രണ്ട് വര്‍ഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്;പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; ബീഹാറില്‍ മൂന്നാംമുന്നണി
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ബീഹാരില് ഇതിന് ശക്തി പകരുന്ന ഒരു പ്രഖ്യാപനം കൂടി നടന്നിരിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഉടന്‍ മടങ്ങി വരുമെന്ന് അറിയിച്ച് ബിജെപി മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തി. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കാനാണ് സിന്‍ഹയുടെ തീരുമാനം. നവംബറിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Recommended Video

പുതിയ മുന്നണി
രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശ്വന്ത് സിന്‍ഹ പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. മെച്ചപ്പെട്ട ബീഹാറിനായി എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സിന്‍ഹ പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ മുന്നണിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിയില്‍ നിന്നും രാജി
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും രാജ്യത്തെ ജനാനിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പോവുകയാണെന്നും സിന്‍ഹ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ നിന്നും രാജിവെക്കുകയും ചെയ്തു.

മോദിക്കെതിരെ
പിന്നീട് നരേന്ദ്രമോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു യശ്വന്ത് സിന്‍ഹ. തന്റെ അഭിപ്രായത്തോട് യോജിക്കുന്ന പലരും ബിജെപിയില്‍ ഉണ്ടെങ്കിലും ബിജെപിയില്‍ ഇക്കാര്യം ആരും സംസാരിക്കാത്തത് ഭയം കൊണ്ടാണെന്നുമായിരുന്നു സിന്‍ഹ പറഞ്ഞത്. നാജ് പേയി സര്‍ക്കാരില്‍ ധനകാര്യ-വിദേശ കാര്യവകുപ്പുകള്‍ സിന്‍ഹ കൈകാര്യം ചെയ്തിരുന്നു.

എന്‍ഡിഎ വിരുദ്ധ മുന്നണി
എന്‍ഡിഎ വിരുദ്ധ മുന്നണിയെന്ന പ്രഖ്യാപനമാണ് സിന്‍ഹ നടത്തിയത്. തങ്ങളൊടൊപ്പം പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും സ്വാഗതമെന്ന് സിന്‍ഹ വ്യക്തമാക്കി. ഇടത് പാര്‍ട്ടികള്‍ക്ക് മഹാസഖ്യത്തില്‍ ഇടമില്ലാതെ വന്നാല്‍ ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സിന്‍ഹ.

തെരഞ്ഞെടുപ്പില്‍
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് സിന്‍ഹ വ്യക്തമാക്കി. സഖ്യസാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം പറയാനുള്ള ഘട്ടം എത്തിയിട്ടില്ലെന്നായിരുന്നു സിന്‍ഹയുടെ മറുപടി. എന്നാല്‍ ആര്‍ജെഡി, ജെഡിയു, ആര്‍എല്‍എസ്പി പാര്‍ട്ടികള്‍ വിട്ട വിമതരെ ഒപ്പം കൂട്ടിയാവാം സിന്‍ഹ ബീഹാറില്‍ മുന്നണി രൂപീകരിക്കുന്നത്.

മുന്നണിയുടെ പേര്
പാര്‍ട്ടിയുടെ പേരിനെക്കുറിച്ചുള്ള ചോദ്യത്തിനും സിന്‍ഹ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. അതില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രഖ്യാപിക്കുമെന്നായിരുന്നു സിന്‍ഹയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് മടിയില്ലെന്നും സിന്‍ഹ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തെയാണ് സിന്‍ഹ നേരത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

സജീവ ചര്‍ച്ച
കഴിഞ്ഞ 15 ദിവസമായി സിന്‍ഹ ബീഹാറില്‍ തന്നെയുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചയിലുമാണ്. മുന്‍ എംപി അരുണ്‍കുമാര്‍, എംപി നാഗ്മാനി, നരേന്ദ്രസിംഗ്, മുന്‍ ആര്‍ജെഡി എംപി ദേവേന്ദ്രയാദവ് എന്നിവര്‍ യശ്വന്ത് സിന്‍ഹക്കൊപ്പമുണ്ട്. മറ്റ് നിരവധി പേര് തന്നോടൊപ്പം മുന്നണിയിലുണ്ടാവുമെന്നാണ് സിന്‍ഹ പ്രതീക്ഷിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications