Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ തൃണമൂല്‍-സിപിഎം-കോണ്‍ഗ്രസ് സഖ്യം വരുമോ: നിർണ്ണായക പ്രഖ്യാപനവുമായി മമത

തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതോടൊപ്പം തന്നെ പ്രതിപക്ഷ ഗ്രൂപ്പിന്റെ ഭാഗമായ തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ്-ഇടത് സഖ്യം തന്റെ സംസ്ഥാനമായ ബംഗാളിലും സാധ്യമാണെന്നും മമത കൂട്ടിച്ചേർത്തു. ഇത് ആദ്യമായി ഇടത് പക്ഷത്തെ ബംഗാളില്‍ ടി എം സി സഖ്യത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് മമത പ്രതികരണം നടത്തുന്നത്.

ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇന്ത്യന്‍ സഖ്യം പരിഹരിക്കുമെന്നും മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിക്ക് "മാധ്യമങ്ങളും പണ ശക്തിയും" ഉണ്ടെന്ന് അവകാശപ്പെട്ട മമത ജനങ്ങൾ പ്രതിപക്ഷ പാർട്ടികൾക്കൊപ്പമാണെന്നും പറഞ്ഞു.

mamatha

"അൽപ്പം വിശ്വസിക്കൂ... ഞങ്ങൾ ഒരുമിച്ച് കാര്യങ്ങള്‍ ചർച്ച ചെയ്യും. അവർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു, ഞങ്ങൾ ഉത്സവങ്ങളുടെ തിരക്കിലായിരുന്നു. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ഓരോ ഇഞ്ചിലും പോരാടാൻ ഞങ്ങൾ തയ്യാറാണ്," അവർ പറഞ്ഞു. പശ്ചിമ ബംഗാളിൽ ടിഎംസി-കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, "ആരെങ്കിലും പൂച്ചയ്ക്ക് മണികെട്ടണം" എന്നും അവർ പറഞ്ഞു.

"അവർക്ക് ആവശ്യമുണ്ടെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. ബംഗാളിൽ അവർക്ക് (കോൺഗ്രസിന്) രണ്ട് സീറ്റുകളേ ഉള്ളൂ. ഞാൻ ചർച്ചകൾക്ക് തയ്യാറാണ്. ആദ്യം മാനസികമായി തയ്യാറാകണം. ഒന്നോ രണ്ടോ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചെന്ന് വരില്ല. പക്ഷേ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും ഒന്നായി സീറ്റ് പങ്കിടാൻ സമ്മതിക്കുകയാണെങ്കിൽ, സ്വയം എല്ലാവരും ഒത്തുചേരും. എനിക്കും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ആരുമായും ചർച്ചകള്‍ക്ക് തയ്യാറാണ്. ഇടതുപക്ഷത്തിന്റെ കാര്യത്തിലും എനിക്ക് പ്രശ്നമില്ല" മമത കൂട്ടിച്ചേർത്തു.

മായാവതിയുടെ ബി എസ് പി സഖ്യത്തില്‍ ചേരാന്‍ സാധ്യതയില്ലെന്നും മമത. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ തന്നെ ഏജൻസികളുടെ സമ്മർദ്ദത്തിന് ഞങ്ങൾ വഴങ്ങില്ല, ഞങ്ങൾ പോരാടും. സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ്, വസുന്ധര രാജെ തുടങ്ങിയ ബി ജെ പി നേതാക്കള്‍ മോശം ആളുകളാണെന്ന് ഞാന്‍ പറയില്ല. പക്ഷെ അവരുടെ ആശയങ്ങളുമായി എനിക്ക് യോജിക്കാന്‍ സാധിക്കില്ല. ഹിന്ദി ബെല്‍റ്റില്‍ ബി ജെ പി അത്ര ശക്തരല്ല. പക്ഷെ ഞങ്ങള്‍ ശക്തവുമല്ല. അതിനെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+