കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറകളും പൊടി പടലങ്ങളും വെള്ളവും എല്ലാം ചേർന്ന് താഴേക്ക് പതിച്ചു:അറിയിക്കാൻ സമയം കിട്ടിയില്ലെന്ന് ദൃക്സാക്ഷികൾ

Google Oneindia Malayalam News

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നന്ദാദേവി ഹിമാനിയിലുണ്ടായ മിന്നൽ പ്രളയത്തെക്കുറിച്ച് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. ആരെയും വിവരമറിയിക്കാൻ സമയം ലഭിച്ചില്ലെന്നും അതിന് മുമ്പുതന്നെ മഞ്ഞിടിച്ചിൽ സംഭവിച്ചെന്നുമാണ് ദൃക്സാക്ഷി നൽകുന്ന വിവരം. പാറകളും പൊടി പടലങ്ങളും വെള്ളവും എല്ലാം ചേർന്ന് നദീ താഴ്വാരത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി സഞ്ജയ് സിംഗ് റാണയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇവയെല്ലാം പെട്ടെന്ന് താഴേക്ക് പതിച്ചുവെന്നും ആരെയും വിവരമറിയിക്കാൻ സമയം ലഭിച്ചില്ലെന്നും റെയ്നി ഗ്രാമവാസിയായ ഇവർ പറയുന്നു. ഞാൻ പോലും ഒഴുകിപ്പോകുമെന്ന് തോന്നിയെന്നും സിംഗ് കൂട്ടിച്ചേർത്തു.

അത് രാഹുലിന് മാത്രമെ കഴിയൂ; അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ഭൂപേഷ് ബാഗല്‍അത് രാഹുലിന് മാത്രമെ കഴിയൂ; അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ഭൂപേഷ് ബാഗല്‍

ഞായറാഴ്ച പുലർച്ചെയുണ്ടായ മഞ്ഞ് പാളി അടർന്നുവീണതിനെ തുടർന്ന് അണക്കെട്ട് തകരുകയായിരുന്നു. ഇതോടെ പ്രദേശത്ത് നിന്ന് ജനങ്ങളെ നിർബന്ധപൂർവ്വം ഒഴിപ്പിക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 150 ഓളം പേരെ കാണാതായിട്ടുണ്ട്. അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഐടിബിപിക്ക് പുറമേ ഇന്ത്യൻ സേനകളെയും രക്ഷാപ്രവർത്തനത്തിനായി ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ദില്ലിയിൽ നിന്നും ഗാസിയാബാദിൽ നിന്നുമുള്ള ദേശീയ ദുരന്ത നിവാരണ സേനയെ എയർലിഫ്റ്റ് ചെയ്താണ് ദുരന്ത ബാധിത പ്രദേശത്തേത്ത് എത്തിച്ചത്.

avalanche

വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സംസാരിച്ച ഒരു സാക്ഷി ഒരു നദിയുടെ താഴ്‌വരയിൽ ഒരു ഹിമപാതം അലറുന്നതായി പൊടി, പാറ, വെള്ളം എന്നിവയുടെ മതിൽ റിപ്പോർട്ട് ചെയ്തു. "ഇത് വളരെ വേഗത്തിൽ വന്നു, ആരെയും അലേർട്ട് ചെയ്യാൻ സമയമില്ല," റെയ്‌നി ഗ്രാമത്തിന്റെ മുകൾ ഭാഗത്ത് താമസിക്കുന്ന സഞ്ജയ് സിംഗ് റാണ ഫോണിലൂടെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. "ഞങ്ങൾ പോലും അടിച്ചുമാറ്റപ്പെടുമെന്ന് എനിക്ക് തോന്നി."

ഇതുവരെ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒരു വലിയ ദുരന്തത്തിൽ സംസ്ഥാനം ഉറ്റുനോക്കുന്നതിനാൽ 150 ലധികം പേരെ കാണാനില്ല. എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരെ ഡൽഹിക്കടുത്തുള്ള ഗാസിയാബാദിൽ നിന്ന് വിമാനം കയറ്റി, സൈന്യത്തെയും വ്യോമസേനയെയും സർവീസിൽ പ്രവേശിപ്പിച്ചതിനാൽ സർക്കാർ അതിന്റെ എല്ലാ വിഭവങ്ങളും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി വിന്യസിച്ചു. എല്ലാ തത്സമയ അപ്‌ഡേറ്റുകളും ഇവിടെ പിന്തുടരുക.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Massive flood in uttarakhand, 150 people are missing

" എത്ര പേരെ കാണാതായെന്നോ മരണമടഞ്ഞെന്നോ ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ 100നും 150 ഇടയിൽ ആളുകൾ മരിച്ചതെന്ന് കരുതുന്നതായാണ് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തുള്ള ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്ന ആളുകളെയാണ് കാണാതായിട്ടുള്ളതെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ ഗ്രാമവാസികളിൽ പലരും നദിക്കരയിൽ വിറക് തേടുകയോ അവരുടെ കന്നുകാലികളെ

English summary
Witnesess of Nandadevi avalanche shares experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X