ഉത്തര്‍ പ്രദേശ് വീണ്ടും ബിജെപിക്ക്; ഇനി മായാവതി രാഷ്ട്രപതിയാകും... വ്യാജമെന്ന് ബിഎസ്പി അധ്യക്ഷ
ന്യൂഡല്‍ഹി: ബിജെപിയും ആര്‍എസ്എസും വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വീണ്ടും അധികാരം ലഭിക്കാന്‍ സഹായിച്ചാല്‍ മായാവതിയെ രാഷ്ട്രപതിയാക്കി നിയമിക്കാന്‍ ധാരണയുണ്ടാക്കി എന്നാണ് പ്രചാരണം. ഈ പ്രചാരണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് മായാവതി കുറ്റപ്പെടുത്തി. ഇതുവഴി തന്റെ അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു. ഇത്തരം വാഗ്ദാനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മായാവതി വ്യക്തമാക്കി.
ഞാന്‍ കാന്‍ഷി റാമിന്റെ അനുയായിയാണ്. അദ്ദേഹവും ഇത്തരം ഓഫറുകള്‍ നിരസിച്ചിട്ടുണ്ട്. രാഷ്ട്രപതിയാകാന്‍ മോഹമില്ല. ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതുവഴി തെറ്റിദ്ധാരണ പരത്തുകയാണ് ആര്‍എസ്എസ് എന്നും തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം ഇറക്കിയ പ്രസ്താവനയില്‍ മായാവതി വ്യക്തമാക്കി. ഇത്തരം വാഗ്ദാനങ്ങള്‍ എങ്ങനെ സ്വീകരിക്കും. അത് സ്വീകരിച്ചാല്‍ എന്റെ പാര്‍ട്ടിയുടെ അന്ത്യമാകില്ലേ. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തെറ്റിദ്ധരിക്കരുത്. ഒരിക്കലും ഇത്തരം വാഗ്ദാനങ്ങളില്‍ ഞാന്‍ വീഴില്ല. പ്രചാരണം നടത്തുന്നവര്‍ ഭാവിയിലും നിങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാമെന്നും മായാവതി പറഞ്ഞു.

രാജ്യത്ത് ബിഎസ്പിയെ വളര്‍ത്താനാണ് ഞാന്‍ എന്റെ ഓരോ നിമിഷവും ചെലവഴിക്കുന്നത്. ഒരു പ്രവര്‍ത്തകന്റെയും മനംമടുക്കാന് പാടില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍എസ്എസും വലിയ തന്ത്രങ്ങളും ഗൂഢാലോചനയുമാണ് ഒരുക്കിയത്. ബിഎസ്പിക്ക് യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പ്രസിഡന്റായി മായാവതിയെ നിയമിക്കും. അതുകൊണ്ട് എല്ലാവരും ബിജെപിയെ അധികാരത്തിലെത്തിക്കണം- ഈ പ്രചാരണമാണ് ബിജെപി നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് തിരിച്ചടിയായത് ബിജെപിയുടെ ഈ പ്രചാരണമാണെന്നും മായാവതി പറഞ്ഞു.
നിരവധി തവണ യുപിയുടെ മുഖ്യമന്ത്രിയായ വനിതാ നേതാവാണ് മായാവതി. 200ലധികം സീറ്റ് നേടിയാണ് ഒടുവില്‍ ബിഎസ്പി അധികാരത്തിലയത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 80 സീറ്റിലേക്കും 2017ല്‍ 19 സീറ്റിലേക്കും ഇടിഞ്ഞു. ഇത്തവണ ഒരു സീറ്റ് മാത്രമാണ് ബിഎസ്പിക്ക് യുപിയില്‍ കിട്ടിയത്. പാര്‍ട്ടിയിലെ ഒട്ടേറെ നേതാക്കള്‍ ബിജെപിയിലും എസ്പിയിലും ചേര്‍ന്നിരുന്നു. ചിലരെ അച്ചടക്ക നടപടികളുടെ ഭാഗമായി മായാവതി പുറത്താക്കുകയും ചെയ്തു. ഇനിയൊരു തിരിച്ചുവരവ് ബിഎസ്പിക്ക് സാധ്യമല്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയെ നയിക്കാന്‍ ശക്തരായ ഒരു നേതൃത്വമില്ലാത്തതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications