Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിൽ വന്ന 400 കിലോ സ്വർണം കാണാതായി! വമ്പൻ സ്വർണ്ണക്കൊള്ള, പ്രധാന സൂതത്രധാരൻ ഇന്ത്യക്കാരൻ?

ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊള്ള. ഒറ്റയടിക്ക് പോയത് 400 കിലോയോളം വരുന്ന സ്വർണ്ണക്കട്ടികൾ. വിമാനത്തിലെത്തിയ ആ കാർഗോ പിന്നീടാരും കണ്ടിട്ടില്ല. അതിസാഹസികമായി 500 കോടിയോളം രൂപ വിലവരുന്ന സ്വർണം അവർ കടത്തിക്കൊണ്ട് പോയി.

കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണക്കൊള്ളയിൽ അന്വേഷണ സംഘം തേടുന്നതാകട്ടെ ഒരു ഇന്ത്യക്കാരനെയാണ്. 2023-ൽ നടന്ന ഈ മോഷണത്തിൽ 20 ദശലക്ഷം കനേഡിയൻ ഡോളറിലധികം വിലമതിക്കുന്ന സ്വർണ്ണക്കട്ടികളാണ് കവർന്നത്. കേസിലെ പ്രധാന പ്രതികളിലൊരാളായ മുൻ എയർ കാനഡ ജീവനക്കാരനായ ഇന്ത്യൻ വംശജൻ, ഇന്ത്യയിലുണ്ടെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. ഇയാളാണ് കവർച്ചയുടെ പ്രധാന സൂതത്രധാരൻ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് 43 വയസ്സുകാരൻ ടൊറന്റോ വിമാനത്താവളത്തിൽ അറസ്റ്റിലായിട്ടുണ്ട്.. ദുബായിൽ നിന്ന് വിമാനത്തിലെത്തിയ അർസലാൻ ചൗധരിയാണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ടൊറന്റോയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അർസലാൻ ചൗധരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

gold

ഡിസംബറിൽ തന്നെ ചൗധരി തന്റെ അഭിഭാഷകൻ വഴി കാനഡയിലേക്ക് മടങ്ങിയെത്താനുള്ള പദ്ധതി പോലീസിനെ അറിയിച്ചിരുന്നതായി പീൽ റീജിയണൽ പോലീസ് ഇൻസ്പെക്ടർ മൈക്ക് മാവിറ്റി വ്യക്തമാക്കി. ഒത്തുതീർപ്പിന് ശേഷം, ദുബായിൽ നിന്നുള്ള വിമാനത്തിൽ ചൗധരിയെത്തുന്നതുവരെ കാത്തിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മാവിറ്റി കൂട്ടിച്ചേർത്തു. "പ്രോജക്റ്റ് 24കെ" എന്ന് പേരിട്ടിരിക്കുന്ന ഈ വൻകിട കവർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.

5,000 കനേഡിയൻ ഡോളറിലധികം മോഷണം, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വെക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചൗധരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അദ്ദേഹത്തെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചൗധരിയുടെ അറസ്റ്റോടെ ഈ കേസിൽ ആകെ പത്ത് പേരാണ് പ്രതികളായത്.

2023 ഏപ്രിൽ 17-ന് ടൊറന്റോ വിമാനത്താവളത്തിലെ എയർ കാനഡയുടെ കാർഗോ കേന്ദ്രത്തിൽ വെച്ചാണ് മോഷണം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, പ്രതികളിലൊരാൾ അഞ്ച് ടൺ ഡെലിവറി ട്രക്കുമായി വെയർഹൗസിൽ എത്തുകയും ഏകദേശം 400 കിലോഗ്രാം (ഏകദേശം 6,600 സ്വർണ്ണക്കട്ടികൾ) 0.9999 പരിശുദ്ധിയുള്ള സ്വർണ്ണവും 2.5 ദശലക്ഷം കനേഡിയൻ ഡോളർ വിദേശ കറൻസിയും മോഷ്ടിക്കുകയും ചെയ്തു. സൂറിച്ചിൽ നിന്ന് എയർ കാനഡ വിമാനത്തിലെത്തിയ ചരക്കായിരുന്നു ഇത്. മോഷ്ടിച്ച സ്വർണ്ണത്തിന് മാത്രം 20 ദശലക്ഷം കനേഡിയൻ ഡോളറിലധികം വിലമതിക്കുമെന്ന് അധികൃതർ കണക്കാക്കുന്നു.

ഇതുവരെ മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്ന് അന്വേഷകർ വെളിപ്പെടുത്തുന്നു. "ഏകദേശം ഒരു കിലോഗ്രാം സ്വർണ്ണവും അതിന്റെ ലാഭവിഹിതമെന്ന് വിശ്വസിക്കുന്ന കുറച്ച് കറൻസിയും മാത്രമേ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ," മാവിറ്റി പറഞ്ഞു, ഭൂരിഭാഗം സ്വർണ്ണവും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിഭാഗം സ്വർണ്ണവും ഉരുക്കി വിദേശത്ത് വിറ്റഴിച്ചതായാണ് പോലീസ് സംശയിക്കുന്നത്.

"സ്വർണ്ണം ഉരുക്കി ആഭരണങ്ങളോ കട്ടികളോ ആക്കി ദുബായ്, ഇന്ത്യ തുടങ്ങിയ വിദേശ വിപണികളിലേക്ക് കടത്താൻ എളുപ്പമാണ്. ശുദ്ധമായ സ്വർണ്ണം വിറ്റ് പണമാക്കാൻ അവിടെ എളുപ്പമാണെന്ന് ഞങ്ങൾ കരുതുന്നു," ഇൻസ്പെക്ടർ മാവിറ്റി വിശദമാക്കി. ഈ മോഷണത്തിലൂടെ ലഭിച്ച പണം അനധികൃത തോക്ക് കടത്ത് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനും ഉപയോഗിച്ചതായി അധികൃതർ ആരോപിക്കുന്നു.

ഒളിവിൽ കഴിയുന്ന പ്രതികളിൽ ഒരാളായ, ബ്രാംപ്ടൺ സ്വദേശിയും മുൻ എയർ കാനഡ ജീവനക്കാരനുമായ 33 വയസ്സുകാരൻ സിമ്രാൻ പ്രീത് പനേസറിനായുള്ള തിരച്ചിൽ കാനഡയിലുടനീളം തുടരുകയാണ്. 5,000 കനേഡിയൻ ഡോളറിലധികം മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. എയർലൈൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ച് ചരക്ക് കയറ്റുമതിയെ വഴിതിരിച്ചുവിടാൻ ഇയാൾ സഹായിച്ചതായി പോലീസ് സംശയിക്കുന്നു. പനേസർ ഇന്ത്യയിലുണ്ടെന്നാണ് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

പനേസറിനെ കൈമാറാനുള്ള അപേക്ഷ ഇന്ത്യൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷകർ പറയുന്നു. കഴിഞ്ഞ വർഷം ചണ്ഡീഗഡിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒരു വാടക ഫ്ലാറ്റിൽ വെച്ച് ഇയാളെ കണ്ടെത്തിയിരുന്നു. "കഴിഞ്ഞ വർഷം അവസാനം ഇന്ത്യൻ സർക്കാർ നൽകിയ ഒരു കൈമാറ്റ ഉത്തരവ് ഞങ്ങളുടെ പക്കലുണ്ട്. അതിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്," മാവിറ്റി പറഞ്ഞു. ഓഗസ്റ്റ് 2024-ൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ബെഞ്ച് വാറന്റ് പുറപ്പെടുവിച്ച ബ്രാംപ്ടൺ സ്വദേശിയും ഇന്ത്യൻ വംശജനുമായ 36 വയസ്സുകാരൻ പ്രസാത് പരമലിംഗത്തിനായും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+