Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യമുള്ളത് എന്തും വിതരണം ചെയ്യും; ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി

ദില്ലി : സ്വതന്ത്ര വിദേശനയം പിന്തുടരുകയും ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തതിന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ത്യയെ പ്രശംസിച്ചു . തന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത്. ലാവ്റോവ് കേന്ദ്രമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Recommended Video

cmsvideo
    പക്ഷപാതമില്ലാത്ത നിലപാട്: ഇന്ത്യയെ അഭിനന്ദിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി
    1

    ചില രാജ്യങ്ങള്‍ ഇന്ത്യയെയും ചൈനയെയും പക്ഷം പിടിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് യുഎസിന്റെ പേര് പരാമര്‍ശിക്കാതെ ലാവ്റോവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുതരത്തിലുള്ള സമ്മര്‍ദവും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യവും യഥാര്‍ത്ഥ ദേശീയ നിയമാനുസൃത താല്‍പ്പര്യങ്ങളിലുള്ള കേന്ദ്രീകരണവുമാണ് ഇന്ത്യന്‍ വിദേശനയങ്ങളുടെ സവിശേഷതയെന്ന് ഞാന്‍ വിശ്വസിക്കുന്നെന്ന് അദ്ദേഹം പറയുന്നു. ഇതേ നയം റഷ്യന്‍ ഫെഡറേഷനില്‍ അധിഷ്ഠിതമാണ്, ഇത് ഞങ്ങളെ വലിയ രാജ്യങ്ങളും നല്ല സുഹൃത്തുക്കളും വിശ്വസ്തരായ പങ്കാളികളുമാക്കി മാറ്റുന്നെന്നും ലാവ്റോവ് വ്യക്തമാക്കി.

    2

    റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ വ്യക്തിപരമായ ആശംസകള്‍ അയക്കുന്നതായും പ്രധാനമന്ത്രിയോട് വ്യക്തിപരമായി ഇത് അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും യോഗത്തിന് മുന്നോടിയായി ലാവ്റോവ് പറഞ്ഞു. യുക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് സംസാരിച്ച ലാവ്റോവ്, റഷ്യയുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുെന്നും നിലവിലുള്ള സാഹചര്യം സൈനിക നടപടി മാത്രമാണെന്ന് പറയുകയും ചെയ്തു.

    3

    റഷ്യന്‍ ഫെഡറേഷന്റെ സുരക്ഷയ്ക്ക് കൈവ് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അതിനെ യുദ്ധം എന്ന് വിളിച്ചു, എന്നാല്‍ സത്യം അതല്ല. ഇതൊരു പ്രത്യേക പ്രവര്‍ത്തനമാണ്, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. റഷ്യക്ക് ഏത് ഭീഷണിയും അവതരിപ്പിക്കാനുള്ള ശേഷി കെയ്വ് ഭരണകൂടത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശത്രുത അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി റഷ്യയും യുക്രെയ്‌നും ഉടന്‍ തന്നെ മറ്റൊരു റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

    4

    റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെയും മറ്റ് വസ്തുക്കളുടെയും കാര്യത്തില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. എണ്ണ വിതരണവും ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ വിതരണവും സംബന്ധിച്ച്, ഇന്ത്യ നമ്മില്‍ നിന്ന് എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പരസ്പര സ്വീകാര്യമായ സഹകരണ രൂപങ്ങളില്‍ ചര്‍ച്ച ചെയ്യാനും എത്തിച്ചേരാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരത്തിനായുള്ള റൂബിള്‍-രൂപ പേയ്മെന്റ് ഓപ്ഷനുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ലാവ്റോവ് പറഞ്ഞു.

    5

    അതേസമയം , വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . യുക്രെയിനിലെ സാഹചര്യം സംബന്ധിച്ച് ലാവ്‌റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രെയിന് മേലുള്ള ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+