പാക് ചാരക്കേസ്: ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ പാകിസ്താന് തിരിച്ചുവിളിക്കുന്നു,
ചാരപ്രവൃത്തിയില്‍ പങ്കുള്ള ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരുടെ പേരുകള്‍ അറസ്റ്റിലായ മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു
ഇസ്ലാമാബാദ്: ചാരപ്രവൃത്തിയ്ക്ക് പിടിയിലായ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനോട് ഇന്ത്യ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉദ്യോഗസ്ഥരെ പാകിസ്താന് തിരികെ വിളിക്കുന്നു. ദില്ലിയിലെ പാക് ഹൈക്കമ്മീഷനില്‍ നിയമിച്ചിട്ടുള്ള നാല് ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചിട്ടുള്ളത്. ചാരപ്രവൃത്തിയില്‍ പങ്കുള്ള ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരുടെ പേരുകള്‍ അറസ്റ്റിലായ മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം. വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങളും ദില്ലി പൊലീസ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.
കമേഴ്സ്യല്‍ കൗണ്‍സിലര്‍ സയിദ് ഫുറുഖ് ഹബീബ്, സെക്രട്ടറിമാരായ ഖദീം ഹുസ്സൈന്‍, മുദാസിര്‍ ചീമ, ഷാഹിദ് ഇഖ്ബാല്‍ എന്നിവരുടെ പേരുകളാണ് അക്തര്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവില്ലാത്തതാണ് നടപടിയെടുക്കുന്നതിന് ഇന്ത്യയക്ക് വിലങ്ങു തടിയായത്.

പാകിസ്താനിലേക്ക് മടങ്ങി
രാജ്യം വിട്ടുപോകാന്‍ ഇന്ത്യ ആവശ്യപ്പെട്ട പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മഹ്മൂദ് അക്തര്‍ കഴിഞ്ഞ ആഴ്ച തന്നെ ഇസ്ലാമാബാദിലേക്ക് തിരിച്ചുപോയിരുന്നു. പാക് ദിനപത്രമായ ദി ഡോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്തര്‍ വാക്കുമാറ്റി
ദില്ലി പൊലീസ് പിടികൂടിയ ശേഷം എഴുത്തി തയ്യാറാക്കിയ മൊഴി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയായിരുന്നുവെന്നും അതില്‍ നാല് പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരുടെ പേരുകളും ഐഎസ്ഐയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉള്പ്പെട്ടിട്ടുണ്ടായിരുന്നുവെന്നുമാണ് അക്തര്‍ ഇസ്ലാമാബാദിലെത്തിയ ശേഷം അക്തര്‍ നല്കിയ വിവരം.

വീട്ടിലേക്ക് മടങ്ങുംവഴി
നിസാമുദ്ദീന്‍ ഷ്രൈനിലുള്ള വീട്ടിലേയ്ക്ക് മടങ്ങുംവഴി ദില്ലി മൃഗശാലയ്ക്ക് സമീപത്തുവച്ചാണ് പൊലീസ് അറസ്റ്റുചെയ്യുന്നതെന്നും, തന്റെ മൊഴി പൊലീസ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അക്തര്‍ പറയുന്നു.

ഇന്ത്യ- പാക് സംഘര്‍ഷത്തിന്
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനാണ് ഇന്ത്യ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പാകിസ്താന് അധികൃതര്‍ കരുതുന്നത്. ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കമായിപ്പോയി എന്നാണ് പാക് ഹൈക്കമ്മീഷന് ഉദ്യോസ്ഥരുടെ വാദം.

അറസ്റ്റും വെളിപ്പെടുത്തലും
ഒക്ടോബര്‍ 26നാണ് ദില്ലി മൃഗശാലയ്ക്ക് സമീപത്തുവച്ച് മെഹ്മൂദ് അക്തറിനേയും രണ്ട് രാജസ്ഥാന് സ്വദേശികളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐഎസ്ഐ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്ന അക്തറിന്റെ പക്കല്‍ നിന്ന് ഇന്ത്യയുടെ സൈനിക രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.

പങ്ക് ഇന്ത്യന്‍ പൗരന്മാര്ക്കും
അക്തറിനൊപ്പം ദില്ലിയില്‍ നിന്ന് അറസ്റ്റിലായ രണ്ട് പേര് ഇന്ത്യക്കാരാണ്. ഇതിന് പുറമേ അക്തറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി എം പി മുനവ്വറുല് സലീമിന്റെ സഹായി ഫര്‍ഹാത്ത് ഖാനെയും ദില്ലി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി പാക് ഐഎസ്ഐയ്ക്ക് ഇന്ത്യയെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഖാനായിരുന്നു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications