Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാര ഗുണ്ടായിസം കൂടുതല്‍ ഇവിടെയാണ്; കൊച്ചിയൊന്നും ഒന്നുമല്ല, കൊന്നത് 5000 സ്ത്രീകളെ

സ്ത്രീകള്‍ക്കെതിരേ അതിക്രമം നടക്കുന്ന തോത് പാകിസ്താനില്‍ വര്‍ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 5000 സ്ത്രീകള്‍ രാജ്യത്ത് കൊല്ലപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

ഇസ്ലാമാബാദ്: സദാചാര ഗുണ്ടായിസവും ദുരഭിമാന കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് വ്യത്യസ്തമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തരം അതിക്രമങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം പാകിസ്താനാണ്. പ്രതിവര്‍ഷം ഇക്കാരണത്താല്‍ ഇവിടെ കൊല്ലപ്പെടുന്നത് 5000 ത്തോളം സ്ത്രീകളാണ്.

സ്ത്രീകള്‍ക്കെതിരേ അതിക്രമം നടക്കുന്ന തോത് പാകിസ്താനില്‍ വര്‍ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 5000 സ്ത്രീകള്‍ രാജ്യത്ത് കൊല്ലപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അതേസമയം, കൊല്ലപ്പെടുന്ന പുരുഷന്‍മാരുടെ എണ്ണം 1442 ആണ്.

പുരുഷന്‍മാരുടെ കൊലപാതകങ്ങള്‍ക്ക് കാരണം വേറെ

എന്നാല്‍ പുരുഷന്‍മാര്‍ കൊല്ലപ്പെടുന്നത് സദാചാര ഗുണ്ടായിസം മൂലമോ ദുരഭിമാനം കാരണമായോ അല്ല. മറിച്ച് ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവരുടെ മരണത്തിലേക്ക് നയിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സര്‍വാര്‍ ബാരി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപിതാവിന്റെ വീക്ഷണത്തിന് വിരുദ്ധം

പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ വീക്ഷണത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തരായ രാഷ്ട്രീയ നേതാക്കളാണ് ഇപ്പോള്‍ പാകിസ്താനിലുള്ളത്. മതനേതാക്കളുടെ നിലപാടിനെ ചോദ്യം ചെയ്യാന്‍ ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം ധൈര്യപ്പെടുന്നില്ല. സ്ത്രീ അനുകൂല നിയമങ്ങളെ ശക്തമായ എതിര്‍ക്കുന്നവരാണ് പാകിസ്താനിലെ ഒരുവിഭാഗം മതനേതാക്കള്‍.

ജിന്ന ചെയ്തത് ഇങ്ങനെ

1928ല്‍ ബാലികാ വിവാഹത്തിനെതിരേ മേഖലയിലെ ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വ്യക്തിയാണ് മുഹമ്മദ് അലി ജിന്ന. ഇന്നത്തെ നേതൃത്വം അതുചെയ്യുമോ. മതനേതാക്കളെ ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ധൈര്യം കാണിക്കില്ലെന്നും ബാരി പറഞ്ഞു.

ഖുര്‍ആന്‍ വിരുദ്ധമായ നടപടികള്‍

സ്ത്രീ അനുകൂല നിയമങ്ങളെ എല്ലാം മതനേതാക്കള്‍ എതിര്‍ക്കുകയാണ്. ഖുര്‍ആന്‍ പറയുന്നതില്‍ നിന്നു വ്യത്യസ്തമായാണ് മതനേതാക്കള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പഞ്ചാബ് പ്രവിശ്യ വനിതാ സംരക്ഷണ ബില്ല് പാസാക്കിയിരുന്നെങ്കിലും മതരാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീരിച്ചിരുന്നില്ലെന്നും ബാരി കൂട്ടിച്ചേര്‍ത്തു.

തീരാത്ത ദുരഭിമാനം

എത്ര സ്ത്രീകളാണ് പാകിസ്താനില്‍ ദിനം പ്രതി കൊല്ലപ്പെടുന്നത്. സദാചാര വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. അവരുടെ കുടുംബങ്ങള്‍ പോലും ഈ കൊലപാതകങ്ങളെ ന്യായീകരിക്കുന്നു. ദുരഭിമാനമാണ് കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും ബാരി പറഞ്ഞു.

ശക്തമായ നിയമമുണ്ട്, പക്ഷേ

ദുരഭിമാന കൊലപാതകം നടത്തുന്നവര്‍ 25 വര്‍ഷം തടവ് ശിക്ഷ കിട്ടുന്ന നിയമം കഴിഞ്ഞ ഒക്ടോബറില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇരയുടെ കുടുംബങ്ങള്‍ കൊലപാതകിക്ക് മാപ്പ് നല്‍കുന്നത് വിലക്കുകയും ചെയ്യുന്നുണ്ട് ഈ നിയമം. പക്ഷേ, കൊലപാതകങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് സത്യം.

പണ്ഡിതന്‍മാരുടെ മതശാസന

കഴിഞ്ഞ ജൂണ്‍ 12ന് 40 പണ്ഡിതന്‍മാര്‍ ചേര്‍ന്ന് ദുരഭിമാന കൊലപാതകം ഇസ്ലാമിക വിരുദ്ധമാണെന്ന് ഫത്‌വ (മതശാസന) പുറപ്പെടുവിച്ചിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ സത്യനിഷേധത്തിന്റെ ഭാഗമാണെന്നും അവര്‍ ആ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. സുന്നി ഇതിഹാദ് കൗണ്‍സിലിന് കീഴിലുള്ള പണ്ഡിതന്‍മാരാണ് ഫത്‌വ പുറപ്പെടുവിച്ചത്.

അതിക്രമം തടയാന്‍ ഇപ്പോഴും സാധിക്കുന്നില്ല

ദുരഭിമാന കൊലപാതകം ഇസ്ലാമിക വിരുദ്ധമാണെന്ന് കണ്‍സര്‍വേറ്റീവ് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. മുസ്ലിംകളുടെ മതകാര്യത്തില്‍ ആധികാരിക പ്രതികരണം അറിയിക്കുന്ന വിഭാഗമാണിത്. എന്നിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്നും ബാരി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+