12 മാസത്തേക്ക് സൂപ്പർമാർക്കറ്റിൽ കയറാനും, സാധനം വാങ്ങാനും പറ്റില്ല! 42കാരന് വിലക്ക്; കാമുകി പെട്ടു
കോടതിയില്‍ നിന്നും തന്നെയാണ് വിലക്ക് കിട്ടിയത്. എല്ലാത്തിനും കാരണം ഇയാളുടെ കയ്യിലിരുപ്പ് തന്നെ.

ഇനി പറയാന്‍ പോകുന്നത് ഒരു നിങ്ങള്‍ അങ്ങനെ കേട്ടുപരിചയമുള്ള സംഭവം ആവാന്‍ സാധ്യതയില്ല. സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോകുന്നത് സാധാരണമായ കാര്യമല്ലേ..എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുമോ...
അതെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറുന്നതിനും സാധനാങ്ങള്‍ വാങ്ങുന്നതിനും ഒരാള്‍ക്ക് 12 മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി...കോടതിയില്‍ നിന്നും തന്നെയാണ് വിലക്ക് കിട്ടിയത്. എല്ലാത്തിനും കാരണം ഇയാളുടെ കയ്യിലിരുപ്പ് തന്നെ. ആ സംഭവത്തെക്കുറിച്ച് അറിയാം

സൂപ്പർമാർക്കറ്റിൽ ഭീഷണി..
ഈ സംഭവം നടക്കുന്നത് യുകെയിലാണ്. ഇയാള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി, ആ ഭീഷണി സാധാരണ ഒരു ഭീഷണി ആയിരുന്നു. വിചിത്രമായ ഒരു ഭീഷണി. എന്തായാലും അതോടെ ഇയാളെ അവിടെ കയറുന്നതില്‍ നിന്നും കോടതി വിലക്ക്. ആ ഭീഷണി എന്താണ് എന്ന് അറിയണ്ടേ...

സംഭവം കോടതിയിലേക്ക്..
തർക്കം കോടതിയിൽ എത്തി. യുകെയിലെ വെയ്മൗത്തില്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായപ്പോള്‍, 43-കാരനായ ഗാരി ചാള്‍സ് ടാല്‍ബോട്ട് 2022 ഒക്ടോബര്‍ 29-ന് മോറിസണ്‍സ് സ്റ്റോര്‍ ചെക്ക്-ഔട്ട് തൊഴിലാളിയുമായി നടത്തിയ അധിക്ഷേപകരമായ പെരുമാറിയതായും ഭീഷണിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിച്ചതായും കുറ്റസമ്മതം നടത്തി.

ഇങ്ങനൊക്കെ പറയുമോ...
ലിറ്റില്‍മൂര്‍ ഷോപ്പിംഗ് സെന്ററിലെ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ സ്റ്റോറില്‍ നിന്ന് മദ്യം വാങ്ങി ഉപഭോക്താവ് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് വാക്കേറ്റമുണ്ടായത്. പിന്നീട് ഇയാളുടെ ഭാഗത്തി നിന്ന് അപ്രതീക്ഷിതമായ പ്രവൃത്തിയാണ് ഉണ്ടായത്...ഇയാള്‍ തര്‍ക്കത്തിനിടെ പറഞ്ഞ വാക്കുകള്‍ കാരണം ആണ് ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.. അത് എന്താണെന്നോ..

കാമുകിയേയും വലിച്ചിട്ടു...
തര്‍ക്കം മൂത്ത ഒരു ഘട്ടത്തില്‍ തന്റെ കാമുകി കടയില്‍ മലമൂത്ര വിസര്‍ജനം നടത്തുമെന്ന് ടാല്‍ബോട്ട് കടയിലെ ജീവനക്കാരനോട് പറഞ്ഞതായാണ് പറയുന്നത്. കടയ്ക്ക് പുറത്തിറങ്ങിയി ശേഷം കാണാമെന്നും ഭീഷണിപ്പെടുത്തി. ഇയാാളുടെ ഭാഗത്ത് നിന്ന് ഭീഷണിപ്പെടുത്ത സംസാരം ഉണ്ടായെന്ന് കോടതി കണ്ടെത്തി. പിന്നാലെയാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറരുതെന്ന വിധി വന്നത്...

ഇതല്ല..ഇതിനുമപ്പുറം കിട്ടണം...രണ്ട് പൊട്ടിക്കണം..വിമർശനം..
സംഭവം ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇയാൾക്കെതിരെ വവിയ വിമർശനമാണ് ഉയരുന്നത്. ഇതൊക്കെ എന്ത് തരം വർത്തമാനം ആണെന്നാണ് ആളുകളുടെ കമന്റ്, ഇങ്ങനെ ഒരു വിലക്ക് കേൾക്കുന്നത് തന്നെ കുറവാണ്..പക്ഷേ ഇയാൾക്ക് ഇങ്ങനെ തന്നെ വേണം എന്നാണ് ഒരാൾ പറഞ്ഞത്.












Click it and Unblock the Notifications