Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുര്‍ദാസ്പൂര്‍ എസ്പി ലൈംഗികാരോപണത്തിന്റെ കുരുക്കില്‍: പരാതിക്കാര്‍ ഒന്നല്ല, പിന്നെയും ഉണ്ട് കഥ

ഗുര്‍ദാസ്പൂര്‍: പത്താന്‍ കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംശയിക്കപ്പെടുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിംഗ് പുതിയ ആരോപണ കുരുക്കില്‍. ഗുര്‍ദാസ്പൂരിലെ അഞ്ച് വനിതാ കോണ്‍സ്റ്റബുമാരാണ് എസ്പിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ സ്റ്റേഷനിലെ അഞ്ച് വനിതാ കോണ്‍സ്റ്റബിളുമാരാണ് ഡിജിപിക്കു പരാതി നല്‍കിയത്. തങ്ങളോട് മോശം വാക്കുകള്‍ സംസാരിച്ചെന്നും മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

ലൈംഗികാരോപണം

ലൈംഗികാരോപണം

പത്താന്‍ കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് എസ്പിക്കെതിരെ ലൈംഗികാരോപണവുമായി അഞ്ച് വനിതാ കോണ്‍സ്റ്റബിളുമാര്‍ രംഗത്തെത്തിയത്.

പരാതി നല്‍കി

പരാതി നല്‍കി

ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ സ്റ്റേഷനിലെ അഞ്ച് വനിതാ കോണ്‍സ്റ്റബിളുമാരാണ് ഡിജിപിക്കു പരാതി നല്‍കിയത്. തങ്ങളോട് മോശം വാക്കുകള്‍ സംസാരിച്ചെന്നും മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

അതിരു വിട്ട സംഭാഷണം

അതിരു വിട്ട സംഭാഷണം

അതിരുവിട്ട മോശം സംഭാഷണമായിരുന്നു എസ്പിയുടേത്. ഇടയ്ക്കിടെ മോശമായി പെരുമാറാറുണ്ടെന്നും ഇവര്‍ പറയുന്നു.

സ്ഥലം മാറ്റിയത്

സ്ഥലം മാറ്റിയത്

ഭീകരവാദികള്‍ തട്ടികൊണ്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് എസ്പി സല്‍വീന്ദറിനെ ജലന്ധറില്‍ ആംഡ് പോലീസ് അസിസ്റ്റന്റ് കമാന്‍ഡായി സ്ഥലം മാറ്റിയിരുന്നു.

ആരോപണം ആവര്‍ത്തിച്ചു

ആരോപണം ആവര്‍ത്തിച്ചു

വനിതാ കോണ്‍സ്റ്റബിളുമാരുടെ പരാതി പ്രകാരം ഡിജിപി ചുമതലപ്പെടുത്തിയ ഐജി ഗുരുപ്രീത് കൗറിന്‍ മുന്‍പാകെയും ഇവര്‍ ആരോപണം ആവര്‍ത്തിക്കുകയാണ് ചെയ്തത്.

തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു

തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു

ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് എസ്പി സല്‍വീന്ദറിന്റെ വാദം. ചില തല്‍പര കക്ഷികള്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പറയുന്നത്.

മൊഴികളിലെ വൈരുദ്ധ്യം

മൊഴികളിലെ വൈരുദ്ധ്യം

പത്താന്‍ കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട എസ്പി ഇപ്പോല്‍ സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍ എസ്പിയും കൂടെ ഉണ്ടായിരുന്നു ജ്വല്ലറി ഉടമയും നല്‍കിയിരിക്കുന്ന മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍ .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+