Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ഐക്യസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ബിഎസ്പി;അതൃപ്തി അറിയിച്ച് ജിതിൻ റാം മാഞ്ജിയും

ഡൽഹി: പാട്നയിൽ നടക്കുന്ന പ്രതിപക്ഷപാർട്ടികളുടെ ഐക്യസമ്മേളനത്തിൽ നിന്നും മായാവതിയുടെ ബി എസ് പി വിട്ട് നിൽക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാണ് തങ്ങളുടെ തീരുമാനമെന്ന് ബി എസ് പി നേതൃത്വം വ്യക്തമാക്കി. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകാണമെന്നത് സംബന്ധിച്ച് പോലും പാർട്ടികൾക്കിടയിൽ ഇതുവരേയും സമവായം ഉണ്ടായിട്ടില്ലെന്നും ബി എസ് പി നേതൃത്വം പരിഹസിച്ചു.

പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാൻ മായാവതിയെ ക്ഷണിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾക്കും താത്പര്യമില്ലെന്നായിരുന്നു ബി എസ് പി വ്യക്തമാക്കിയത്. നിരവധി തവണ പ്രതിപക്ഷ നേതാക്കൾ കൂടിക്കാഴ്ചയും ചർച്ചകളും നടത്തിയിട്ടും ബി ജെ പിക്കെതിരായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആരെ ഉയർത്തിക്കാണിക്കണമെന്നത് സംബന്ധിച്ച് പോലും പാർട്ടികൾക്കിടയിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും ബി എസ് പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മായാവതിയായിരിക്കുമെന്നും നേതൃത്വം പറഞ്ഞു.

 mayawati

അതിനിടെ പ്രതിപക്ഷ യോഗത്തിന് ക്ഷണം ലഭിക്കാത്തതിൽ ഹിന്ദുസ്ഥാനി അവാം മോർച്ച തലവൻ ജിതിൻ റാം മാഞ്ജിയും കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നാൽ ജെ ഡി യു തലവൻ നിതീഷ് കുമാറിനൊപ്പം താൻ ഉറച്ച് നിൽക്കുമെന്നും മാഞ്ജി പറഞ്ഞു. കഴിഞ്ഞ ദിവസം നീതീഷ് കുമാറിൻറെ വസതിയിലെത്തി എച്ച്എഎം എംഎൽമാർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അഞ്ച് സീറ്റുകൾ വേണമെന്ന് എംഎൽഎമാർ നിതീഷിനെ അറിയിച്ചു. എന്നാൽ പ്രതിപക്ഷകക്ഷി നേതാക്കൾ യോജിച്ചായിരിക്കും സീറ്റ് വിഭജന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയെന്നായിരുന്നു നിതീഷ് അറിയിച്ചത്.

ജൂൺ 23 നാണ് പാട്നയിൽ വെച്ച് പ്രതിപക്ഷ നേതൃയോഗം ചേരുന്നത്.
20 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ നേതാവ് മമത ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

450 ലോക്‌സഭാ സീറ്റുകളില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കുകയാണ് പ്രധാന ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+