യെസ് ബാങ്ക് പ്രതിസന്ധി; അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടി
ദില്ലി: യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിച്ചു. അന്വേഷണ ഏജന്‍സിയുടെ മുംബൈയിലെ ഓഫീസില്‍ ഹാജരാവാനാണ് അറിയിച്ചിരിക്കുന്നത്.
അനില്‍ അംബാനിക്ക് യെസ് ബാങ്ക് അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്. റിലയന്‍സ് ഗ്രൂപ്പിലെ മറ്റ് ഉദ്യോഗസ്ഥരേയും അടുത്ത ആഴ്ച്ചകളില്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കും.

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുന്നതിനായി അനില്‍ അംബാനി കൂടുതല്‍ സമയം തേടിയിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് കൂടുതല്‍ സമയം തേടിയിരിക്കുന്നത്. യെസ് ബാങ്കില്‍ നിന്ന് തന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് നേരത്തെ അനില്‍ അംബാനി അറിയിച്ചിരുന്നു. സാധാരണ ബിസ്സിനസ് വായ്പയെടുക്കുന്ന രീതിയിലാണ് ഇത് നേടിയ അനില്‍ അംബാനി പറഞ്ഞു.
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ ഒമ്പത് സ്ഥാപനങ്ങള്‍ 12,800 കോടി രൂപ കുട്ടിശ്ശിക വരുത്തിയിട്ടുണ്ട്. യെസ് ബാങ്കിന്റെ വലിയ വായ്പക്കാരില്‍ റിലയന്‍സ് ഗ്രൂപ്പും സുഭാഷ് ചന്ദ്രയുടെ എസ്സല്‍ ഗ്രൂപ്പും ഉള്‍പ്പെടുന്നുണ്ട്.
യെസ് ബാങ്ക് പ്രതിസന്ധിക്ക് പിന്നാലെ ഏപ്രില്‍ മൂന്ന് വരെ ഒരു മാസത്തേയ്ക്ക് ബാങ്കിന് മേല്‍ ആര്‍ബിഐ നിയന്ത്രരണമേര്പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നിന്നും ഒരു മാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ എസ്ബിഐ നല്കുന്ന മൂലധനത്തെ ആശ്രയിച്ച് യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് 14 ഓടെ നീക്കാന്‍ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട്.
നിലവില്‍ യെസ് ബാങ്കിന്റെ നാല്‍പ്പത്തൊന്ന് ശതമാനം ഓഹരി എസ്ബിഐ വാങ്ങും.
യെസ് ബാങ്കിന്റെ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 7,250 കോടി രൂപയോളം നിക്ഷേപിക്കാനാണ് എസ്ബിഐ തീരുമാനം. യെസ് ബാങ്കിന്റെ 7.25 ബില്ല്യണ്‍ ഇക്വിറ്റി ഓഹരികള്‍ ഓരോന്നിനും 10 രൂപയ്ക് വാങ്ങാന്‍ എസ് ബി ഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫ് സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്കി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മേല്‍നോട്ടത്തിലുള്ള യെസ് ബാങ്കിന്റെ 'പുനര്‍നിര്‍മാണ പദ്ധതി 2020' പ്രകാരം, എസ്ബിഐ യെസ് ബാങ്കില്‍ കുറഞ്ഞത് 26% ഓഹരിയെങ്കിലും മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തേണ്ടതുണ്ട്. കുറഞ്ഞത് 2,450 കോടി രൂപയും ബാങ്കിലെ 49% ഓഹരികള്‍ക്കായി പരമാവധി 10,000 കോടി രൂപയും നിക്ഷേപിക്കാനായിരുന്നു എസ്ബിഐയുടെ നിര്‍ദ്ദിഷ്ട പദ്ധതി.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications