Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിലില്‍ നിന്ന് ബംഗ്ലാവിലേക്ക്; ദുബായിലെ ഏറ്റവും വലിയ സമ്പന്നയായ ഇന്ത്യക്കാരിയെ അറിയാമോ?

സമ്പന്നരുടേയും ബിസിനസുകാരുടേയും ഇഷ്ടനഗരങ്ങളില്‍ ഒന്നാണ് ദുബായ്. ദുബായില്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയവരില്‍ നിരവധി ഇന്ത്യക്കാരുണ്ട്. അതില്‍ ഏവരും കൗതുകത്തോടെ നോക്കി കാണുന്ന ഒന്നാണ് ഡോ സുലേഖ ദാവൂദിന്റെ ജീവിതം. ദുബായിലെ ഏറ്റവും ധനികയായ ഇന്ത്യന്‍ സ്ത്രീ എന്ന വിശേഷണത്തിന് അര്‍ഹയാണ് സുലേഖ ദാവൂദ്.

യുഎഇയിലെ പ്രശസ്ത ഡോക്ടറും രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ ഡോക്ടറും ഇപ്പോള്‍ ദുബായിലെ ഏറ്റവും ധനികയുമായ ഡോ. സുലേഖ ദാവൂദ്. മഹാരാഷ്ട്രയിലെ ഒരു കുടിലില്‍ നിന്ന് ദുബായിയെ അംബരചുംബികളായ വസതിയിലേക്കെത്തിയ സുലേഖ ദാവൂദിന്റെ ജീവിതകഥ ദൃഢതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമാണ്.

zulekha daud

Image Credit: Alexis Hospital

84-കാരിയായ സുലേഖ ദാവൂദിന്റെ ആദ്യകാല ജീവിതം നിരവധി പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലാണ് സുലേഖ ജനിച്ചത്. ദിവസക്കൂലിക്കാരനായ അവരുടെ പിതാവ് തന്റെ കുടുംബം നിലനിര്‍ത്താന്‍ പല വെല്ലുവിളികളേയും അതിജീവിച്ചു. എന്നാല്‍ പരിതാപകരമായ സാഹചര്യങ്ങള്‍ക്കിടയിലും സുലേഖയുടെ അഭിലാഷത്തിനും സ്വപ്നങ്ങള്‍ക്കും തടസമുണ്ടായില്ല.

നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ വൈദഗ്ദ്ധ്യം നേടിയ അവര്‍ മെഡിസിന്‍ ബിരുദവും സര്‍ജറി ബിരുദവും നേടി. 'ഞാന്‍ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ പെട്ടയാളാണ്. എന്നിരുന്നാലും, എന്റെ മാതാപിതാക്കള്‍ അവരുടെ ചിന്തകളില്‍ ഉദാരമതികളായിരുന്നു, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ എന്നോട് ഒരിക്കലും വിവേചനം കാണിച്ചില്ല,' സുലേഖ പറഞ്ഞു.

തനിക്കും സഹോദരങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പിതാവ് ഏറെ കഷ്ടപ്പെട്ടെന്ന് സുലേഖ പറയുന്നു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുലേഖ 1964-ല്‍ യു എ ഇയിലേക്ക് പോയി. ഇത് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായി. യു എ ഇയില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഡോക്ടറായി അവര്‍ മാറി. ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ദുബായില്‍ 10,000-ത്തിലധികം കുഞ്ഞുങ്ങളുടെ ജനനം സുലേഖയുടെ കൈകളിലൂടെയായിരുന്നു.

''ഞാന്‍ ഒരു ഗൈനക്കോളജിസ്റ്റായിരുന്നു. പക്ഷേ വസൂരി മുതല്‍ കൈകള്‍ സ്ഥാനഭ്രംശം സംഭവിച്ചതും വൈറല്‍ അണുബാധകള്‍ വരെയും നിരവധി മെഡിക്കല്‍ പ്രശ്നങ്ങളുള്ള രോഗികളെ ഞാന്‍ ചികിത്സിക്കുമായിരുന്നു. അക്കാലത്ത് മലേറിയ പടര്‍ന്നുപിടിച്ചതിനാല്‍ ഉടന്‍ ചികിത്സ നല്‍കേണ്ടതായി വന്നു. ഇതുകൂടാതെ നഗരത്തില്‍ കുറച്ച് ഡോക്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ, ''സുലേഖ പറഞ്ഞു.

ദുബായിലെ അവരുടെ മെഡിക്കല്‍ ജീവിതത്തിന്റെ ആദ്യ നാളുകള്‍ പരിമിതമായ സൗകര്യങ്ങളും സാങ്കേതികവിദ്യയും പോലുള്ള പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അക്കാലത്ത് രോഗം കണ്ടുപിടിക്കാന്‍ എക്‌സ്-റേ മെഷീനുകളോ ലബോറട്ടറികളോ അള്‍ട്രാ സൗണ്ട് മെഷീനുകളോ ഉണ്ടായിരുന്നില്ല. ചികിത്സക്കായി ഇന്ന് കാണുന്നതുപോലെ മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല. കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഏറ്റവും പ്രധാനം ഡോക്ടറുടെ വൈദഗ്ധ്യവും അനുഭവപരിചയവുമായിരുന്നു.

ഇത് മനസിലാക്കി 1992 ല്‍ നൂതന ആരോഗ്യസേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സ്ഥാപിച്ചു. അത് ഒരു ബിസിനസ്സ് സംരംഭമായിരുന്നില്ല. നിരവധി വ്യക്തികള്‍ക്ക് അത് പ്രതീക്ഷയുടെയും ആരോഗ്യത്തിന്റെയും ഒരു കിരണമായിരുന്നു. സുലേഖ ദാവൂദ് ഇന്ന് സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും സ്ഥാപകയുമാണ്. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് 2019 പോലുള്ള പരമോന്നത ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ യുഎഇയിലെ മികച്ച 100 ഇന്ത്യന്‍ നേതാക്കളില്‍ സുലേഖ ദാവൂദും പരാമര്‍ശിക്കപ്പെട്ടു. സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഇപ്പോള്‍ ആഗോള വരുമാനം 440 മില്യണ്‍ ഡോളര്‍ അഥവാ 3632 കോടി രൂപയിലധികം നേടുന്നു. നാഗ്പൂരില്‍ ഒരു മികച്ച മെഡിക്കല്‍ സൗകര്യം തുറക്കുന്നതിന് ലോകബാങ്കുമായി 198 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ട്, 20 കോടിയിലധികം രൂപ സംഭാവന നല്‍കി ഡോ സുലേഖ ഇന്ത്യയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+