തെലുഗ് സിനിമയിലെ സെക്സ് റാക്കറ്റ് കേസിൽ നിർണായകമായി രഹസ്യ ഡയറി! ഇടപാട് വിവരങ്ങൾ ഡയറിയിൽ
ഹൈദരാബാദ്: നടി ശ്രീ റെഡ്ഡി കൊളുത്തിയ കാസ്റ്റിംഗ് കൗച്ച് വിവാദത്തിന് പിന്നാലെ വന്ന പെണ്‍വാണിഭക്കേസ് തെലുഗ് സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയില്‍ നിന്നും ഔട്ടായ നടിമാരെയും പുതുമുഖങ്ങളേയും വലയില്‍ വീഴ്ത്തി ദമ്പതികളാണ് അമേരിക്കയില്‍ സെക്സ് റാക്കറ്റുണ്ടാക്കിയത്.
കേസില്‍ തെലുഗ് സിനിമയിലെ കൂടുതല്‍ നടിമാര്‍ കുടുങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ പിടിയിലായ തെലുഗ് നിര്‍മ്മാതാവിന്റെ ഭാര്യ നടിമാരുടെ വിവരങ്ങളെല്ലാം എഴുതി സൂക്ഷിച്ച ഡയറിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്.

കൃത്യമായ ആസൂത്രണം
കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് കിഷന് എന്ന നിര്‍മ്മാതാവും ഭാര്യ ചന്ദ്രയും നടിമാരെ അമേരിക്കയില്‍ എത്തിക്കുകയും സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുകയും ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരുടെ എല്ലാ ചെലവുകളും വഹിച്ചാണ് സ്റ്റേജ് ഷോയെന്നും മറ്റുമുള്ള പേരില്‍ അവരെ അമേരിക്കയില്‍ എത്തിച്ചിരുന്നത്. പിന്നീട് വിദേശികള്‍ അടക്കമുള്ള ഇടപാടുകാര്‍ക്ക് ലക്ഷങ്ങള്‍ പകരം വാങ്ങി കൈമാറുകയായിരുന്നു പതിവ്.

എല്ലാ വിവരവും ഡയറിയിൽ
നടിമാരുടെ ലൈംഗിക ബന്ധങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ചന്ദ്ര തന്റെ ഡയറിയില്‍ എഴുതി സൂക്ഷിക്കുക പതിവായിരുന്നു. ഓരോ നടിയും ആര്‍ക്കൊപ്പമാണ്, എപ്പോള്‍, എവിടെ വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെടുന്നുവെന്നും എത്ര നേരം ലൈംഗിക ബന്ധം നീണ്ടു നിന്നുവെന്നും എത്ര പണം വാങ്ങിയെന്നും എന്ത് പറഞ്ഞാണ് നടിമാരെ അമേരിക്കയില്‍ എത്തിച്ചത് എന്നുമടക്കം എല്ലാ വിവരങ്ങളും ഈ ഡയറിയിലുണ്ട്.

കിട്ടുന്ന പണമെത്ര, സ്ഥലമേത്
ഓരോ ഇടപാടിലും കിട്ടുന്ന പണത്തിന്റെ കണക്കും നടിമാരെ എവിടെ വെച്ച് കൈമാറുന്നുവെന്നും ഡയറിയിലുണ്ട്. ചന്ദ്രയുടെ ഈ രഹസ്യ ഡയറി പോലീസ് കണ്ടെടുത്തത് വെസ്റ്റ് ബെല്‍ഡെന്‍ അവന്യൂവിലെ ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ ആയിരുന്നു. ഭാര്യ ഡയറി എഴുതുമ്പോള്‍ ഭര്‍ത്താവ് കിഷനാകട്ടെ നടിമാരുടെ ലൈംഗിക ബന്ധങ്ങളുടെ വീഡിയോ പകര്‍ത്തുകയാണ് ചെയ്തിരുന്നത്.

ഭീഷണിപ്പെടുത്തൻ വീഡിയോ
പിന്നീട് നടിമാര്‍ ആരെങ്കിലും തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ അവരെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പിന്നിലെ ഉദ്ദേശം. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായതിന് പിന്നാലെ കിഷന് ചില നടിമാരെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസിനോട് വല്ലതും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്നാണ് ഭീഷണി.

ഭയന്ന് ഇരകൾ
പോലീസ് ചോദിച്ചാല്‍ തന്റെ പേര് ഒരിക്കലും വെളിപ്പെടുത്തരുതെന്നും ഇരയാണ് എന്ന് മാത്രമേ പറയാവൂ എന്നും കിഷന് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തെലുഗ് സിനിമയിലെ നിര്‍മ്മാതാവും ബിസ്സിനസ്സുകാരനും ആയതിനാല്‍ ഇയാളെ എതിര്‍ക്കാന്‍ നടിമാര്‍ ഭയന്നിരുന്നു. കിഷനേയും ചന്ദ്രയേയും പോലീസ് പിടികൂടുമ്പോള്‍ അവര്‍ക്കൊപ്പം 6 യുവതികളാണ് ഉണ്ടായിരുന്നത്.

5 നടിമാർ റാക്കറ്റിന്റെ ഭാഗം
തെലുഗ് സിനിമയിലെ അഞ്ച് പ്രമുഖ നടിമാര്‍ ഈ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു. ഇവരെ പരിപാടിക്ക് എന്ന പേരില്‍ അമേരിക്കയിലേക്ക് കൊണ്ടുവരികയും ഇടപാടുകാര്‍ക്ക് കാഴ്ച വെയ്ക്കുകയുമാണ് പതിവ്. ഫീല്‍ഡ് ഔട്ടായ നടിമാര്‍ പണം ഉണ്ടാക്കാനും അവസരം കിട്ടാനുമുള്ള വഴിയെന്ന നിലയ്ക്ക് ഈ സെക്സ് റാക്കറ്റിന്റെ ഭാഗമായി മാറുകയാണെന്നാണ് തെലുഗ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്.

പരാതി നൽകി നടി
സമ്മതത്തോടെ ഈ സെക്സ് റാക്കറ്റിന്റെ ഭാഗമായവരും ചതിക്കപ്പെട്ടവരുമുണ്ട്. അത്തരത്തില്‍ ചതിക്കപ്പെട്ട ഒരു നടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് വമ്പന്‍ സെക്സ് റാക്കറ്റിലെ കണ്ണികള്‍ കുടുങ്ങിയത്. കിഷനേയും ഭാര്യ ചന്ദ്രയേയും ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിലില്‍ ആയിരുന്നു അറസ്റ്റ് നടന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications