പാർട്ടിക്കു പോയാൽ സ്ത്രീകൾ ബലാത്സംഗത്തിനിരയാകും, കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തിലേക്ക്
ബെംഗളൂരുവിൽ പോലീസും ബി പാക്കും ചേർന്ന് സംഘടിച്ച വനിത സുരക്ഷ പ്രചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാവ്.
ബെംഗലൂരു: കർണാടക വനിത കോൺഗ്രസ് നേതാവ് ഭാരതി ശങ്കറിന്റെ പ്രസ്തവന വിവാദത്തിലേയ്ക്ക്. സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നതിന് കാരണം പാർട്ടിക്കു പോകുന്നതു കൊണ്ടാണെന്ന് നേതാവിന്റെ കണ്ടുപിടുത്തം. മേളയിൽ പോകുന്ന സ്ത്രീകൾക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാറില്ലെന്നും നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ ഭരാതി ശങ്കറിന്റെ പ്രസ്തവന ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്.

ഇതുവരെ പറഞ്ഞതല്ല ശരി, ശരിക്കും വില്ലന്‍ റിലീസ് ചെയ്യുന്ന ദിവസം ഇതാ! റെക്കോര്‍ഡുകള്‍ ഭേദിക്കും?
ബെംഗളൂരുവിൽ പോലീസും ബി പാക്കും ചേർന്ന് സംഘടിച്ച വനിത സുരക്ഷ പ്രചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാവ്. വനിതാ ശാക്തികരണമെന്നാൽ സ്ത്രീ സുരക്ഷയ്ക്ക് തുല്യമല്ലേ എന്ന ചോദ്യത്തിനായിരുന്നു ഭാരതി ഇങ്ങനെ മറുപടി പറഞ്ഞത്. സ്ത്രീകൾ മേളയ്ക്ക പോകുമ്പോൾ അവർ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടോ? എന്നാൽ അവർ അനാവശ്യ പാർട്ടിക്ക് പോയാൽ ഇരയാകുന്നില്ലേയെന്നുമായിരുന്നു മറുപടി. കൂടാതെ സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ നാട്ടുക്കാർ ഇടപെടണമെന്നും അവർ പറഞ്ഞു.
സമൂഹത്തിലുണ്ടാകുന്ന പ്രശ്നത്തിന് സർക്കാരിനെ മാറ്റം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഭരതി ശങ്കർ പറഞ്ഞു. മാലിന്യ നിർമ്മാർജനം ഓരോ പൗരന്റേയും കടമയാണെന്നും അവർ പറഞ്ഞു. മന്നൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്യാതെ കോർപ്പറേറ്റിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. വനിത ഗ്രൂപ്പുകൾക്ക് സ്വയം വരുമാനം കണ്ടെത്താനുള്ള കർണാടക സർക്കാരിന്റെ പദ്ധതിയാണ് വനിത വികസന കോർപ്പറേഷൻ.












Click it and Unblock the Notifications