അതേസമയം മമതയുടെ പരിഗണനയെ ഗാംഗുലിയും വിലമതിച്ചിരുന്നു. 2014 ലും 2016 ലും ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിക്കണമെന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം ഗാംഗുലി തള്ളി. ദീദിയ്ക്കൊപ്പം തന്നെ ഗാംഗുലി നിലയുറച്ചു.

ഒറ്റ രാത്രി കൊണ്ട്
എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറഞ്ഞു. ദില്ലിയില്‍ അമിത് ഷായുടെ വസതിയില്‍ ബിസിസിഐ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത മാരത്തണ്‍ ചര്‍ച്ചയില്‍ ഗാംഗുലിയും പങ്കെടുത്തു. ഷായുടെ മകന് ജയ് ഷായും അസമിലെ അതിശക്തനായ നേതാവായ ഹിമന്ത് ബിശ്വാസ് ശര്‍മ്മയും യോഗത്തിന്റെ ഭാഗമായിരുന്നു.

അമിത് ഷായുടെ വസതിയില്‍
മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കൊപ്പം അസം ക്രിക്കറ്റ് അസോസിയേഷനും ഗാംഗുലിയെ പിന്തുണയ്ക്കുന്നത് വരെ കൃഷ്ണമേനോന് മാര്‍ഗിലെ അമിത് ഷായുടെ വീട്ടില്‍ നടന്ന യോഗം തുടര്‍ന്നു.ഈ യോഗത്തില്‍ വെച്ചാണ് മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേലും ദില്ലി ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് രജത് ശര്‍മയും ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് തഴയപ്പെട്ടത്.

വരുതിയിലാക്കാന്‍?
ഗാംഗുലിയെ അധ്യക്ഷനാക്കുന്നതില്‍ മുന്‍ ബിസിസിഐ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അനുരാഗ് താകുറിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടെന്നാണ് കണക്കാപ്പെടുന്നത്. താക്കോല്‍ സ്ഥാനം നല്കി ഗാംഗുലിയെ വരുതിയിലാക്കുകയെന്ന തന്ത്രമാണ് താകൂര്‍ പയറ്റിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

നിഷേധിച്ച് ഗാംഗുലി
ഗാംഗുലി അതിശക്തനായൊരു എതിരാളിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന് രാഷ്ട്രീയം വഴങ്ങുമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയും, ഒരു തൃണമൂല്‍ മന്ത്രി പ്രതികരിച്ചു. അതേസമയം ബിസിസിഐ അധ്യക്ഷ പദവി ബിസിസിഐയിലേക്കുള്ള ചുവടുവെപ്പാണെന്നുള്ള വാര്‍ത്തകളേയെല്ലാം ഗാംഗുലി നിഷേധിച്ചിട്ടുണ്ട്.

അന്ന് മത്സരിച്ചില്ല
2016 ല്‍ ബിജെപിയുടെ മുഖമായി ബംഗാള്‍ രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഗാംഗുലിക്ക് മേല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് ഗാംഗുലി അതിന് വഴങ്ങിയിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസും സമാനമായ നീക്കം നടത്തിയിരുന്നു. മമതയുടെ ആവശ്യത്തേയും ഗാംഗുലി അന്ന് നിഷേധിച്ചു.

ദീദിക്കെതിരെ തന്നെ?
ബിസിസിഐ അധ്യക്ഷനായി ഇനി 10 മാസമാണ് ഗാംഗുലിയുടെ കാലാവധി. തൊട്ട് പിന്നാലെ തന്നെ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങു. അമിത് ഷായുടെ പരിഗണനയ്ക്ക് പ്രത്യുപകാരം ചെയ്യാന്‍ ദാദാ ഉറപ്പിച്ചാല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ ദാദാ-ദീദി പോരിന് കളമൊരുങ്ങുമെന്ന് ഉറപ്പിക്കുന്നവര്‍ കുറവല്ല.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications