Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനത്തിന്റെ പകലില്‍ മിഡില്‍ ഈസ്റ്റ്; യുദ്ധത്തിന് വിരാമം.. ഗാസ സമാധാന കരാര്‍ ഒപ്പുവെച്ചു

ടെല്‍ അവീവ്:ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചു. ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ ഗാസ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധത്തിന് ഔദ്യോഗിക പരിസമാപ്തിയായത്. അതേസമയം ഉച്ചകോടിയില്‍ നിന്ന് അവസാന നിമിഷം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഗാസ സമാധാന പദ്ധതി അംഗീകരിക്കുകയും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ മിഡില്‍ ഈസ്റ്റില്‍ രണ്ട് വര്‍ഷത്തിന് ശേഷം സമാധാനത്തിന്റേയും ആശ്വാസത്തിന്റേയും പകല്‍. ഇസ്രായേലും ഹമാസും തമ്മിലുള്ള പുതിയ ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തിങ്കളാഴ്ച ഹമാസ് 20 ഇസ്രായേലി ബന്ദികളെ റെഡ് ക്രോസിന് വിട്ടയച്ചു. ബന്ദികളെ രണ്ട് ഘട്ടങ്ങളിലായാണ് വിട്ടയച്ചത്.

ആദ്യ ഘട്ടത്തില്‍, ഏഴ് ബന്ദികളെ രാവിലെയും രണ്ടാം ഘട്ടത്തില്‍ 13 പേരെ വൈകീട്ടും വിട്ടയച്ചു. രണ്ട് വര്‍ഷത്തെ കാരാഗ്രഹ വാസത്തിന് ശേഷം അവര്‍ നാട്ടിലേക്ക് മടങ്ങും. അതേസമയം, വെടിനിര്‍ത്തലിന്റെ മധ്യസ്ഥനായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗാസ സമാധാന ഉച്ചകോടിക്കായി ഈജിപ്തിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന് മുമ്പ് ഇസ്രായേലില്‍ എത്തി. അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.

israeli hostage

'യുദ്ധം അവസാനിച്ചു. ഇതൊരു മഹത്തായ ദിവസമാണ്. ഇതൊരു പുതിയ തുടക്കമാണ്,' വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. നിരായുധീകരണ പദ്ധതി ഹമാസ് പാലിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കരാറിന്റെ ഭാഗമായി, ഇസ്രായേലില്‍ തടവിലാക്കപ്പെട്ട 1,900-ലധികം പലസ്തീന്‍ തടവുകാരെയും വിട്ടയയ്ക്കും. മോചിതരാകുന്നതിന് മുന്നോടിയായി, ബന്ദികളില്‍ ചിലര്‍ വീഡിയോ കോളുകള്‍ വഴി അവരുടെ കുടുംബങ്ങളുമായി സംസാരിച്ചു.

അതേസമയം പാര്‍ലമെന്റ് പ്രസംഗത്തില്‍ ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ ട്രംപ് വീണ്ടും ഉറപ്പിച്ചു. 'ഇസ്രായേലിനും മുഴുവന്‍ മിഡില്‍ ഈസ്റ്റിനും ഇത് ഒരു ആവേശകരമായ പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. മേഖലയിലുടനീളം, മിഡില്‍ ഈസ്റ്റിനെ വളരെക്കാലമായി ബാധിച്ച അരാജകത്വത്തിന്റെയും ഭീകരതയുടെയും നാശത്തിന്റെയും ശക്തികള്‍ ഇപ്പോള്‍ ദുര്‍ബലപ്പെടുകയും ഒറ്റപ്പെടുകയും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരുള്‍പ്പെടെയുള്ള തന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെയും ട്രംപ് പ്രശംസിച്ചു. ഇസ്രായേലിന്റെ പ്രതിരോധശേഷി അദ്ദേഹം എടുത്തുകാട്ടി. ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കും 'ദീര്‍ഘവും വേദനാജനകവുമായ പേടിസ്വപ്നം ഒടുവില്‍ അവസാനിച്ചു' എന്ന് ട്രംപ് പ്രഖ്യാപിച്ചു.

ട്രംപിന്റെ 20-പോയിന്റ് സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍, ഗാസ സിറ്റിയിലെ പിന്‍വാങ്ങാന്‍ ഇസ്രായേല്‍ സമ്മതിച്ചു. ഇതിന് പിന്നാലെ പലായനം ചെയ്ത പല പലസ്തീനികളും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. അതേസമയം സായുധ പോലീസ് ഇപ്പോള്‍ ഗാസ നഗരത്തിലും തെക്കന്‍ ഗാസയിലും പട്രോളിംഗ് നടത്തുന്നുണ്ട്. സഹായ ട്രക്കുകള്‍ സുരക്ഷിതമാക്കുകയും ക്രമസമാധാനം നിലനിര്‍ത്തുകയും ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+