ആറ് വർഷത്തിനിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും മോശമായ പ്രതിസന്ധി; വൈദ്യുതി ഉത്പാദനം വർധിപ്പിക്കാൻ ഇന്ത്യ
ഡൽഹി; രാജ്യം ഇപ്പോൾ നേരിടുന്നത് കഴിഞ്ഞ ആറ് വർഷത്തിനിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും മോശമായ വൈദ്യുതി പ്രതിസന്ധി ആണെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസങ്ങളിൽ ചൂട് വർധിച്ചത് മൂലം എസി, ഫാൻ, കൂളർ എന്നിവയുടെ ഉപയോ ഗം വർധിച്ചതും. കൽക്കരിക്ക് ക്ഷാമം ഉണ്ടായതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയത് മൂലം വ്യാവസായിക സ്ഥാപനങ്ങൾ തുറന്നതും വൈദ്യുത ഉപയോ ഗം വർധിക്കാൻ കാരണമായി.
കോവിഡ് മൂലം വിവിധ കമ്പനികൾ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിരുന്നു. ഇതോടെ ജോലിക്കാർ ഹൈബ്രിഡ് വർക്ക് മോഡലുകൾ ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി. ഇത് റെസിഡൻഷ്യൽ പകൽ വൈദ്യുതി ഉപയോഗം വർദ്ധിപ്പിച്ചു. കഴിഞ്ഞ 9 വർഷത്തിനിടയിലെ രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന നിലയിൽ കൽക്കരി സ്റ്റോക്ക് എത്തിയത് വൈദ്യുതി ക്ഷാമം നേരിട്ടത്തിൽ പ്രധാന കാരണമായി. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എട്ട് മുതൽ പത്ത് മണിക്കൂർ വരെ പവർകട്ട് രേഖപ്പെടുത്തിയിരുന്നു. അതേ സമയം കൽക്കരിക്ക് ക്ഷാമം ഉണ്ടായിരുന്നില്ലെന്നും കൽക്കരി വിതരണം ചെയ്യാൻ മതിയായ ട്രെയിനുകൾ ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം എന്ന് അധികൃതർ പറഞ്ഞു.

പ്രതിസന്ധി മൂലം താപ കൽക്കരി ഇറക്കുമതി നിർത്തിയ നയം ഉപേക്ഷിക്കാൻ ഇന്ത്യ തയ്യാറായി. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ പ്ലാന്റുകളിലും ഉൽപ്പാദനം ആരംഭിക്കാൻ സർക്കാർ അടിയന്തര നിയമവും ഏർപ്പെടുത്തി. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ വില വർധിച്ചത് മൂലം പ്ലാന്റുകളിൽ പലതും അടച്ചിട്ടിരിക്കുകയാണ്. മൂന്നോളം സംസ്ഥാനങ്ങളിലെ പ്ലാന്റുകളാണ് അടച്ചിട്ടിരിക്കുന്നത്. അതേ സമയം നിലവിൽ കൽക്കരി നീക്കത്തിനായി പല പാസഞ്ചർ ട്രെയിനുകളും ചരക്ക് ട്രെയിനുകളായി ഇന്ത്യൻ റെയിൽവേ മാറ്റിയിരുന്നു. ഇതിന് പുറമെ സാമ്പത്തികമായി സുസ്ഥിരമല്ലെന്ന് കരുതി പൂട്ടിയ നൂറിലധികം കൽക്കരി ഖനികൾ വീണ്ടും തുറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
Recommended Video
നിലവിലെ കൽക്കരി ശേഖരം വർധിപ്പിക്കുന്നതിനായി വ്യവസായങ്ങൾ നടത്തുന്ന പവർ പ്ലാന്റുകളിലേക്കുള്ള കൽക്കരി വിതരണം നിയന്ത്രിച്ചു. നിലവിൽ ഇവർ പലരും ഗ്രിഡിൽ നിന്ന് വൈദ്യുതി എടുത്താണ് വ്യവസായം നടത്തുന്നത്. അതിനിടെ ആവശ്യമെന്ന് വന്നാൽ വീണ്ടും പവർ കട്ട് നടപ്പിലാക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും പറയുന്നു. വരുന്ന ദിവസങ്ങളിൽ വൈദ്യുതിയുടെ ഉപയോ ഗം ഉയരും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വാർഷിക വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 75 ശതമാനവും കൽക്കരിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. വരുന്ന കാലങ്ങളിൽ വൈദ്യുതി കൂടുതലായി ആവശ്യമുള്ളതിനാൽ ഉത്പാദനം വർധിപ്പിക്കാനാണ് തീരുമാനം. ഈ വർഷം മാത്രം ഉത്പാദനത്തിൽ 17.6% വളർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications