Get Updates
Get notified of breaking news, exclusive insights, and must-see stories!

13ാം നിലയില്‍ തൂങ്ങിക്കിടന്ന് 5 വയസുകാരന്‍; മിന്നല്‍വേഗത്തില്‍ രക്ഷിച്ച് വാച്ച്മാന്‍

ഷാർജയിലെ ഒരു ബഹുനില കെട്ടിടത്തിന്റെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപ്പെടുത്തി വാച്ച്മാൻ. വാച്ച്മാന്റെ കൃത്യമായ ഇടപെടലിലൂടെയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴാതെ ആൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചത്.

നേപ്പാൾ സ്വദേശിയാണ് മുഹമ്മദ് റഹ്മത്തുള്ള, രാവിലെ 8 മണിയോടെ മെയിന്റനൻസ് തൊഴിലാളികളുടെ ഒരു ടീമിനൊപ്പം തിരക്കിലായിരിക്കുമ്പോഴാണ് അഞ്ച് വയസ്സുള്ള ഫാറൂഖ് മുഹമ്മദിനെ പതിമൂന്നാം നിലയിലെ ജനൽ പാളിയിൽ പറ്റിപ്പിടിച്ചിരിക്കുന്നത് അവർ കണ്ടത്.

news

ഉടൻ തന്നെ അത്യാഹിത വിഭാഗത്തെ അറിയിക്കുകയും, കുട്ടി വീണാൽ പിടിക്കാൻ കെട്ടിടത്തിന്റെ അടിയിൽ പുതപ്പുമായി നിൽക്കാൻ സമീപത്തെ തൊഴിലാളികളോട്
ആവശ്യപ്പെടുകയും ചെയ്തു.'ഞങ്ങൾ രാവിലെ മുതൽ കെട്ടിടത്തിലെ ലിഫ്റ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു,'' മിസ്റ്റർ റഹ്മത്തുള്ള ദി നാഷനലിനോട് പറഞ്ഞു.

സമയമില്ലായിരുന്നു'.'ഞാൻ തൊഴിലാളികളിൽ ഒരാളോട് പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു, അതേ സമയം മറ്റ് മൂന്ന് തൊഴിലാളികളോട് ഒരു പുതപ്പ് താഴെ പിടിക്കാൻ ആവശ്യപ്പെട്ടു.'റഹ്മത്തുള്ള രണ്ട് മെയിന്റനൻസ് തൊഴിലാളികളുമായി അകത്തേക്ക് കയറാൻ ശ്രമിച്ചു.

അപ്പാർട്ടുമെന്റിലേക്ക് കയറുമ്പോൾ, കെട്ടിടത്തിൽ ഇല്ലാതിരുന്ന കുട്ടിയുടെ പിതാവിനെ വിളിച്ചു.പിതാവിന്റെ അനുമതിയോടെ, 'ഒരു ഈജിപ്ഷ്യൻ വാടകക്കാരനും ഒരു മെയിന്റനൻസ് വർക്കറും ഞാനും ഫ്‌ലാറ്റിന്റെ വാതിൽ തകർത്തു', അദ്ദേഹം പറഞ്ഞു.

'ആ സാഹചര്യത്തിൽ എന്റെ രണ്ട് ആൺമക്കളിൽ ഒരാളെ ഞാൻ സങ്കൽപ്പിച്ചു, ഞാൻ ഏതാണ്ട് കരഞ്ഞുപോയി. ഒരു മിനിറ്റിന് ജീവിതത്തിനും മരണത്തിനും ഇടയിൽ മാറ്റം വരുത്താൻ കഴിയുമെന്നതിനാൽ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കണമെന്ന് എനിക്കറിയാമായിരുന്നു.

മൂന്നുപേരിൽ ഒരാൾ കുട്ടിയുടെ കൈയിൽ പിടിച്ചപ്പോൾ മറ്റ് രണ്ടുപേർ അവനെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചു.ബുധനാഴ്ച ഫാറൂഖിന്റെ മാതാവ് സിറിയയിൽ നിന്നുള്ള ലാമ (27) ഫാറൂഖിനെ അപ്പാർട്ട്‌മെന്റിൽ ആക്കി, കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മാർക്കറ്റിൽ നിന്ന് പ്രഭാതഭക്ഷണത്തിനായി സാധനം വാങ്ങാൻ പോകുകയായിരുന്നു.

അവർ പോകുമ്പോൾ അവൻ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു. "എനിക്കും എല്ലാ മാതാപിതാക്കൾക്കും ഇത് വളരെ ശക്തമായ ഒരു പാഠമാണ്, കാരണം ആ ചെറിയ ഇടത്തിലൂടെ എന്റെ മകൻ എങ്ങനെ വഴുതിവീഴുന്നു എന്നത് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ്," അവൾ പറഞ്ഞു. ഇതിന് മുമ്പ് കുട്ടിയെ തനിച്ചാക്കി ഇങ്ങനെ പോയിട്ടില്ലെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+