കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാബ് ഡ്രൈവറുടെ ക്രൂരത: തട്ടിക്കൊണ്ടുപോയി കവര്‍ച്ച, തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡനം!!

Google Oneindia Malayalam News

ദില്ലി: യുവതിയെ ക്യാബ് ഡ്രൈവറുള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. 29കാരിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഡ്രൈവറുള്‍പ്പെടെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ദില്ലിയിലെ രോഹിണിയിലായിരുന്നു സംഭവം. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ദില്ലിയില്‍ നിന്ന് ഹൗസ് ഖാസിലേയ്ക്ക് ക്യാബില്‍ കയറിയപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ദില്ലിയില്‍ നിന്ന് രോഹിണിയിലേയ്ക്കുള്ള ക്യാബ് യാത്രക്കിടെ അന്‍സാല്‍ പ്ലാസയിലെത്തിയപ്പോള്‍ ഡ്രൈവര്‍ മറ്റൊരു യുവാവിനെ കാറില്‍ കയറാന്‍ അനുവദിച്ചുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ധൗള ക്വാനിലെത്തിയപ്പോള്‍ കാര്‍ ഒറ്റപ്പെട്ട പ്രദേശത്തെത്തിച്ച് തന്‍റെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈലും പണവും മോഷ്ടിച്ച ഇരുവര്‍ സംഘം തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് താന്‍ വീട്ടിലെത്തിയതെന്ന് സാക്ഷ്യപ്പെടുത്തുന്ന യുവതി രക്ഷിതാക്കളുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

rpe

യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കവര്‍ച്ച, കൂട്ടമാനഭംഗം എന്നിവയ്ക്ക് വിവിധ വകുപ്പുകളില്‍ കേസെടുത്ത പോലീസ് കുറ്റവാളികളെ പിടികൂടുന്നതിനായി അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് ദില്ലി പോലീസ് അഡീഷണല്‍ ഡിസിപി ചിന്മയ് ബിസ്വാല്‍ പറഞ്ഞു. യുവതിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കുറ്റവാളികള്‍ സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ വീഡിയോ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

English summary
A 29-year-old woman from Rohini in Delhi was allegedly abducted, gang-raped and robbed by two men in Greater Noida between late Tuesday night and early Wednesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X