എന്ത് ചെയ്തിട്ടാണ് ഞാന്‍ തീവ്രവാദിയായത്, സാക്കിര്‍ നായിക്കിന്റെ ചോദ്യങ്ങള്‍ക്ക് പിന്നില്‍..
ദില്ലി: മുസ്ലിങ്ങള്‍ക്കിടയില്‍ പ്രശസ്തനായതുകൊണ്ടാണ് താന്‍ ഭീകരവാദിയെന്ന് മുദ്രകുത്തപ്പെടുന്നതെന്ന അവകാശവാദവുമായി വിവാദ മുസ്ലിം പണ്ഡിതന് സാക്കിര്‍ നായിക്ക്. കേന്ദ്രസര്‍ക്കാരിനെഴുതിയ നാല് പേജുള്ള തുറന്ന കത്തിലാണ് തനിക്കെതിരെയുള്ള ആക്രമണങ്ങളെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്ന അവകാശവാദവുമായി സാക്കിര്‍ നായിക്ക് രംഗത്തെത്തിയിട്ടുള്ളത്.
മതപ്രഭാഷണങ്ങള്‍ കൊണ്ട് ഭീകരവാദികള്‍ക്ക് പ്രചോദനം നല്‍കിയെന്ന് ആരോപണത്തോടെ കേന്ദ്ര ഏജന്‍സികള്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് മുമ്പ് തന്നെ ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന് തുറന്ന കത്തുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇസ്ലാമിനെക്കുറിച്ച്
കഴിഞ്ഞ 25 വര്‍ഷമായി ഇസ്ലാമിനെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും മത പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന താനെങ്ങനെയാണ് ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനും തീവ്രവാദിയായ ഡോക്ടരും ആയതെങ്ങനെയെന്നും സാക്കിര്‍ നായിക്ക് ചോദിക്കുന്നു.

ലോകത്ത്
ലോകത്ത് 150ലേറെ രാജ്യങ്ങള്‍ അംഗീകരിയ്ക്കപ്പെടുന്ന മതപ്രഭാഷകനായ തന്നെ സ്വന്തം നാട്ടില്‍ ഭീകരവാദിയായി മുദ്ര കുത്തിയെന്നും സാക്കിര്‍ നായിക്ക് ആരോപിക്കുന്നു. ഇപ്പോള്‍ അന്വേഷണങ്ങളിലൊന്നും തെളിവുകള്‍ ഇല്ലാതിരുന്നിട്ടും തനിക്കെതിരെയുള്ള അന്വേഷണം തുടരണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യമെന്നും സാക്കിര്‍ നായിക്ക് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മൗലികാവകാശങ്ങള്‍
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ജനാധിപത്യത്തെ കൊല്ലാനും മൗലികാവകാശങ്ങളെ ചവിട്ടിമെതിക്കാനുള്ളതുമാണെന്ന് വിമര്‍ശിക്കുന്ന നായിക്ക് തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരെയുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണ ഏജന്‍സികള്‍
ആളുകളെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയനാക്കുന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ സാക്കിര്‍ നായിക്ക് താന്‍ മതം മാറ്റിയവരെ കണ്ടെത്താനോ അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുവാനോ അന്വേഷണ ഏജന്‍സികള്‍ തയ്യാറാവാത്തതിനേയും സാക്കിര്‍ നായിക്ക് ചോദ്യം ചെയ്യുന്നു.

എന്‍ജിഒ
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് എന്ന സാക്കിര്‍ സ്ഥാപകനായിട്ടുള്ള എന്‍ജിഒ നിരോധിച്ചാല്‍ ഇന്ത്യയിലെ 20 കോടി മുസ്ലിങ്ങള്‍ നേരിടുന്ന അനീയ്ക്കുള്ള മികച്ച ഉദാഹരണമായിരിക്കും അതെന്നും നായിക്ക് ആരോപിയ്ക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്ക്കുന്ന ശക്തമായ നടപടിയായിരിക്കും അത്.

ശിക്ഷ
തനിയ്ക്കെതിരെ പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും സ്വീകരിക്കുമെന്നും സാക്കിര്‍ നായിക് കത്തില്‍ നിലപാട് വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക്
ജൂലൈ ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ട സംഭവത്തോടെ ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ വിട്ട സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ വ്യക്തമാക്കിയിട്ടില്ല.
-
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications