Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത സംവരണ ബിൽ നിയമമായി; ഒപ്പ് വെച്ച് രാഷ്ട്രപതി

ഡൽഹ്: വനിത സംവരണ ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ.

'നാരി ശക്തി വന്ദൻ അധിനിയം' എന്ന പേരിലാണ് സർക്കാർ ബിൽ അവതരിപ്പിച്ചത്. നീണ്ട ചർച്ചകൾക്കു ശേഷം ലോക്സഭയും, രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. ലോക്സഭയിൽ 454 എംപിമാർ ബില്ലിനെ പിന്തുണച്ചിരുന്നു. എ ഐ എം ഐ എമ്മിന്റെ രണ്ട് എംപിമാർ മാത്രമായിരുന്നു ബില്ലിനെ എതിർത്തത്.

 murmu

സവർണ സ്ത്രീകൾക്കു മാത്രമേ ബില്ലിനെ കൊണ്ട് പ്രയോജനം ഉള്ളൂവെന്നും പാർലമെന്റിൽ വളരെ കുറവു ‌പ്രാതിനിധ്യം മാത്രമുള്ള ഒ ബി സി, മുസ്‍ലിം വിഭാഗത്തിൽപ്പെട്ട സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ഒരു ക്വാട്ടയും നൽകാത്തതെന്നുമായിരുന്നു എതിർപ്പ് പ്രകടിപ്പിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഉവൈസി ചോദിച്ചത്. അതേസമയം രാജ്യസഭയിൽ 215 എംപിമാരും ബില്ലിനെ പിന്തുണച്ചിരുന്നു.

ബില്ലിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള (ഒ ബി സി) സ്ത്രീകളെ ഉൾപ്പെടുത്താത്തതിനെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. ഒ ബി സികൾക്കും തുല്യ പ്രാതിനിധ്യം വേണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

അതേസമയം വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ബിൽ നടപ്പാക്കാൻ മണ്ഡല പുനർനിർണ്ണയവും, സെൻസസും പൂർത്തിയാക്കുക തന്നെ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. '2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നിയമം നടപ്പാക്കും. 'മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്താൽ അത് ആര് നടപ്പാക്കും? തീർച്ചയായും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും.അതുകൊണ്ട് തന്നെ മണ്ഡല നിർണയം നടത്തുന്നത് ഡീലിമിറ്റേഷൻ കമ്മീഷനെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. സുപ്രീം കോടതി ജഡ്ജി, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി, ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരു പ്രതിനിധി എന്നിവരും നിയമപ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഭാഗമാകും'. എന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+