ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം: പ്രതിയുടെ ലാപ്‌ടോപ്പിൽ സാക്കിർ നായിക്കിന്റെ വീഡിയോകൾ
ലഖ്നൗ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആസ്ഥാന പുരോഹിതനായ ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഐഐടി ബിരുദധാരിയായ അഹമ്മദ് മുർതുജ അബ്ബാസ് എന്നയാളെയാണ് കസ്റ്റഡിയിൽ വിട്ടത്. ക്ഷേത്രത്തിൽ വെച്ച് മൂർച്ചയുള്ള ആയുധം കൊണ്ട് രണ്ട് സുരക്ഷ ഉദ്യോ ഗസ്ഥരെ ഇയാൾ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്.
ആക്രമണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഗോപാൽ ഗൗഡ, അനിൽ പാസ്വാൻ എന്നീ ഉദ്യോ ഗസ്ഥർ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഇരിക്കുമ്പോഴാണ് കൈയിൽ ഒരു ബാഗുമായി അബ്ബാസ് എത്തുന്നത്. തുടർന്ന് അവരുമായി അബ്ബാസ് വാക്കേറ്റത്തിൽ ഏർപ്പെട്ടു. പെട്ടെന്ന് ബാഗിൽ നിന്ന് തുണിയിൽ പൊതിഞ്ഞ മൂർച്ചയുള്ള ആയുധം പുറത്തെടുത്ത് ഇവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് കാഴ്ചക്കാരും ഉദ്യോഗസ്ഥരും പറഞ്ഞു. അതേ സമയം അബ്ബാസിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം അവകാശപ്പെട്ടു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആക്രമണത്തെ "ഭീകര" സംഭവമായി വിശേഷിപ്പിക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. അക്രമിയുടെ പക്കൽ നിന്ന് കണ്ടെടുത്ത ലാപ്ടോപിൽ വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചില വീഡിയോകൾ കണ്ടെത്തിയതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2016-ൽ രാജ്യം വിട്ട നായിക്കിനെ തീവ്രവാദത്തിന് സാമ്പത്തിക സഹായം, വിദ്വേഷ പ്രസംഗം, വർഗീയ വിദ്വേഷം വളർത്തൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ അധികൃതർ അന്വേഷിക്കുന്നുണ്ട്.
മാർച്ച് 31 ന്, ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട 16 പേരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ ഉത്തർപ്രദേശ് പോലീസുമായി നേരത്തെ പങ്കിട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാന പോലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പങ്കിട്ട പ്രൊഫൈലുകളിൽ ഒന്ന് ഐഐടി ബിരുദധാരിയായ അഹമ്മദ് മുർതുജ അബ്ബാസിയുടേതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി അബ്ബാസി ഫണ്ടിംഗ് പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്നും ഇയാൾ സിറിയയിലേക്ക് പണം കൈമാറിയതായും സൂചനയുണ്ട്. ചില ഗുരുതരമായ പ്രവർത്തനങ്ങൾ നടത്താൻ ഇയാൾ പദ്ധതിയിടുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
അതേ സമയം അക്രമിയെ തടഞ്ഞു നിർത്തിയ മൂന്ന് സുരക്ഷ ഉദ്യോ ഗസ്ഥർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും അവരുടെ പേരുകൾ ശൗര്യ അവാർഡിന് ശുപാർശ ചെയ്യുമെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ പറഞ്ഞു. "സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്ന് അറിയാൻ അന്വേഷണം എടിഎസിന് കൈമാറി. പ്രതികളിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ സംഘം പരിശോധിച്ചുവരികയാണ്. ഇപ്പോൾ ഒരു സാധ്യതയും ഞങ്ങൾ നിഷേധിക്കുന്നില്ല. പ്രതിയുടെ തീവ്രവാദ ബന്ധം പോലും തള്ളിക്കളയുന്നില്ല " അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications