സിറിയയിലെ ഭൂകമ്പത്തില്‍ ആറുമക്കളെയും നഷ്ടപ്പെട്ട് പിതാവ്, കരളലിയിക്കുന്ന കാഴ്ച്ച
നാസറിന്റെ ഭാര്യയും ആറ് മക്കളുമാണ് ഭൂകമ്പത്തില്‍ ഇല്ലാതായത്. വിദൂരതയിലേക്ക് നോക്കി നില്ക്കുന്ന അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് എല്ലാം നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും

ദമസ്കസ്: സിറിയയിലെ ഭൂകമ്പത്തിലെ ആറ് മക്കളെ നഷ്ടപ്പെട്ട് പിതാവ്. നാസര്‍ അല്‍ വാക്കയെന്ന പിതാവിനാണ് ദുരന്തം എല്ലാ തട്ടിയെടുത്ത അവസ്ഥയിലേക്ക് തള്ളിയിട്ടത്. അതേസമയം ഈ ദുരന്തത്തിനിടയില്‍ ദൈവത്തോട് അദ്ദേഹം നന്ദി പറയുന്നുണ്ട്.
കാരണം രണ്ട് കുട്ടികളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. സിറിയന്‍ പട്ടണമായ ജാന്താരിസില് നിന്ന് ഈ കാഴ്ച്ച ലോകം മുഴുവന്‍ അറിഞ്ഞത്. രാത്രിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്.
ഇരുട്ടില്‍ ത്പ്പിയാണ് നാസറിന്റെ രണ്ട് മക്കളെ ഇവര്‍ രക്ഷിച്ചത്. നാസറിന്റെ മറ്റൊരു കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ മനസ്സിലെ വേദനകള്‍ അദ്ദേഹത്തിന് മറക്കാന്‍ സാധിക്കുന്നില്ല.

നാസറിന്റെ ഭാര്യയും ആറ് മക്കളുമാണ് ഭൂകമ്പത്തില്‍ ഇല്ലാതായത്. വിദൂരതയിലേക്ക് നോക്കി നില്ക്കുന്ന അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് എല്ലാം നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. തനിക്ക് എത്ര മക്കളെയാണ് ദുരന്തത്തില്‍ നഷ്ടമായതെന്ന് പോലും അദ്ദേഹത്തിന് അറിയില്ല.
മൂന്ന് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളും ഇതിനോടകം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ബിലാലേ എന്ന് വിളിച്ചാണ് അദ്ദേഹം കരയുന്നത്. ഭൂകമ്പം ഉണ്ടായപ്പോള്‍ സാധാരണ ഉണ്ടാവുന്ന വ്യോമാക്രണത്തെ പോലെയായിരുന്നില്ല. അത് വ്യത്യസ്തമായിരുന്നു.
സിറിയയിലെ ആഭ്യന്തര യുദ്ധത്തിലും ഞങ്ങള്‍ ജീവിച്ച് പോന്നിരുന്നു. എന്നാല്‍ ഭൂകമ്പം എല്ലാം തകര്‍ത്തു. ദൈവമേ മക്കളില്‍ ഒരാളെ എങ്കിലും ജീവനോടെ ബാക്കി വെക്കണേ എന്ന് മാത്രമാണ് ആ നിമിഷം ഞാന്‍ പ്രാര്‍ത്ഥിച്ചതെന്ന് വാക്ക പറഞ്ഞു.
ഇതിനോടകം 21000 പേര് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവായിരം പേരാണ് സിറിയയില്‍ മരിച്ചത്. ഇതില്‍ അധികവും വിമത മേഖലയിലാണ്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ജാന്താരിസ്. ഇവിടെ ഭൂകമ്പം രൂക്ഷമായി ബാധിക്കപ്പെട്ടിട്ടുണ്ട്.
യുഎന്‍ ഏജന്‍സി ഇവിടേക്ക് 14 ട്രക്കുകള്‍ അയച്ചിട്ടുണ്ട്. വിമത മേഖലയിലേക്ക് വരുന്ന ആദ്യ സഹായമാണിത്. ഭൂകമ്പത്തിന് ശേഷം ആണ്‍കുട്ടികളായ ഫൈസല്‍, മെസ്ഹല്, മൊഹസീന്, മന്‍സൂര്‍ എന്നിവരെയാണ് വാക്ക തേടിയത്. എന്നാല്‍ കണ്ടെത്താനായില്ല.
പിന്നീടാണ് അറിഞ്ഞത് ഫൈസലും മൊഹസീനും മരിച്ചു കഴിഞ്ഞെന്ന്. ഇവരുടെ അടുത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. തന്റെ മൂത്ത മകള്‍ ഹെബയെമ മടിത്തട്ടില്‍ ഇളയ മകള്‍ ഇസ്രായെ ചേര്‍ത്തുപിടിച്ച നിലയിലാണ് കണ്ടെത്തിയത്.
മറ്റൊരു സഹോദരി സമീഹയുടെ മൃതദേഹവും അതിനടുത്ത് തന്നെയുണ്ടായിരുന്നു. മക്കളെ അടക്കം ചെയ്യുന്നത് കണ്ട് നില്ക്കാന് മാത്രമാണ് ആ പിതാവിന് പിന്നെ ആകെ ചെയ്യാനുണ്ടായിരുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications