ന്യൂയോർക്കിലെ ഇരട്ടകൊലപാതകം: ഭർത്താവ് നാട്ടിലേക്ക്, കൊലപാതകത്തിന് തെളിവില്ല !!!
ഹനുമന്ദറാവുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകവുമായി ഇയാള്‍ ബന്ധമുള്ളതായുള്ള തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടേയും മകന്റേയും ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിന് അനുമതി. കൊല്ലപ്പെട്ട ശശികലയുടെ ഭര്‍ത്താവ് ഹനുമന്ദ റാവുവിനെതിരെ ഇത് വരെ കേസ് എടുത്തിട്ടില്ല. എന്നാല്‍ മകളുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് ആണെന്ന് ശശികലയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ശശികലയേയും 7 വയസ്സുകാരനായ മകനേയും ന്യൂയോര്‍ക്കിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷമായി ന്യൂയോര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുകയാണ് ശശികലയും ഹനുമന്ദറാവുവും. ഇയാളുടെ അവിഹിതം ബന്ധം സംരക്ഷിയ്ക്കാനായി ശശികലയെ കൊന്നതാമെന്നാണ് വീട്ടുകാരുടെ ആരോപണം.
ഹനുമന്ദറാവുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകവുമായി ഇയാള്‍ ബന്ധമുള്ളതായുള്ള തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ശശികലയുടേയും അനീഷ് സായിയുടേയും മൃതദേഹങ്ങള്‍ ഇപ്പോഴും ന്യൂയോര്‍ക്കില്‍ തന്നെയാണ്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഹനുമന്ദറാവുവും അനുഗമിയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.