കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിശ്രവിവാഹത്തിന് സഹായിച്ച യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: മിശ്രവിവാഹിതരായ ദമ്പതിമാരെ സഹായിച്ച സുഹൃത്തുക്കള്‍ക്ക് ബെംഗളൂരുവില്‍ ക്രൂരമര്‍ദ്ദനം. ഖുദന്നൂര്‍ സ്വദേശികളായ അനില്‍, ഗണേഷ് എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ നഗ്നരാക്കി മര്‍ദ്ദിയ്ക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു. സംഭവം ഏറെ വിവാദമായതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്.ബെലഗാവിയിലാണ് സംഭവം.

സുഹൃത്തുക്കളായ പ്രഭാകര്‍ അശോക് വട്ടാറെയും ശുഭാംഗിഗെയയും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ സഹായിച്ചതിനാണ് യുവാക്കളെ സുരേഷ് ഘട്ട്‌ജെ എന്നയാള്‍ മര്‍ദ്ദിച്ചത്. ഹോക്കി സ്റ്റിക് കൊണ്ട് മര്‍ദ്ദിയ്ക്കുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ സഹൃത്തുക്കള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്.

Crime

നവംബര്‍ രണ്ടിനാണ് യുവാക്കള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാക്കളെ നഗ്നരാക്കി നിര്‍ത്തിയ ശേഷം കൈകളിലും കാലിലും സ്വകാര്യ ഭാഗങ്ങളിലും ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സുരേഷ്, ബിജെപി എംഎല്‍എ ആയ സഞ്ജയ് പാട്ടീലിന്റെ അടുത്ത അനുയായിയാണ്.

കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്താണ് സംഭവം നടന്നത്. അതിനാല്‍ തന്നെ കേസെടുക്കാന്‍ ആദ്യം മഹാരാഷ്ട്ര പൊലീസ് തയ്യാറായില്ല. പിന്നീട് കര്‍ണാടക പൊലീസില്‍ പരാതി നല്‍കി. അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഴ് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്.

English summary
Witnesses of inter caste marriage unhumanly assaulted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X