കുടിലില്‍ നിന്ന് ബംഗ്ലാവിലേക്ക്; ദുബായിലെ ഏറ്റവും വലിയ സമ്പന്നയായ ഇന്ത്യക്കാരിയെ അറിയാമോ?
സമ്പന്നരുടേയും ബിസിനസുകാരുടേയും ഇഷ്ടനഗരങ്ങളില് ഒന്നാണ് ദുബായ്. ദുബായില്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയവരില്‍ നിരവധി ഇന്ത്യക്കാരുണ്ട്. അതില്‍ ഏവരും കൗതുകത്തോടെ നോക്കി കാണുന്ന ഒന്നാണ് ഡോ സുലേഖ ദാവൂദിന്റെ ജീവിതം. ദുബായിലെ ഏറ്റവും ധനികയായ ഇന്ത്യന്‍ സ്ത്രീ എന്ന വിശേഷണത്തിന് അര്‍ഹയാണ് സുലേഖ ദാവൂദ്.
യുഎഇയിലെ പ്രശസ്ത ഡോക്ടറും രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ ഡോക്ടറും ഇപ്പോള്‍ ദുബായിലെ ഏറ്റവും ധനികയുമായ ഡോ. സുലേഖ ദാവൂദ്. മഹാരാഷ്ട്രയിലെ ഒരു കുടിലില്‍ നിന്ന് ദുബായിയെ അംബരചുംബികളായ വസതിയിലേക്കെത്തിയ സുലേഖ ദാവൂദിന്റെ ജീവിതകഥ ദൃഢതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമാണ്.

Image Credit: Alexis Hospital
84-കാരിയായ സുലേഖ ദാവൂദിന്റെ ആദ്യകാല ജീവിതം നിരവധി പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലാണ് സുലേഖ ജനിച്ചത്. ദിവസക്കൂലിക്കാരനായ അവരുടെ പിതാവ് തന്റെ കുടുംബം നിലനിര്‍ത്താന്‍ പല വെല്ലുവിളികളേയും അതിജീവിച്ചു. എന്നാല്‍ പരിതാപകരമായ സാഹചര്യങ്ങള്‍ക്കിടയിലും സുലേഖയുടെ അഭിലാഷത്തിനും സ്വപ്നങ്ങള്‍ക്കും തടസമുണ്ടായില്ല.
നാഗ്പൂരിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ വൈദഗ്ദ്ധ്യം നേടിയ അവര്‍ മെഡിസിന് ബിരുദവും സര്‍ജറി ബിരുദവും നേടി. 'ഞാന്‍ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ പെട്ടയാളാണ്. എന്നിരുന്നാലും, എന്റെ മാതാപിതാക്കള്‍ അവരുടെ ചിന്തകളില്‍ ഉദാരമതികളായിരുന്നു, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ എന്നോട് ഒരിക്കലും വിവേചനം കാണിച്ചില്ല,' സുലേഖ പറഞ്ഞു.
തനിക്കും സഹോദരങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസം നല്കാന് പിതാവ് ഏറെ കഷ്ടപ്പെട്ടെന്ന് സുലേഖ പറയുന്നു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുലേഖ 1964-ല്‍ യു എ ഇയിലേക്ക് പോയി. ഇത് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായി. യു എ ഇയില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഡോക്ടറായി അവര്‍ മാറി. ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ദുബായില്‍ 10,000-ത്തിലധികം കുഞ്ഞുങ്ങളുടെ ജനനം സുലേഖയുടെ കൈകളിലൂടെയായിരുന്നു.
''ഞാന്‍ ഒരു ഗൈനക്കോളജിസ്റ്റായിരുന്നു. പക്ഷേ വസൂരി മുതല്‍ കൈകള്‍ സ്ഥാനഭ്രംശം സംഭവിച്ചതും വൈറല്‍ അണുബാധകള്‍ വരെയും നിരവധി മെഡിക്കല്‍ പ്രശ്നങ്ങളുള്ള രോഗികളെ ഞാന്‍ ചികിത്സിക്കുമായിരുന്നു. അക്കാലത്ത് മലേറിയ പടര്‍ന്നുപിടിച്ചതിനാല്‍ ഉടന്‍ ചികിത്സ നല്‍കേണ്ടതായി വന്നു. ഇതുകൂടാതെ നഗരത്തില്‍ കുറച്ച് ഡോക്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ, ''സുലേഖ പറഞ്ഞു.
ദുബായിലെ അവരുടെ മെഡിക്കല്‍ ജീവിതത്തിന്റെ ആദ്യ നാളുകള്‍ പരിമിതമായ സൗകര്യങ്ങളും സാങ്കേതികവിദ്യയും പോലുള്ള പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അക്കാലത്ത് രോഗം കണ്ടുപിടിക്കാന്‍ എക്സ്-റേ മെഷീനുകളോ ലബോറട്ടറികളോ അള്‍ട്രാ സൗണ്ട് മെഷീനുകളോ ഉണ്ടായിരുന്നില്ല. ചികിത്സക്കായി ഇന്ന് കാണുന്നതുപോലെ മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല. കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഏറ്റവും പ്രധാനം ഡോക്ടറുടെ വൈദഗ്ധ്യവും അനുഭവപരിചയവുമായിരുന്നു.
ഇത് മനസിലാക്കി 1992 ല്‍ നൂതന ആരോഗ്യസേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സ്ഥാപിച്ചു. അത് ഒരു ബിസിനസ്സ് സംരംഭമായിരുന്നില്ല. നിരവധി വ്യക്തികള്‍ക്ക് അത് പ്രതീക്ഷയുടെയും ആരോഗ്യത്തിന്റെയും ഒരു കിരണമായിരുന്നു. സുലേഖ ദാവൂദ് ഇന്ന് സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും സ്ഥാപകയുമാണ്. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് 2019 പോലുള്ള പരമോന്നത ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ യുഎഇയിലെ മികച്ച 100 ഇന്ത്യന്‍ നേതാക്കളില്‍ സുലേഖ ദാവൂദും പരാമര്‍ശിക്കപ്പെട്ടു. സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഇപ്പോള്‍ ആഗോള വരുമാനം 440 മില്യണ്‍ ഡോളര്‍ അഥവാ 3632 കോടി രൂപയിലധികം നേടുന്നു. നാഗ്പൂരില്‍ ഒരു മികച്ച മെഡിക്കല്‍ സൗകര്യം തുറക്കുന്നതിന് ലോകബാങ്കുമായി 198 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ട്, 20 കോടിയിലധികം രൂപ സംഭാവന നല്കി ഡോ സുലേഖ ഇന്ത്യയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications