Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയുടെ അനുമതി: റഷ്യയില്‍ നിന്നും 14 കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്, അതും വിലക്കുറവില്‍

അമേരിക്കന്‍ ഉപരോധ നടപടികളുടെ ഭാഗമായി വൈകിയ ഏതാനും റഷ്യന്‍ ക്രൂഡ് ഓയില്‍ കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു. റഷ്യയുടെ പൊതു ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് മേജർ സോവ്‌കോംഫ്ലോട്ടിനൊപ്പം വെള്ളിയാഴ്ച അമേരിക്ക (യുഎസ്) അനുവദിച്ച 14 കപ്പലുകളിൽ മൂന്നെണ്ണം നേരത്തെ അനുമതി നിഷേധിക്കപ്പെട്ടതായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോളില്‍ നിന്നുള്ള (OFAC) റിപ്പോർട്ട് അനുസരിച്ച് 14 കപ്പലുകളും സോവ്‌കോംഫ്ലോട്ടിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. വരുന്ന ടാങ്കറുകളിലൊന്നായ ജോർജി മസ്‌ലോവ് ഈ ആഴ്ച അവസാനം ഗുജറാത്തില സിക്ക തുറമുഖത്ത് എത്തുമെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ റിഫൈനർ റിലയൻസ് ഇൻഡസ്ട്രീസാണ് (ആർഐഎൽ) ക്രൂഡ് ഇറക്കുമതിക്കായി സിക്ക തുറമുഖം ഉപയോഗിക്കുന്നത്.

 crude-ship

മറ്റൊരു ടാങ്കറായ അനറ്റോലി കൊളോഡ്കിൻ ഏപ്രിലിൽ സിക്ക തുറമുഖത്ത് ക്രൂഡ് എത്തിക്കും. ഈ മാസം ആദ്യം, നയാര എനർജി (എൻഇഎൽ) റിഫൈനറിക്ക് സമീപമുള്ള വഡിനാർ തുറമുഖത്ത് അനറ്റോലി കൊളോഡ്കിൻ ക്രൂഡ് എത്തിച്ചിരുന്നു. നയാരയും സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനിംഗ് ഭീമൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOC) ക്രൂഡ് ഓയിൽ ഡെലിവറിക്കായി വഡിനാർ തുറമുഖം ഉപയോഗിക്കുന്നു.

പുതുതായി അനുവദിച്ച ടാങ്കറുകൾക്ക് ക്രൂഡ് ഓയിൽ ഓഫ്‌ലോഡ് ചെയ്യാൻ വാഷിംഗ്ടൺ 45 ദിവസം അനുവദിച്ചിരിക്കുന്നതിനാൽ ഈ നിർദ്ദിഷ്ട ഡെലിവറിയിൽ വലിയ പ്രശ്‌നങ്ങളൊന്നും വ്യവസായ രംഗത്തെ പ്രമുഖർ പ്രതീക്ഷിക്കുന്നില്ല. ബാരലിന് 60 ഡോളർ എന്ന വില പരിധി സംബന്ധിച്ച് യുഎസ് കൂടുതൽ കർശനമാക്കുന്നതിൻ്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നുണ്ട്. ഈ നിബന്ധന കർശനമായി നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ എണ്ണ നല്‍കാന്‍ റഷ്യ നിർബന്ധിതരാകും.

അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വേണ്ടത്ര വിതരണം ചെയ്തുകൊണ്ട് റഷ്യയുടെ എണ്ണ വരുമാനം പരിമിതപ്പെടുത്തുക, വിതരണത്തിലും വിലയിലും ആഘാതം തടയുക എന്നിവയാണ് വില പരിധിയുടെ പ്രഖ്യാപിത ലക്ഷ്യം. ഈ നിയന്ത്രണം റഷ്യക്ക് വലിയ തിരിച്ചടിയായെങ്കിലും ഇന്ത്യക്ക് വലിയ അനുഗ്രഹമായി. വിലക്കിഴിവില്‍ റഷ്യ എണ്ണ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി.

45 ദിവസത്തെ കാലാവധി കഴിഞ്ഞാൽ, ഇന്ത്യൻ റിഫൈനർമാർ അനുവദിച്ച ടാങ്കറുകളിൽ അസംസ്‌കൃത എണ്ണ സ്വീകരിക്കാൻ തയ്യാറാകില്ലെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ബാങ്കുകൾ അത്തരം ചരക്കുകളുടെ പേയ്‌മെൻ്റുകൾ പ്രോസസ്സ് ചെയ്യാൻ സാധ്യതയില്ല. റഷ്യൻ ഓയിൽ ഡെലിവറി അടിസ്ഥാനത്തിലാണ് ഇന്ത്യൻ റിഫൈനർമാർ വാങ്ങുന്നത്. അതായത് ചരക്കുകളും ഇൻഷുറൻസും വിൽക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ കമ്പനികള്‍ ക്രൂഡിൻ്റെ എല്ലാം ഉൾപ്പെടുന്ന ലാൻഡ് വിലയും നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+