ഇറാഖ് കഴിഞ്ഞു!!! ഇനി ഐസിസിന്റെ ലക്ഷ്യം അഫ്ഗാൻ? !!! റിപ്പോർട്ട് പുറത്ത് !!!
അടുത്തടുത്ത ദിവസങ്ങളിലായി അഫാഗാനിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട്
കബൂൾ: ഇറഖിലെ മൊസൂളിൽ സൈന്യത്തിൻ നിന്ന് കനത്ത തിരിച്ചടിയേറ്റ ഭീകരസംഘടനയായ ഐസിസിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനെന്ന് സൂചന. അടുത്തടുത്ത ദിവസങ്ങളിലായി അഫാഗാനിലുണ്ടായ ആക്രമണം ഇതിനുള്ള സൂചനയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ഷിയ വിഭാഗക്കാരുടെ പള്ളിയിലും അഫ്ഗാനിലെ ഇറാൻ എംബസിയിലും ഐസിസ് ആക്രമണം നടത്തിയിരുന്നു.

ഇറഖിൽ നിന്ന് തുരത്തി
ഒമ്പതു മാസം നീണ്ടു നിന്ന ശക്തമായ പേരാട്ടത്തിനൊടുവിലാണ് മെസൂൾ സിറിയൻ-യുഎസ് സൈന്യം പിടിച്ചെടുത്തത്. ഇനി മെസൂളിന്റെ പനിയന്ത്ങറം ഇറഖിന്റെ കൈകളിലായിരിക്കും

അടുത്ത ലക്ഷ്യം അഫ്ഗാൻ
ഇറഖിലെ പരാജയത്തിന് ശേഷം മറ്റൊരിടത്ത് വേരു ഉറപ്പിക്കാനാണ് ഐസിസ് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് ആഫ്ഗാനിൽ അടിക്കടി നടത്തുന്ന ആക്രമങ്ങളെന്നു അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

അഫ്ഗാനിലും ഐസിസ് പോരാളികൾ
ഇറഖിൽ നിന്നുളള പരാജയത്തിനു ശേഷം ശക്തമായ തിരിച്ചക വരവാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ തരം ആയുധങ്ങളും പേരാളികളും ഭീകരുടെം പക്കലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.സ്വദേശികളും വിദേശികളുമടക്കം നിരവധി പോരാളികൽ ഇവർക്കൊപ്പം അഫ്ഗാനിലുണ്ട്. കുടാതെ സിറിയയിൽ നിന്ന് ശേഷിക്കുന്ന പോരാളികളും ഇവരോടെപ്പം അഫ്ഗാനിൽ കടക്കുമോയെന്നുള്ള സംശയവും അധികൃതരുടെ ഭാഗത്തു നിന്ന് ഉന്നയിച്ചിട്ടുണ്ട്.

അമേരിക്കൻ സൈന്യം
മൊസൂളിൽ ഇറാഖി- യുഎസ് സൈന്യത്തിന്റെ ശക്തമായ പോരാട്ടമാണ് ഐസിസിനെ തുരത്തിയത്. എന്നാൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടൽ മൂലം അഫ്ഗാനിൽ ഭീകരരുടെ പ്രവർത്തനം കുറഞ്ഞിട്ടുണ്ടെന്നാണ് അമേരിക്കയുടെ വാദം.

അഫ്ഗാനിൽ ഐസിസ് സനിധ്യം
അഫ്ഗാനിലെ ഒൻപത് പ്രവശ്യകളിലാണ് നിലവിൽ ഐസിസ് സാനിധ്യമുള്ളത്. അതോ സമയം ഇറാഖി എംബസി ആക്രമണത്തിനു വിദേശത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിദേശബന്ധം സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

അഫ്ഗാൻ ആക്രമണം
അഫ്ഗാനിൽ രണ്ടിടത്താണ് ഐസിസിന്റെ ആക്രമം ഉണ്ടായത്. അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഷിയാ പള്ളിയിൽ നടത്തിയ വെടിവെയ്പ്പിൽ 29 ലേറെ പോർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കൂടാതെ അഫ്ഗാനിലെ ഇറാഖ് എംബസിക്കു നേരെയും ഐസിസ് ആക്രമം നടത്തിയിരുന്നു.












Click it and Unblock the Notifications