Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്ദേഹത്തിന് മുന്നില്‍ ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യില്ല: തെലങ്കാനയില്‍ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ബിജെപി

ഹൈദരാബാദ്: എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീൻ ഒവൈസിയെ നിയമസഭാ പ്രോടെം സ്പീക്കറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി എം എല്‍ എമാർ. പ്രതിഷേധത്തിന്റെ ഭാഗമായി തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി അംഗങ്ങള്‍ എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍‌ ബഹിഷ്കരിക്കുകയും ചെയ്തു.

പുതിയ നിയമസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ വേണ്ടിയാണ് പ്രോടേം സ്പീക്കറെ ചുമതലപ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബി ജെ പി, എം എൽ എ ടി രാജ സിംഗ് എ ഐ എം ഐ എം അംഗത്തിന് മുന്നില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയായിരുന്നു.

 raja-singh

മുഴുവൻ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നും രാജാസിങ് പറഞ്ഞു. മുമ്പ് ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഒരാളുടെ (അക്ബറുദ്ദീൻ ഒവൈസി) മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ബി ജെ പി എട്ട് സീറ്റുകളിൽ വിജയിച്ചിരുന്നു. മുതിർന്ന എം എൽ എയെ പ്രോടെം സ്പീക്കറായി നിയമിക്കുന്ന കീഴ്വഴക്കത്തിന് വിരുദ്ധമായതിനാൽ ഒവൈസിയെ നിയമിക്കുന്നതിനെ ബി ജെ പി എതിർക്കുന്നുവെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി ജി കിഷൻ റെഡ്ഡിയും രംഗത്ത് വന്നു.

"ബി ജെ പി എംഎൽഎമാർ ഈ പ്രോടേം സ്പീക്കർക്ക് മുമ്പാകെയുള്ള സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കും. സ്പീക്കറെ നിയമിച്ചതിന് ശേഷം ഞങ്ങളുടെ എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്യും. ഇത്തരത്തിലുള്ള ഒരു പാർട്ടിയുമായി (എ ഐ എം ഐ എം) ഞങ്ങൾ ഒരിക്കലും സഖ്യമുണ്ടാക്കില്ല. ഇക്കാര്യത്തിൽ ഞങ്ങൾ ഗവർണറെ സമീപിക്കും," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രോടെം സ്പീക്കറും എ ഐ എം ഐ എമ്മിൽ നിന്നുള്ളയാളായതിനാൽ 2018ലും സത്യപ്രതിജ്ഞ ചെയ്യാൻ രാജാ സിംഗ് വിസമ്മതിച്ചിരുന്നു. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിക്ക് തന്റെ മുൻഗാമി കെ ചന്ദ്രശേഖർ റാവുവിനെപ്പോലെ എ ഐ എം ഐ എമ്മിനെ ഭയമാണെന്നും അങ്ങനെയാണ് ഒവൈസിയെ പ്രോടെം സ്പീക്കറാകാൻ അനുവദിച്ചതെന്നും സിംഗ് പറഞ്ഞു.

പ്രോട്ടോക്കോൾ അനുസരിച്ചാണ് നിയമസഭയിലെ ഏറ്റവും മുതിർന്ന എം എൽ എയെ പ്രോടേം സ്പീക്കറാക്കി നിയമിക്കുന്നത്. ഒവൈസി ആറാം തവണയും ചന്ദ്രയങ്കുട്ട മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് (ഐക്യ ആന്ധ്ര നിയമസഭ ഉൾപ്പെടെ) തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പ്രോടെം സ്പീക്കറാക്കാൻ കഴിയുമായിരുന്ന നിരവധി മുതിർന്ന എംഎൽഎമാരുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. എന്നാൽ പുതിയ മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെയും എഐഎംഐഎം നേതാക്കളെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+