കൊവിഡ് മുക്തി നേടിയ പത്തില്‍ ഒമ്പത് പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതായി പഠനം
സോള്‍: കൊവിഡ് മുക്തരായ പത്തില്‍ ഒന്‍പത് പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ക്ഷീണം, ഫാറ്റിഗ്, മാനസിക പ്രശ്‌നങ്ങള്‍, മണം, രുചി എന്നിവ നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയാണ് കൊവിഡ് മുക്തി നേടിയവരെ വേട്ടയാടുന്നതെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ 3.3 കോടി കടക്കുകയും കൊവിഡിനെ തുടര്‍ന്നുള്ള മരണസംഖ്യ 10 ലക്ഷം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠനം. ഇതിനകം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിച്ച് കൊവിഡ് പ്രതിദിനം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയാണ്.
കൊവിഡ് മുക്തരായ 965 പേരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ 879 പേരിലും ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരിട്ടുണ്ട്. അതായത്. 91.1 ശതമാനം പേരിലും പര്‍ശ്വഫലങ്ങള്‍ പ്രകടമാണെന്ന് കൊറിയ ഡിസീസി കണ്‍ഡ്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ ഏജന്‍സി ഒഫീഷ്യല്‍ വ്യക്തമാക്കി.
ഫാറ്റിഗ് ആണ് 26.2 ശതമാനം പേരിലും പ്രകടമായിട്ടുളളത്. 24.6 ശതമാനം പേരില്‍ ഏകാഗ്രത ലഭിക്കുന്നില്ലെന്നും പറയുന്നു. ഇതിന് പുറമേ ചിലരില്‍ മണമോ രുചിയോ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയും കണ്ടെത്തി.
ദക്ഷിണ കൊറിയയില്‍ കൊവിഡ് മുക്തി നേടിയ 5762 പേരില്‍ 16.7 ശതമാനം പേരും ഈ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്തുവെന്ന് ഡോഗുവിലെ ക്യൂങപൂക്ക് നാഷണല്‍ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് ഇന്റേണല്‍ മെഡിസിന്‍ പ്രൊഫസര്‍ കിം ഷിന്‍ വൂ വ്യക്തമാക്കി. നിലവില്‍ ഓണ്‍ലൈനായി നടത്തിയ പഠനത്തിന്റെ വിശദമായ പഠനം ഗവേഷകനായ കിം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മുക്തി നേടിയ രോഗികളില്‍ സിടിസ്‌കാന്‍ അടക്കം നടത്തി പ്രത്യേക പഠനം നടത്താനും ആലോചിക്കുന്നുണ്ട്. പതിനാറോളം മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണ് ദക്ഷിണ കൊറിയ ഇത് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Recommended Video
ലോകത്ത് 33,549,873 പേര്‍ക്കാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 100379 പേര്‍ മരണപ്പെട്ടു. 24,878,124 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടി.
ആരോഗ്യമന്ത്രി കൊലയാളികൾക്ക് കൂട്ടുനിന്നു; അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് ഇരട്ടക്കുട്ടികളുടെ പിതാവ്
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം, സോഷ്യല്‍മീഡിയ നിരീക്ഷിക്കും
ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പുകളില്ല, സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ