കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യപുരുഷനോട് സംസാരിച്ചത് കണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് ചെയ്തത്!! ചോരയൊലിച്ച്... ചെവിമുറിച്ച്..

ഇനി അന്യപുരുഷന്‍മാരുടെ ശബ്ദം നീ കേള്‍ക്കേണ്ടെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരത.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കാബൂള്‍: അന്യപുരുഷന്‍മാരോട് ഭാര്യമാര്‍ സംസാരിക്കുകയോ നോക്കുകയോ ചെയ്യരുതെന്ന് ശഠിക്കുന്ന ഭര്‍ത്താക്കാന്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഭാര്യ മറ്റു പുരുഷന്‍മാരോട് സംസാരിച്ച കുറ്റത്തിന് ഇത്രയും വലിയ ശിക്ഷ നല്‍കാമോ? അഫ്ഗാനില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.

ബാള്‍ഖ് പ്രവിശ്യയിലെ മസാറെ ശരീഫിലാണ് സംഭവം. യുവതി അന്യപുരുഷന്‍മാരോട് സംസാരിച്ചെന്നാരോപിച്ച് ഭര്‍ത്താവ് യുവതിയുടെ രണ്ട് ചെവിയും മുറിച്ചുകളഞ്ഞു. ഇനി അന്യപുരുഷന്‍മാരുടെ ശബ്ദം നീ കേള്‍ക്കേണ്ടെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരത.

രണ്ട് ചെവിയും മുറിച്ചു

23 കാരി സെറീനയുടെ ചെവിയാണ് ഭര്‍ത്താവ് മുറിച്ചത്. മസാറെ ശരീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ. രക്തത്തില്‍ കുളിച്ചാണ് സെറീനയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍ നൂര്‍ മുഹമ്മദ് ഫായിസ് പറഞ്ഞു.

വിവാഹമോചനം വേണമെന്ന് യുവതി

ഇനി അയാള്‍ക്കൊപ്പം ജീവിക്കേണ്ടെന്ന് സെറീന പറയുന്നു. വിവാഹമോചനം വേണമെന്ന് അവര്‍ ആശുപത്രിക്കിടക്കയില്‍ വച്ച് പോലിസിനോട് പറഞ്ഞു.

വിവാഹം സ്‌കൂള്‍ പ്രായത്തില്‍

പതിമൂന്ന് വയസുള്ളപ്പോഴാണ് സെറീനയുടെ വിവാഹം കഴിഞ്ഞത്. ആദ്യദിനങ്ങള്‍ പിന്നിട്ട ശേഷം തുടങ്ങിയതാണ് പീഡനം. അന്യപുരുഷന്‍മാരെ കാണാനോ പുറത്തിറങ്ങാനോ യുവതിയെ സമ്മതിക്കാറില്ലെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച എഎഫ്പി റിപോര്‍ട്ട് ചെയ്തു.

ചികില്‍സയ്ക്ക് വിദേശത്തേക്ക് കൊണ്ടുപോവും

കഴിയാവുന്ന വിദഗ്ധ ചികില്‍സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് മസാറെ ശെരീഫ് ആശുപത്രിയിലുള്ളത്. വേണ്ടി വന്നാല്‍ വിദേശത്തേക്ക് കൊണ്ടുപോവുമെന്ന് ഡോക്ടര്‍ നൂര്‍ മുഹമ്മദ് പറഞ്ഞു.

ഭര്‍ത്താവ് മുങ്ങി, പോലിസ് തിരയുന്നു

പ്രതി ഇപ്പോള്‍ ഒളിവിലാണ്. പോലിസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. പ്രതിയെ വൈകാതെ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്ന് ബാള്‍ഖ് ഗവര്‍ണറുടെ വക്താവ് ഷേര്‍ ജാന്‍ ദുറാനി പറഞ്ഞു.

പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല

ബാള്‍ഖ് പ്രവിശ്യയില്‍ ഇത്തരം സംഭവങ്ങള്‍ ഇടക്കിടെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മിക്ക കേസുകളിലും ഭര്‍ത്താവോ ഭര്‍ത്താവിന്റെ സഹോദരന്‍മാരോ ആണ് സ്തീകളെ മര്‍ദ്ദിക്കുന്നത്. എന്നാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല.

 റെസ ഗുല്ലിനെ മറന്നോ?

2016 ജനുവരിയില്‍ ഭര്‍ത്താവ് റെസ ഗുല്‍ എന്ന യുവതിയുടെ മൂക്ക് മുറിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫര്‍യാബ് പ്രവിശ്യയിലായിരുന്നു സംഭവം. അഫ്ഗാനില്‍ ചികില്‍സാ സൗകര്യമില്ലാത്തതിനാല്‍ റെസാ ഗുല്ലിനെ തുര്‍ക്കിയിലേക്ക് കൊണ്ടുപോയി. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി സായുധസംഘങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്തേക്ക് പോവുകയായിരുന്നു.

 ഗര്‍ഭിണിയെ തീയിട്ടു കൊന്നു

രണ്ട് മാസം മുമ്പ് ഗോര്‍ പ്രവിശ്യയില്‍ നിന്നു സമാനമായ പീഡന വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. 16 കാരിയായ ഗര്‍ഭിണിയെ ഭര്‍ത്താവ് തര്‍ക്കത്തിനൊടുവില്‍ തീ കൊളുത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി ആശുപത്രിയില്‍ വച്ച് മരിച്ചു. ഈ കേസിലും ഭര്‍ത്താവിനെ പിടികൂടിയിട്ടില്ല.

English summary
A man in northern Afghanistan has cut off his young wife's ears, the head of a hospital caring for her said on Thursday, confirming the brutal act of domestic violence. The 23-year-old victim, Zarina, was attacked today evening in Balkh province, according to Noor Mohammad Faiz, the director of a hospital in Mazar-e-Sharif.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X